HOME
DETAILS

കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ സെൻസറിങ് സംവിധാനം

  
Sudev
July 20 2025 | 02:07 AM

Censoring system on the track in Kotekad-Madhukkarai section

പാലക്കാട്: കാട്ടാനകൾ പാളം മുറിച്ചുകടന്നാൽ ഇനി  സ്‌റ്റേഷൻ മാസ്റ്റർ ഉടനറിയും. കാട്ടാനകളുടെ സാമീപ്യമുള്ള പാലക്കാട് -കോയമ്പത്തൂർ റൂട്ടിലെ കോട്ടേക്കാട് -മധുക്കരൈ സെക്ഷനിൽ പാളത്തിൽ ഒപ്റ്റിക്കൽ ഫൈബർ സെൻസറിങ് സംവിധാനം വരുന്നു. എ.ഐ കാമറ മുതൽ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വരെയാണ് ഇവിടെ ഒരുക്കുന്നത്. ഇത് പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ കുമാർ ചതുർവേദി പരിശോധിച്ചു. 

കാട്ടാനകൾ പാളത്തിന് സമീപത്ത് എത്തിയാൽ നിർമിതബുദ്ധിയുടെ സഹായത്തോടെ വേഗത്തിൽ മനസിലാക്കുന്ന എ.ഐ കാമറകളാണ് സ്ഥാപിക്കുന്നത്. ആനകളുടെ സാന്നിധ്യവും ചലനവും തത്സമയം കണ്ടെത്താം. ഇത് ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത സെൻസറിങ് നെറ്റ്‌വർക്കുമായി സംയോജിപ്പിക്കുന്നു. സെക്ഷനിലെ എ.ബി ലൈനുകളിൽ തിരിച്ചറിഞ്ഞ എല്ലാ ആന ഇടനാഴികളെയും ഇത് ബന്ധിപ്പിച്ചിട്ടുണ്ട്. എ ലൈനിലും ബി ലൈനിലും സിസ്റ്റത്തിന്റെ ഇൻസ്റ്റാലേഷൻ പൂർത്തിയായി. നിലവിൽ, സിഗ്‌നൽ വാലിഡേഷൻ, ഫൈൻ ട്യൂണിങ്, അലാറങ്ങൾ എന്നിവയുടെ ജോലി പുരോഗമിക്കുന്നു. 15.42 കോടി രൂപ ചെലവിട്ടുള്ള പദ്ധതി ഈ മാസം 30ന് മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. 

കാട്ടാനകൾ പാളത്തിനടുത്ത് എത്തിയാൽ ഡിസ്ട്രിബ്യൂട്ടഡ് അക്കൗസ്റ്റിക് സെൻസറിങ് ഉപയോഗിച്ച്, ട്രാക്കിലെ സെൻസറുകൾ വൈബ്രേഷൻ സിഗ്‌നേച്ചറുകൾ പിടിച്ചെടുത്ത് വാളയാറിലെ യൂണിറ്റിലേക്ക് ഡാറ്റ റിലേ ചെയ്യും. എ.ഐ ക്യാമറ വഴി ലഭിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച് ആന സാന്നിധ്യമുണ്ടെന്ന് സ്റ്റേഷൻ മാസ്റ്റർമാർ, പാലക്കാട് ഡിവിഷൻ ഡിവിഷണൽ കൺട്രോൾ ഓഫിസ്, ലെവൽ ക്രോസിങുകൾ, ലോക്കോ പൈലറ്റുകൾ എന്നിവരെ അറിയിക്കും. ലോക്കോ പൈലറ്റുമാർക്ക് അറിയിപ്പ് ലഭിച്ചാൽ ഉടൻ ട്രെയിനിന്റെ വേഗത കുറയ്ക്കാൻ കഴിയും. ബി.എസ്.എൻ.എല്ലിന്റെ സഹായത്തോടെയാണ് എ.ഐ ക്യാമറകൾ സ്ഥാപിക്കുന്നത്. ഇത് കൂടാതെ നിരീക്ഷണ ടവറും സ്ഥാപിക്കും. 

കോട്ടേക്കാട് മുതൽ റെയിൽവേ സ്ഥാപിച്ച സൗരവേലി റെയിൽ വേലി ട്രാക്കിന്റെ ഇരുവശങ്ങളിലുമുള്ള പുല്ലുകൾ നീക്കം ചെയ്യൽ, ആന അടിപ്പാതകളുടെ പ്രവർത്തനം എന്നിവയുൾപ്പെടെ ഡിവിഷൻ മാനേജർ പരിശോധിച്ചു. രാത്രികാല വേഗ നിയന്ത്രണങ്ങൾ, കട്ടിങ്ങുകളുടെയും എംബാങ്ക്‌മെന്റുകളുടെയും വീതി കൂട്ടൽ, വെളിച്ചം വർധിപ്പിക്കൽ തുടങ്ങിയ അധിക നടപടികളും ആരംഭിച്ചിട്ടുണ്ട്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിംഗ് രക്ഷിതാക്കള്‍ നിരീക്ഷിക്കണം; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  3 hours ago
No Image

സംസ്ഥാനത്ത് 22 മുതല്‍ സ്വകാര്യബസ് പണിമുടക്ക്; ബസ് ഓപറേറ്റേഴ്‌സ് ഫോറം പങ്കെടുക്കില്ല

Kerala
  •  3 hours ago
No Image

കേരളത്തിന്റെ രക്ഷകനെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്; കേരള ക്രിക്കറ്റ് ലീഗ് അണിയറയിൽ ഒരുങ്ങുന്നു

Cricket
  •  3 hours ago
No Image

ജനിച്ച് 35 ദിവസം മാത്രം, നൽകാൻ മുലപ്പാൽ പോലും വറ്റിയ മാതാവ്, ഗസ്സയിലെ കുരുന്ന് ജീവൻ പട്ടിണികിടന്ന് മരിച്ചു

International
  •  4 hours ago
No Image

കുവൈത്തില്‍ 4 ട്രക്കുകള്‍ നിറയെ ചീഞ്ഞ മത്സ്യങ്ങളും ചെമ്മീനും; എല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചു

Kuwait
  •  4 hours ago
No Image

വിദ്യാര്‍ത്ഥികളുടെ പൊണ്ണത്തടി നിയന്ത്രിക്കാന്‍ പദ്ധതിയുമായി യുഎഇയിലെ ഇന്ത്യന്‍ സ്‌കൂളുകള്‍

uae
  •  4 hours ago
No Image

ഒമാനില്‍ ഹോട്ടല്‍, ടൂറിസംരംഗത്ത് 73 പുതിയ തൊഴിലവസരങ്ങള്‍ക്ക് അംഗീകാരം

oman
  •  4 hours ago
No Image

കേരളത്തിനെതിരെ 10 വിക്കറ്റ് നേടിയവൻ ഇന്ത്യൻ ടീമിൽ; ഗില്ലും സംഘവും ട്രിപ്പിൾ സ്ട്രോങ്ങ്

Cricket
  •  4 hours ago
No Image

കണ്ണൂരില്‍ മൂന്നു വയസുള്ളു കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി

Kerala
  •  5 hours ago
No Image

'തന്നെ അയാൾ ചവിട്ടി കൂട്ടി, ആത്മഹത്യ ചെയ്യാൻ പോലുമുള്ള ധൈര്യമില്ല'; കരഞ്ഞുകൊണ്ട് അതുല്യ സുഹൃത്തിനയച്ച സന്ദേശം പുറത്ത് 

Kerala
  •  5 hours ago