
ഷാർജയിൽ മലയാളി യുവതിയുടെ മരണം: മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം കേരളത്തിൽ സംസ്കരിച്ചു. കേരളപുരത്തെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ സഹോദരൻ വിനോദ് മണിയൻ ചിതയ്ക്ക് തീ കൊളുത്തി. മൃതദേഹം പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയത്.
വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും കണ്ടെത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബി വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികൾക്കിടയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. വിദേശത്തുള്ള പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
“പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണം. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടികൾക്ക് വിധേയനാക്കണം. ഇതിനായി സർക്കാരും ഇന്ത്യൻ കോൺസുലേറ്റും ഇടപെടണം,” വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ വ്യക്തമാക്കി. വിപഞ്ചിക ഭർത്താവിൽ നിന്ന് മാനസിക പീഡനം നേരിട്ടിരുന്നുവെന്നും പ്രശ്നങ്ങൾ സ്വയം പരിഹരിക്കാമെന്ന് അവർ പറഞ്ഞിരുന്നുവെന്നും വിനോദ് വെളിപ്പെടുത്തി. ഒരു ഘട്ടത്തിൽ വിപഞ്ചികയെ നാട്ടിലെത്തിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും, ഭർത്താവായ നിതീഷിന്റെ അഭ്യർത്ഥന പ്രകാരം അവർ വീണ്ടും ഷാർജയിലേക്ക് മടങ്ങുകയായിരുന്നുവെന്നും സഹോദരൻ കൂട്ടിച്ചേർത്തു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ റീ-പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിൽ തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണമായും വീഡിയോയിൽ റെക്കോർഡ് ചെയ്തു. ഇന്നലെ രാത്രി 11:30ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം, നടപടികൾ പൂർത്തിയാക്കി പുലർച്ചെ ഒരു മണിയോടെ മോർച്ചറിയിലെത്തിച്ചു. വൈകിട്ട് അഞ്ച് മണിയോടെ കേരളപുരത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.
ജൂലൈ 8ന് രാത്രി ഷാർജയിലെ അൽ നഹ്ദയിലുള്ള താമസസ്ഥലത്താണ് വിപഞ്ചികയെയും ഒന്നര വയസ്സുള്ള മകൾ വൈഭവിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം ദുബായ് ന്യൂ സോനപൂരിൽ നടപടികൾ പൂർത്തിയാക്കി സംസ്കരിച്ചിരുന്നു. വിപഞ്ചികയുടെ ഭർത്താവ് നിതീഷ്, അമ്മ ശൈലജ, സഹോദരൻ വിനോദ് മണിയൻ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
വിദേശത്ത് നടന്ന ആത്മഹത്യയും കൊലപാതകവും അന്വേഷിക്കുന്നതിന് പരിമിതികൾ ഉള്ളതിനാൽ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വിപഞ്ചിക ഭർത്താവിൽ നിന്ന് വർഷങ്ങളായി പീഡനം നേരിട്ടിരുന്നതായും വിവാഹത്തിന് മുമ്പ് സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. 2022 മുതൽ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നതായി ശബ്ദരേഖയിലൂടെ വെളിപ്പെട്ടു. വിവാഹ സമയത്ത് വീട്ടുകാർ 2.5 ലക്ഷം രൂപയും സ്വർണവും നൽകിയിരുന്നെങ്കിലും, നിതീഷ് വിപഞ്ചികയോട് വിദ്യാഭ്യാസ ലോൺ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത് തർക്കത്തിന് കാരണമായി. നിതീഷിന്റെ പ്രവർത്തികൾക്ക് അവന്റെ സഹോദരിയുടെയും അച്ഛന്റെയും പിന്തുണ ഉണ്ടായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
The body of Vipanchika Maniyan, a Malayali woman found dead with her daughter in Sharjah, was brought to Kerala and cremated at her family home. Her brother Vinod Maniyan lit the pyre. Investigation revealed signs of assault on her body, prompting a lookout notice for the suspect. The case, involving suspected suicide and murder, has been handed over to the Crime Branch due to jurisdictional limitations
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; എന്റെ പ്രിയ സുഹൃത്ത്; എംകെ സ്റ്റാലിനെ പുകഴ്ത്തി രജനീകാന്ത്
National
• 2 hours ago
നേപ്പാള്‍ ശാന്തമാകുന്നു; പൊതുതെരഞ്ഞെടുപ്പ് 2026 മാര്‍ച്ച് 5ന് നടത്തുമെന്ന് പ്രസിഡന്‍റ്
International
• 3 hours ago
'ഇവിടെ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും'; ന്യൂയോർക്ക് മേയർ സ്ഥാനാർത്ഥി സൊഹ്‌റാൻ മംദാനി
International
• 3 hours ago
പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി; സൂപ്പർതാരത്തിന് പരുക്ക്
Cricket
• 3 hours ago
വാഹനമിടിച്ച് വയോധികന്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; അപകടമുണ്ടാക്കിയ കാര്‍ പാറശാല എസ്എച്ച്ഒയുടേത്
Kerala
• 3 hours ago
'ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്'; വ്യാജ വാര്‍ത്തയ്‌ക്കെതിരെ വൈറല്‍ ഥാര്‍ അപകടത്തില്‍പ്പെട്ട യുവതി
National
• 4 hours ago
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവര്‍
Kerala
• 4 hours ago
"ഇവിടെ സ്ത്രീകൾ സുരക്ഷിതർ": ദുബൈയിൽ പുലർച്ചെ ഒറ്റയ്ക്ക് നടന്ന് ഇന്ത്യൻ യുവതി; വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ
uae
• 4 hours ago
വന്നു എറിഞ്ഞു കീഴടക്കി; ഏഷ്യ കപ്പിൽ പുതിയ ചരിത്രം സൃഷ്ടിച്ച് ശ്രീലങ്ക
Cricket
• 4 hours ago
യുഎഇയിൽ ട്രെൻഡിംങ്ങായി വേരുകൾ തേടിയുള്ള യാത്ര; ചിലവ് വരുന്നത് ലക്ഷങ്ങൾ
uae
• 5 hours ago
'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍
Saudi-arabia
• 5 hours ago
ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു
Cricket
• 6 hours ago
വീണ്ടും മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള് ആരോഗ്യ വകുപ്പ് പൂട്ടി
Kerala
• 6 hours ago
സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും
Saudi-arabia
• 6 hours ago
ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്
Cricket
• 7 hours ago
ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ
Cricket
• 8 hours ago
ദോഹയിലെ ഇസ്റാഈൽ ആക്രമണം: അറബ്-ഇസ്ലാമിക ഉച്ചകോടി തിങ്കളാഴ്ച; ഉറ്റുനോക്കി ലോകം
International
• 8 hours ago
300 അടിച്ചിട്ടും മൂന്നാം സ്ഥാനം; ഇംഗ്ലണ്ടിന് മുമ്പേ ചരിത്രത്തിൽ ഈ കടമ്പ കടന്നത് രണ്ട് ടീമുകൾ മാത്രം
Cricket
• 8 hours ago
കേരളത്തിലും എസ്.ഐ.ആര് ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര്‍ പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala
• 6 hours ago
ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്
uae
• 7 hours ago
കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ
Cricket
• 7 hours ago