ശക്തമായ മഴ തുടുരുന്നു; കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 19) അവധി
കാസർകോട് / വയനാട്: കനത്ത മഴയെ തുടർന്ന് കാസർകോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ശനിയാഴ്ച (ജൂലൈ 19) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഈ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
കാസർകോട്
കാസർകോട് ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ജനസുരക്ഷ മുൻനിർത്തി, ജില്ലാ കലക്ടർ ജൂലൈ 19-ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഇതിൽ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ച എല്ലാ പരീക്ഷകൾ (പ്രൊഫഷണൽ, സർവകലാശാല, മറ്റ് വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) നിശ്ചിത സമയക്രമമനുസരിച്ച് നടക്കും.
വയനാട്
വയനാട് ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ, റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി ബാധകമാണ്. ഇതിൽ പ്രൊഫഷണൽ കോളേജുകൾ, മതപഠന കേന്ദ്രങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുന്നു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.
കണ്ണൂർ
കണ്ണൂർ ജില്ലയിലും കനത്ത മഴയെ തുടർന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.
Due to heavy rainfall and red alerts issued by the India Meteorological Department, educational institutions in Kasaragod, Wayanad, and Kannur districts of Kerala will remain closed on Saturday, July 19. In Kasaragod, all schools, colleges, professional colleges, tuition centers, madrasas, and anganwadis are included, with scheduled exams proceeding as planned. In Wayanad, all institutions except residential ones are closed, with exams unaffected. Kannur also declared a holiday for all educational institutions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."