HOME
DETAILS

മധ്യസ്ഥതയെന്ന പേരില്‍ തങ്ങളുടെ രക്തം വിറ്റ് ജീവിക്കുന്നു; സാമുവല്‍ ജെറോമിനെതിരേ ഗുരുതര ആരോപണവുമായി തലാലിന്റെ സഹോദരന്‍

  
Web Desk
July 22 2025 | 04:07 AM

They live by selling their blood in the name of mediation

സന്‍ആ: യമനില്‍ വധശിക്ഷ വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസില്‍ തുടക്കം മുതല്‍ ഇടപെട്ട സാമുവല്‍ ജെറോമിനെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹ്ദിയുടെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ജെറോം അഭിഭാഷകനല്ലെന്നും തങ്ങളുടെ കുടുംബവുമായി ഒരിക്കല്‍ പോലും ബന്ധപ്പെട്ടിട്ടില്ലെന്നും ഫത്താഹ് പറഞ്ഞു. എന്നാല്‍, അദ്ദേഹം നിമിഷപ്രിയയുടെ പേരില്‍ 40,000 ഡോളര്‍ (ഏകദേശം 34 ലക്ഷം രൂപ) പിരിച്ചെന്നും ഇപ്പോള്‍ വീണ്ടും 20,000 ഡോളര്‍ പിരിക്കാന്‍ ശ്രമം നടത്തുകയാണെന്നും ഇന്നലെ ഫത്താഹ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. അറബിയിലും മലയാളത്തിലുമാണ് ഫത്താഹ് കുറിപ്പിട്ടിരിക്കുന്നത്. 

ഇത്ര വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും തങ്ങളെ ഫോണില്‍ വിളിക്കുകയോ മെസേജ് അയക്കുകയോ അദ്ദേഹം ചെയ്തിട്ടില്ല. ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ പേരില്‍ കേരളത്തില്‍നിന്ന് ജെറോം പണം പിരിക്കുന്നത് പിന്നീട് കേരളത്തിലെ മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നും ഫത്താഹ് പറഞ്ഞു. തലാലിന്റെ കുടുംബവുമായി ഒരു തവണയെങ്കിലും വിളിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്‌തെന്ന് സാമുവല്‍ ജെറോമിന് തെളിയിക്കാന്‍ കഴിയുമോയെന്നും ഫത്താഹ് വെല്ലുവിളിച്ചു.

നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചത് യമന്‍ പ്രസിഡന്റ് ശരിവച്ച് വധശിക്ഷാ ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ താന്‍ ജെറോമിനെ സന്‍ആയില്‍ വച്ച് കണ്ടിരുന്നു. അപ്പോള്‍ അഭിനന്ദനങ്ങള്‍ എന്നാണ് ജെറോം പറഞ്ഞത്. മണിക്കൂറുകള്‍ക്കു ശേഷം ഇന്ത്യന്‍ മാധ്യമങ്ങള്‍ തിരഞ്ഞപ്പോഴാണ് ജെറോം നഷ്ടപരിഹാരത്തിന് 20,000 ഡോളര്‍ ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത കണ്ടത്. തങ്ങള്‍ ആരോടും നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല. വാങ്ങിയിട്ടുമില്ല. അദ്ദേഹം തങ്ങളുടെ രക്തം വിറ്റാണ് ജീവിക്കുന്നതെന്നും ഫത്താഹ് പറഞ്ഞു. വര്‍ഷങ്ങളായി മാധ്യമങ്ങളില്‍ പ്രസ്താവന നല്‍കുകയാണ് ജെറോം ചെയ്യുന്നതെന്നും തങ്ങള്‍ക്ക് സത്യമറിയാം, കള്ളംപറയുന്നത് ജെറോം നിര്‍ത്തിയില്ലെങ്കില്‍ അത് തുറന്നുകാട്ടുമെന്നും ഫത്താഹ് വ്യക്തമാക്കി.
നിമിഷപ്രിയയുടെ മാതാവ് പ്രേമകുമാരിയെ യമനിലേക്ക് കൊണ്ടുപോയത് സാമുവല്‍ ജെറോമാണ്. ജെറോമിനൊപ്പമാണ് അവര്‍ അവിടെ താമസിക്കുന്നത്. 

കഴിഞ്ഞ ദിവസം കാന്തപുരം യമനിലെ സൂഫി പണ്ഡിതരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വധശിക്ഷ മാറ്റിവച്ചതിനെതിരേ സാമുവല്‍ ജെറോം രംഗത്തുവന്നിരുന്നു. തലാലിന്റെ കുടുംബവുമായി ആരും ചര്‍ച്ച നടത്തിയിട്ടില്ലെന്നായിരുന്നു ജെറോമിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഖത്തറിനെതിരായ ആക്രമണം ലക്ഷ്യം കണ്ടില്ല' പരാജയം സമ്മതിച്ച് ഇസ്‌റാഈല്‍ സുരക്ഷാ വിഭാഗം

International
  •  2 days ago
No Image

ഖാരിഫ് സീസണിൽ സന്ദർശകരുടെ പ്രിയപ്പെട്ട ഇടമായി ദോഫാർ; എത്തിയത് പത്ത് ലക്ഷത്തിലധികം സഞ്ചാരികൾ

oman
  •  2 days ago
No Image

'ഇനി ഫലസ്തീന്‍ രാജ്യമില്ല, ഇവിടം ഞങ്ങളുടേത്; ഇവിടുത്തെ ജനസംഖ്യ ഇരട്ടിയാക്കും' ലോകരാജ്യങ്ങളുടെ എതിര്‍പ്പുകള്‍ക്ക് പുല്ലുവില കല്‍പിച്ച് നെതന്യാഹു

International
  •  2 days ago
No Image

എന്നെ അൽ നസറിലെത്തിക്കാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു: തുറന്ന് പറഞ്ഞ് ഇതിഹാസ താരം

Football
  •  2 days ago
No Image

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

qatar
  •  2 days ago
No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  2 days ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  2 days ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  2 days ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  2 days ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  2 days ago