HOME
DETAILS

ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു;  പ്രതിക്ക് ഉടൻ ജയിൽമോചനം

  
Sabiksabil
July 16 2025 | 05:07 AM

Bhaskara Karanavar Murder Case Governor Approves Cabinets Decision to Release Sherin Citing Good Conduct and Gender Consideration Prison Release Soon

 

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി ഷെറിൻ ഉടൻ ജയിൽമോചിതയാകും. 14 വർഷത്തെ തടവ് പൂർത്തിയാക്കിയതിന്റെയും, ജയിലിലെ നല്ലനടപ്പിന്റെയും, സ്ത്രീയെന്ന പരിഗണനയും ആവശ്യപ്പെട്ട് ഷെറിൻ സമർപ്പിച്ച അപേക്ഷയുടെയും അടിസ്ഥാനത്തിലാണ് ശിക്ഷയിൽ ഇളവ് നൽകി മോചനത്തിന് അനുമതി നൽകിയത്. ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് ഇന്നലെ ഉത്തരവിറക്കി. തന്റെ മകൻ പുറത്തുണ്ടെന്നും അപേക്ഷയിൽ ഷെറിൻ വ്യക്തമാക്കിയിരുന്നു. 

ഷെറിന്റെ മോചനത്തിനെതിരെ ബാഹ്യസമ്മർദമുണ്ടായെന്ന ആരോപണവും, മന്ത്രിസഭാ തീരുമാനത്തിന് ശേഷം ജയിലിൽ സഹതടവുകാരിയെ ഷെറിൻ കൈയേറ്റം ചെയ്തെന്ന പരാതിയും ഉയർന്നതിനാൽ, ശിക്ഷാ ഇളവ് മരവിപ്പിച്ചിരുന്നു. എന്നാൽ, ഗവർണറുടെ അംഗീകാരത്തോടെ ഷെറിന്റെ മോചനത്തിനുള്ള നടപടികൾ പുനരാരംഭിച്ചു. 

2009 നവംബർ 7ന് ഷെറിന്റെ ഭർതൃപിതാവായ ഭാസ്‌കര കാരണവർ (66) കൊല്ലപ്പെട്ട കേസിൽ ഷെറിൻ ഒന്നാം പ്രതിയായിരുന്നു. ജീവപര്യന്തം തടവിന്റെ ഏറ്റവും കുറഞ്ഞ കാലയളവായ 14 വർഷം പൂർത്തിയാക്കിയതിനെ തുടർന്നാണ് ഷെറിന് മോചനം ലഭിക്കുന്നത്. ഷെറിൻ ഉൾപ്പെടെ 11 പേർക്ക് ശിക്ഷാ ഇളവ് നൽകണമെന്ന സർക്കാർ ശുപാർശ മന്ത്രിസഭ നേരത്തെ അംഗീകരിച്ചിരുന്നെങ്കിലും, ഇത് വിവാദമായിരുന്നു. 

ധനിക കുടുംബാംഗമായ ശാരീരിക വെല്ലുവിളികളുള്ള ബിനു പീറ്ററിനെ 2001ൽ ഷെറിൻ വിവാഹം കഴിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള കുടുംബത്തിൽ നിന്നുള്ള ഷെറിന്റെ ദാമ്പത്യ ജീവിതം ഉടൻ തന്നെ വഷളായി. ദാമ്പത്യ പൊരുത്തക്കേടുകളും ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും വിവാദമായി. ഭാസ്കര കാരണവർ ഈ ബന്ധങ്ങളെ എതിർത്തതും, ഷെറിനെ സ്വത്തിൽ നിന്ന് ഒഴിവാക്കിയതുമാണ് കൊലപാതകത്തിന് കാരണമായത്. കേസിൽ ഷെറിന്റെ ആൺസുഹൃത്ത് കോട്ടയം കുറിച്ചി സ്വദേശി ബാസിത് അലി, കളമശ്ശേരി സ്വദേശി നിഥിൻ, ഏലൂർ സ്വദേശി ഷാനു റഷീദ് എന്നിവർ മറ്റു പ്രതികളായിരുന്നു. 

നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പരോളിൽ കഴിയുന്ന ഷെറിനെ, സർക്കാർ ഉത്തരവ് ജയിലിൽ എത്തുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കി മോചിപ്പിക്കും. മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചതിനെ തുടർന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്.  

 

 

The Governor has approved the Kerala Cabinet’s decision to release Sherin, convicted in the Bhaskara Karanavar murder case, considering her good conduct and gender. She will be released from prison soon



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ടൂറിസ്റ്റ് വിസ; ഒമാനില്‍ നിന്നുള്ള ടൂറിസ്റ്റുകളുടെ ഹോട്ടല്‍ ബുക്കിംഗ്, റിട്ടേണ്‍ ഫ്‌ളൈറ്റ് ടിക്കറ്റ് പരിശോധന കര്‍ശനമാക്കി

uae
  •  5 hours ago
No Image

വേടന്റെ പാട്ടിന് വെട്ട്; യൂണിവേഴ്‌സിറ്റി സിലബസില്‍ പാട്ടുകള്‍ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്

Kerala
  •  5 hours ago
No Image

എഡിജിപി എംആര്‍ അജിത്കുമാര്‍ ട്രാക്ടറില്‍ സഞ്ചരിച്ച സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago
No Image

12 സ്വകാര്യ സ്‌കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്

uae
  •  7 hours ago
No Image

കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത്  അമേരിക്കന്‍ പൗരന്‍; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം

International
  •  7 hours ago
No Image

വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍

qatar
  •  7 hours ago
No Image

നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു

Kerala
  •  8 hours ago
No Image

പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി

Saudi-arabia
  •  9 hours ago
No Image

കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും 

Kerala
  •  9 hours ago
No Image

ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം

National
  •  9 hours ago