HOME
DETAILS

ഗര്‍ഭിണിയായിരുന്നപ്പോഴും വിപഞ്ചിക നേരിട്ടത് ക്രൂര പീഡനം, കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കി മര്‍ദിച്ചു; നിതീഷിന് സ്വഭാവ വൈകൃതവും

  
Web Desk
July 16, 2025 | 5:48 AM

Pregnant Vipanchika Brutally Tortured by husband

ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശിനിയായ യുവതി നേരിട്ട ക്രൂരത സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത്. ഗര്‍ഭിണിയായിരുന്ന സമയത്തുപോലും വിപഞ്ചികയ്ക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്നു. യുവതിയുടെ കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കുകയും മര്‍ദിക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു. കുഞ്ഞ് ജനിച്ച ശേഷവും നിതീഷും കുടുംബവും ക്രൂര പീഡനം തുടര്‍ന്നു. കുഞ്ഞിന് പനി കഠിനമായിട്ട് പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും നിതീഷും കടുംബവും അനുവദിച്ചില്ല. ഈ സമയം കുഞ്ഞിനെയും യുവതിയെയും ഇവര്‍ മുറിയില്‍ പൂട്ടിയിട്ടതായും ബന്ധുക്കള്‍ പറയുന്നു. പീഡനം കഠിനമായപ്പോള്‍ വിപഞ്ചിക നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിതീഷ് ഈ സമയം കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ കൈവശപ്പെടുത്തുകയായിരുന്നു.

ഈ മാസം 9നാണ് കൊല്ലം സ്വദേശിനിയായ വിപഞ്ചിക ഷാര്‍ജയില്‍ ആത്മഹത്യ ചെയ്തത്. വിപഞ്ചികയുടെ പോസ്റ്റുമോര്‍ട്ടം ഇന്നോ നാളോയോ ആയി നടക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വിപഞ്ചിക ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത ആത്മഹത്യാ കുറിപ്പ് വഴിയാണ് യുവതി ഇത്രയും കാലം അനുഭവിച്ച കൊടും ക്രൂരതകള്‍ പുറംലോകം അറിഞ്ഞത്. നിതീഷ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായും അത് നടക്കുകയാണെങ്കില്‍ താന്‍ ജീവിച്ചിരിക്കില്ലെന്നും യുവതി അമ്മയോട് പറഞ്ഞിരുന്നു. 

വക്കീല്‍ നോട്ടീസ് അയക്കുന്നതിന് 3 ദിവസം മുമ്പ് നിതീഷ് വഴക്കിട്ട് ഫഌറ്റ് മാറിപ്പോയിരുന്നു. പിന്നീടാണ് യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിനുപുറമേ നിതീഷ് സ്ത്രീകളുടെ വസ്ത്രം ധരിച്ചുനില്‍ക്കുന്ന ഫോട്ടോകളും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. നിതീഷിന് സ്വഭാവ വൈകൃതം ഉണ്ടെന്നാണ് വിവരം. 

 വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിക്കാനുള്ള ഭര്‍ത്താവ് നിതീഷിന്റെ നീക്കം ഇന്ത്യന്‍ കോണ്‍സുലേറ്റ് തടഞ്ഞിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനം. വിഷയത്തില്‍ ഇന്നും ചര്‍ച്ചകള്‍ തുടരാനാണ് നീക്കം.

അതിനിടെ, വിപഞ്ചികയുടെ സഹോദരന്‍ യുഎഇയിലെത്തി. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മ ഷൈലജയും കോണ്‍സുല്‍ ജനറലിനെ നേരില്‍ കാണും. ഷാര്‍ജ പൊലിസില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിനെതിരെ പരാതി നല്‍കാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്. വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു.

വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കണമെന്നാണ് ഷൈലജയുടെ ആവശ്യം. സംസ്‌കാര ചടങ്ങിനായി മൃതദേഹം കൊണ്ടുവന്നെങ്കിലും പിന്നീട് തിരികെ കൊണ്ടുപോയി. നിലവില്‍ മൃതദേഹങ്ങള്‍ ഷാര്‍ജയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ത്യന്‍ കോണ്‍സുലേറ്റിലും ഷാര്‍ജ പൊലിസിലും വിപഞ്ചികയുടെ കുടുംബം നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിനു പുറമെ, ഷൈലജ നേരിട്ട് മറ്റൊരു പരാതി കൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  2 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  2 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  2 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  2 days ago
No Image

ആട് വാഴ തിന്നതിനെച്ചൊല്ലി തർക്കം: ഒരാൾക്ക് വെട്ടേറ്റു; അയൽവാസി പൊലിസ് കസ്റ്റഡിയിൽ

Kerala
  •  2 days ago
No Image

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ പോത്താനിക്കാട്ട്  കേരള കോണ്‍ഗ്രസ് പോരാട്ടം 

Kerala
  •  2 days ago
No Image

കലയും രാഷ്ട്രീയവും സമന്വയിപ്പിച്ച് ജ്യോതി ലക്ഷ്മി, അരൂര്‍ ജില്ലാ പഞ്ചായത്തില്‍ അങ്കത്തട്ടിലേക്ക്‌

Kerala
  •  2 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍;  കൊന്നൊടുക്കിയവരില്‍ 70 വയസ്സായ സ്ത്രീയും മകനും; വെടി നിര്‍ത്തല്‍ 'ഗുരുതരാവസ്ഥയില്‍' യു.എന്‍ മുന്നറിയിപ്പ്

International
  •  2 days ago
No Image

രാഹുലിനെ തിരയാന്‍ പുതിയ അന്വേഷണസംഘം; രണ്ടാം കേസില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താന്‍ പൊലിസ്

Kerala
  •  2 days ago