
സമര നായകന് വിട

കോഴിക്കോട്: വി. എസ് എന്ന പോരാളി ഇനി ജ്വലിക്കുന്ന സ്മരണ. വ്യവസ്ഥിതിയോട് കലഹിച്ചാണ് സമരോത്സുക കേരളത്തിന്റെ നേതാവായി വി.എസ് അച്ച്യുതാനന്ദൻ വളർന്നത്. ഏഴാം ക്ലാസ് വരെ മാത്രം പഠിക്കുകയും തയ്യല്‍ തൊഴിലാളിയായി ഉപജീവനം തേടുകയും ചെയ്ത വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന്റെ ജീവിതം മുഴുവന്‍ സമരതീക്ഷ്ണമാണ്. ഭരണത്തിലായിരിക്കുമ്പോഴും പ്രതിപക്ഷത്തായിരിക്കുമ്പോഴും അദ്ദേഹം നിരന്തരമായ സമരത്തിലായിരുന്നു. അതുകൊണ്ടുതന്നെ സമരം ചെയ്യുന്നവരുടെ പ്രതീക്ഷയും പ്രതീകവുമായി വി.എസ് മാറി. സ്വാതന്ത്ര്യസമരകാലത്ത് തുടങ്ങിയ ആ സമരങ്ങള്‍ കര്‍ഷകത്തൊഴിലാളികളുടെയും ഭൂരഹിതരുടെയും അവകാശങ്ങള്‍ക്കുവേണ്ടിയും കുടിയൊഴിപ്പിക്കലിനെതിരായുമുള്ള പോരാട്ടങ്ങളായി മാറി.കേരളത്തിലെ ജനകീയസമരമുഖങ്ങളിലെല്ലാം വി.എസിന്റെ സാന്നിധ്യമുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒട്ടേറെ സമരങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നു.
ആലപ്പുഴയില്‍ കയര്‍ത്തൊഴിലാളിയായിരിക്കെ, കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായ പി. കൃഷ്ണപിള്ളയാണ് വി.എസിലെ പോരാളിയെ കണ്ടെത്തിയത്. വി.എസിന്റെ ക്ഷോഭിക്കുന്ന യൗവനവും അസാമാന്യമായ നിശ്ചയദാര്‍ഢ്യവും കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളുടെ സമരസംഘാടനത്തിന്റെ ചുമതല നല്കാന് കൃഷ്ണപ്പിള്ളയെ പ്രേരിപ്പിച്ചു.
അര്‍ധപട്ടിണിക്കാരായ കര്‍ഷകത്തൊഴിലാളികള്‍ക്ക് അന്തസ്സാര്‍ന്ന ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വംകൊടുക്കാനുള്ള കൃഷ്ണപ്പിള്ളയുടെ നിര്‍ദേശം വി.എസ് മടിയൊന്നും കൂടാതെ ഏറ്റെടുത്തു. അവിടെനിന്നു ലഭിച്ച അനുഭവങ്ങളും പാഠങ്ങളുമാണ് വി.എസിലെ പോരാട്ടവീര്യത്തിന് ഊര്‍ജമായത്. കര്‍ഷകര്‍ക്കുള്ള ഭൂവകാശം, പട്ടയം, ഭൂസമരങ്ങള്‍ എന്നിവയില്‍ വി.എസിന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടങ്ങള്‍ ഈ വിഭാഗം ജനങ്ങളില്‍ വലിയ സ്വാധീനം സൃഷ്ടിച്ചു.
1946ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പുന്നപ്ര വയലാര്‍ സമരം നടക്കുന്നത്. അന്നത്തെ രാജവാഴ്ചക്കും ദിവാന് ഭരണത്തിനുമെതിരെ നടന്ന സമരത്തിന് നേരെ പട്ടാളവെടിവെപ്പുണ്ടായി. സമരത്തില്‍ പങ്കെടുത്തവരില്‍ പ്രധാനിയായിരുന്നു വി.എസ്. ഒളിവിലായിരുന്ന വി.എസ് പിന്നീട് പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. എന്നാല്‍, പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്കാന് തയാറാകാത്തതിനെ തുടര്‍ന്ന് കടുത്ത ക്രൂരതകളനുഭവിക്കേണ്ടിവന്നു. അവസാനം ബോധം നശിച്ച വി.എസിനെ പൊലിസ് ആശുപത്രിയിലുപേക്ഷിച്ചു. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. കനല്‍വഴികളിലൂടെയുള്ള ദീര്‍ഘയാത്ര അദ്ദേഹത്തെ ഔന്നത്യങ്ങളിലെത്തിച്ചു. ജനങ്ങള്‍ അദ്ദേഹത്തിന് ആദരവും സ്നേഹവും വാരിക്കോരി നല്കി.
