
ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ യുവതി നേരിട്ട ക്രൂരത സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. ഗര്‍ഭിണിയായിരുന്ന സമയത്തുപോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്ക്കേണ്ടിവന്നു. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും നിതീഷും കുടുംബവും ക്രൂര പീഡനം തുടര്‍ന്നു. കുഞ്ഞിന് പനി കഠിനമായിട്ട് പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിതീഷും കടുംബവും അനുവദിച്ചില്ല. ഈ സമയം കുഞ്ഞിനെയും യുവതിയെയും ഇവര്‍ മുറിയില്‍ പൂട്ടിയിട്ടതായും ബന്ധുക്കള്‍ പറയുന്നു. പീഡനം കഠിനമായപ്പോള്‍ വിപഞ്ചിക നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിതീഷ് ഈ സമയം കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ കൈവശപ്പെടുത്തുകയായിരുന്നു.
ഈ മാസം 9നാണ് കൊല്ലം സ്വദേശിനിയായ വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തത്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം ഇന്നോ നാളോയോ ആയി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിപഞ്ചിക ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ആത്മഹത്യാ കുറിപ്പ് വഴിയാണ് യുവതി ഇത്രയും കാലം അനുഭവിച്ച കൊടും ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായും അത് നടക്കുകയാണെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും യുവതി അമ്മയോട് പറഞ്ഞിരുന്നു.
വക്കീല്‍ നോട്ടീസ് അയക്കുന്നതിന് 3 ദിവസം മുമ്പ് നിതീഷ് വഴക്കിട്ട് ഫഌറ്റ് മാറിപ്പോയിരുന്നു. പിന്നീടാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപുറമേ നിതീഷ് സ്ത്രീകളുടെ വസ്ത്രം ധരിച്ചുനില്ക്കുന്ന ഫോട്ടോകളും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിതീഷിന് സ്വഭാവ വൈകൃതം ഉണ്ടെന്നാണ് വിവരം.
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭര്‍ത്താവ് നിതീഷിന്റെ നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റ് തടഞ്ഞിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. വിഷയത്തില്‍ ഇന്നും ചര്‍ച്ചകള്‍ തുടരാനാണ് നീക്കം.
അതിനിടെ, വിപഞ്ചികയുടെ സഹോദരന് യുഎഇയിലെത്തി. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മ ഷൈലജയും കോണ്‍സുല്‍ ജനറലിനെ നേരില്‍ കാണും. ഷാര്‍ജ പൊലിസില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ പരാതി നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.
വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്നാണ് ഷൈലജയുടെ ആവശ്യം. സംസ്കാര ചടങ്ങിനായി മൃതദേഹം കൊണ്ടുവന്നെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി. നിലവില്‍ മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഷാര്‍ജ പൊലിസിലും വിപഞ്ചികയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ, ഷൈലജ നേരിട്ട് മറ്റൊരു പരാതി കൂടി നല്കാന് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

12 സ്വകാര്യ സ്കൂളുകളില്‍ 11, 12 ക്ലാസുകളില്‍ വിദ്യാര്‍ത്ഥി പ്രവേശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി അബൂദബി വിദ്യാഭ്യാസ വകുപ്പ്, നടപടിക്ക് പിന്നിലെ കാരണമിത്
uae
• 6 hours ago
കുടിയേറ്റം തടഞ്ഞു, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ യുവാവിനെ മര്‍ദ്ദിച്ചു; കൊല്ലപ്പെട്ടത് അമേരിക്കന്‍ പൗരന്; 'ഭീകര കൊലപാതക'മെന്ന് യു.എസ്, അന്വേഷണം വേണമെന്ന് ആവശ്യം
International
• 6 hours ago
വിസ് എയര്‍ നിര്‍ത്തിയ റൂട്ടുകളില്‍ ഇനി ഇത്തിഹാദിന്റെ തേരോട്ടം; ടിക്കറ്റ് നിരക്കിലേക്ക് ഉറ്റുനോക്കി വിനോദസഞ്ചാരികള്‍
qatar
• 6 hours ago
നീതി നടപ്പാകണമെന്ന ആവശ്യവുമായി തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ മോചന ശ്രമങ്ങൾക്ക് വെല്ലുവിളി തുടരുന്നു
Kerala
• 7 hours ago
പലചരക്ക് കടകള്‍ വഴി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 8 hours ago
കീമില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രിം കോടതി, റാങ്ക്പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല, കേരള സിലബസുകാര്‍ക്ക് തിരിച്ചടി; ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ തുടരും
Kerala
• 8 hours ago
ഒഡിഷയിൽ കോളജ് വിദ്യാർഥിനിയുടെ ആത്മഹത്യ: രാജ്യത്തിന് വേണ്ടത് മോദിയുടെ മൗനമല്ല, നീതിയാണ്, ഉത്തരവാദിത്തമാണ്; മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം
National
• 8 hours ago
ഗതാഗതക്കുരുക്ക് അഴിക്കാന്‍ യുഎഇ; ദുബൈ മെട്രോയും ഇത്തിഹാദ് റെയിലും തുറന്നിടുന്ന സാധ്യതകള്‍
uae
• 9 hours ago
കുട്ടികളുടെ ആധാര്‍ പുതുക്കിയില്ലേ...പണി കിട്ടും; ഏഴ് വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ നിര്‍ജ്ജീവമാകും
Tech
• 9 hours ago
കാവട് യാത്ര: ഭക്ഷണശാലകളിൽ ഉടമകളുടെ വിവരപ്രദർശനം; സർക്കാരുകളോട് വിശദീകരണം തേടി സുപ്രിംകോടതി
National
• 9 hours ago
മന്ത്രവാദവും ആഭിചാരവും നിയന്ത്രിക്കാൻ നിയമനിർമാണം: ഹൈക്കോടതിയിൽ നിലപാട് തിരുത്തി സർക്കാർ
Kerala
• 10 hours ago
മിര്‍ദിഫില്‍ ബ്ലൂ ലൈന്‍ മെട്രോ നിര്‍മ്മാണം ആരംഭിക്കുന്നു; ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ദുബൈ ആര്‍ടിഎ
uae
• 10 hours ago
ഭാസ്കര കാരണവർ വധക്കേസ്: നല്ലനടപ്പും സ്ത്രീയെന്ന പരിഗണനയും; ഷെറിനെ വിട്ടയക്കാനുള്ള മന്ത്രിസഭാ തീരുമാനം ഗവർണർ അംഗീകരിച്ചു; പ്രതിക്ക് ഉടൻ ജയിൽമോചനം
Kerala
• 10 hours ago
സ്കൂൾ സമയമാറ്റം: 20 ലക്ഷം മദ്റസ വിദ്യാർഥികൾ ആശങ്കയിൽ; സർക്കാർ തീരുമാനം വൈകുന്നു
Kerala
• 11 hours ago
വി.സി നിയമനം: ഹൈക്കോടതി വിധിക്കെതിരെ ഗവർണർ സുപ്രീംകോടതിയിൽ; ജനാധിപത്യ നടപടികൾ വേണമെന്ന് മന്ത്രി ആർ. ബിന്ദു
Kerala
• 12 hours ago
ഷാർജയിൽ മലയാളി യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം: കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം; ചർച്ചകൾ ഇന്നും തുടരും
International
• 13 hours ago
കേരള സർവകലാശാലയിൽ വീണ്ടും നാടകീയ രംഗങ്ങൾ: രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം തടയാൻ വി.സി.യുടെ നിർദേശം
Kerala
• 13 hours ago
അമൃത്സറിലെ സുവർണക്ഷേത്രത്തിന് വീണ്ടും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലിസ്
National
• 13 hours ago
സ്വയം കുത്തി പരിക്കേല്‍പിച്ചയാളുമായി പോയ ആംബുലന്‍സ് നിയന്ത്രണം വിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരുക്ക്
Kerala
• 11 hours ago
ഹിജാബിനെതിരെ വംശീയ വിദ്വേഷം: ജർമ്മനിയിൽ മുസ്ലിം യുവതിയെ കുത്തിക്കൊലപ്പെടുത്തി; കുറ്റകൃത്യത്തെ ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാതെ നടപടി സ്വീകരിക്കണമെന്ന് മാതാപിതാക്കൾ
International
• 12 hours ago
മലപ്പുറം സ്വകാര്യ ആശുപത്രിയിലെ നഴ്സിന്റെ ആത്മഹത്യ ജനറല്‍ മാനേജറുടെ മാനസിക പീഡനം കാരണമെന്ന് ആരോപണം
Kerala
• 12 hours ago