അധ്വാനത്തിന്റെ കറകളഞ്ഞ പാരമ്പര്യമുള്ള വി.എസ് ഒരു ഘട്ടത്തിലും പതറിയില്ല. സ്വഭാവഹത്യകളെയും കെട്ടിച്ചമച്ച ആരോപണങ്ങളെയും അദ്ദേഹം അതിജീവിച്ചു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തോടുള്ള സമ്പൂര്‍ണമായ സമര്‍പ്പണവും കഠിനാദ്ധ്വാനവുമാണ് പല പരിമിതികളും മറികടന്ന് ഉന്നത പദവികളിലേക്കെത്താന്‍ വി.എസിനെ സഹായിച്ചത്. 1952ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആലപ്പുഴ ഡിവിഷന് സെക്രട്ടറിയായാണ് സംഘടനാ നേതൃരംഗത്തേക്ക് അദ്ദേഹമെത്തിയത്. 1954ല്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ അംഗമായ വി.എസ് 1956ല്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ദീര്‍ഘകാലം സംസ്ഥാന സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവും പി.ബി അംഗത്വം ഉള്‍പ്പെടെയുള്ള പദവികളില്‍. 1967ല്‍ ആദ്യമായി നിയമസഭയിലെത്തിയ വി.എസ് പിന്നീട് ആറുതവണ കൂടി എം.എല്‍.എയായി. മൂന്നുതവണയായി 14 വര്‍ഷക്കാലം അദ്ദേഹം പ്രതിപക്ഷനേതാവായി പ്രവര്‍ത്തിച്ചു. കെ. കരുണാകന്, എ.കെ ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ നയിച്ച യു.ഡി.എഫ് സര്‍ക്കാരുകള്‍ക്കെതിരേ അദ്ദേഹം പടപൊരുതി.
അഴിമതിക്കെതിരേ വി.എസ് തെരുവിലും നിയമസഭയിലും കോടതികളിലുമായി പോരാട്ടം നടത്തി.2006ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചപ്പോള്‍ വി.എസ് മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത തന്നെയായിരുന്നു കാരണം. എന്നാല്‍, വി.എസ് തന്നെ മുഖ്യമന്ത്രിയായി. അഞ്ചു വര്‍ഷം മുഖ്യമന്ത്രി വി.എസ് സെക്രട്ടേറിയറ്റിലും സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എ.കെ.ജി സെന്ററിലും ഇരുന്ന് കൊമ്പുകോര്‍ക്കുന്നതു കേരളം കണ്ടു. ഉള്‍പാര്‍ട്ടി പ്രശ്നങ്ങളിലൂടെയും അതുണ്ടാക്കുന്ന പ്രതിസന്ധികളിലൂടെയും തുടര്‍ച്ചയായി സി.പി.എം കടന്നുപോയ മറ്റൊരു കാലഘട്ടമുണ്ടായിട്ടില്ല. പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെയാണ് 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കുന്നത്. 2009 ജൂലൈ 12ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.അച്ചടക്കവാളുകള്‍ വി.എസിനെ മുറിവേല്പിച്ചെങ്കിലും തെറ്റ് അംഗീകരിച്ച് അദ്ദേഹം പാര്‍ട്ടിക്ക് വഴങ്ങുന്നതാണ് പിന്നീട് കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദുബൈയില്‍ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഷനായി പുതിയ ലൈസന്‍സിങ് സംവിധാനം ആരംഭിച്ചു; എല്ലാത്തിനും ആര്‍ടിഎ മേല്‍നോട്ടം
uae
• 5 days ago
ഡല്‍ഹിയില്‍ ഉംറ കഴിഞ്ഞെത്തിയ സംഘത്തെ ജയ്ശ്രീറാം വിളിപ്പിച്ചു; ക്ഷേത്രത്തിന് മുന്നില്‍ വണങ്ങാനും നിര്‍ബന്ധിപ്പിച്ചു
National
• 5 days ago
അമീബിക് മസ്തിഷ്ക ജ്വരം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ട് പേരുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
Kerala
• 5 days ago
സൗദിയില്‍ കാണാതായ പ്രവാസി യുവാവ് വാഹനത്തില്‍ മരിച്ച നിലയില്‍; മരണകാരണം ഹൃദയാഘാതം
Saudi-arabia
• 5 days ago
നടിയുമായുള്ള പ്രണയത്തിൽ കേരള പൊലിസ് തടസ്സം നിൽക്കുന്നു; കസ്റ്റഡിയിലെടുത്ത സംവിധായകൻ സനൽകുമാർ ശശിധരനെ എറണാകുളത്ത് എത്തിച്ചു
Kerala
• 5 days ago
മകളെ യാത്രയാക്കാൻ എത്തിയ മാതാവിന് ട്രെയിനിനടിയിൽപ്പെട്ട് ദാരുണാന്ത്യം
Kerala
• 5 days ago
കസ്റ്റഡിയില്‍ വെച്ച് മോശമായി പെരുമാറി: പൊലിസ് സ്റ്റേഷന് ആക്രമിച്ച് കൗമാരക്കാരന്; രണ്ട് പൊലിസുകാര്‍ക്ക് ദാരുണാന്ത്യം
International
• 5 days ago
ആലപ്പുഴ ഡിവൈഎസ്പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങൾ; മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു,കള്ളക്കേസിൽ കുടുക്കിയെന്ന് വിജയൻ ആചാരി
crime
• 5 days ago
സഊദിയില്‍ ഭര്‍ത്താവിനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ യുവതിയുടെ വധശിക്ഷ നടപ്പാക്കി
Saudi-arabia
• 5 days ago
നേപ്പാളിൽ പടർന്ന് പിടിച്ച് ‘ജെൻ സി’ പ്രതിഷേധം ; 19 പേർ കൊല്ലപ്പെട്ടു, ആഭ്യന്തരമന്ത്രി രാജിവെച്ചു
International
• 5 days ago
സ്മാർട് സിറ്റി കോൺക്ലേവ് സദസിൽ ആളില്ല, വിമർശിച്ച് മുഖ്യമന്ത്രി; മന്ത്രിയെയും സ്ഥലം എംപിയെയും ക്ഷണിച്ചില്ല
Kerala
• 5 days ago
കോഴിക്കോട് ഹണി ട്രാപ് കേസ്; യുവതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
crime
• 5 days ago
വ്യാജ ദത്തെടുക്കൽ രേഖകൾ ഉപയോഗിച്ച് കുഞ്ഞുങ്ങളെ വിറ്റ കേസിൽ ഡോക്ടർ ഉൾപ്പെടെ 10 പേർ പിടിയിൽ
crime
• 5 days ago
ആപ്പിൾ ഐഫോൺ 17 സീരീസ് നാളെ പുറത്തിറങ്ങും; യുഎഇ വിപണിയിൽ പ്രതീക്ഷിക്കുന്ന വില ഇങ്ങനെ | iphone 17
uae
• 5 days ago
ബിഹാർ തെരഞ്ഞെടുപ്പ്; ആധാർ 12-ാമത് തിരിച്ചറിയൽ രേഖയായി സ്വീകരിക്കണമെന്ന് സുപ്രീംകോടതി
National
• 5 days ago
കുൽഗാം ഏറ്റുമുട്ടൽ; പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ രണ്ടു ഭീകരരെ സൈന്യം വധിച്ചു; പരിക്കേറ്റ ജവാന്റെ നില ഗുരുതരം
National
• 5 days ago
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരായ അമേരിക്കൻ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി
International
• 5 days ago
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ നിന്ന് ബിആർഎസ് വിട്ടുനിൽക്കും; നടപടി തെലങ്കാനയിലെ കർഷകർ നേരിടുന്ന യൂറിയ ക്ഷാമം മുൻനിർത്തി
National
• 5 days ago
ചൈനയിൽ വീണ്ടും ചുഴലിക്കാറ്റിനെ തുടർന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ചു; വിമാനങ്ങൾ റദ്ദാക്കി, സ്കൂളുകൾ അടച്ചു, ഈ വർഷം മാത്രം ആഞ്ഞടിച്ചത് 16 തവണ
International
• 5 days ago
സൗന്ദര്യവർദ്ധക ശസ്ത്രക്രിയക്കിടെ യുവതിക്ക് ദാരുണാന്ത്യം; ശസ്ത്രക്രിയാ വിദഗ്ധർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി യുഎഇ കോടതി
uae
• 5 days ago
നേപ്പാളില്‍ പ്രതിഷേധം സമാധാനപരമായിരുന്നു; എല്ലാ ആക്രമണവും തുടങ്ങിയത് പൊലിസ്; അവർ അവന്റെ തലയ്ക്ക് നേരെ നിറയൊഴിച്ചു
International
• 5 days ago