
2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി; മോചനം തടഞ്ഞില്ല
ന്യൂഡല്‍ഹി: 2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ 12 പ്രതികളേയും കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. അതേസമയം, പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാരാണ് മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.
കുറ്റവിമുക്തരാക്കല്‍ നടപടി സ്റ്റേ ചെയ്യുന്നത് 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ' സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ഇതൊരു കീഴ്വഴക്കമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. കേസ് രണ്ടാമതും തന്റെ ബെഞ്ചിന് മുന്നില്‍ വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി ഈ നിരീക്ഷണം നടത്തിയത്.
2006 മുംബൈ ട്രെയിന്‍ സ്ഫോടന പരമ്പര കേസില്‍ 12 പ്രതികളേയും കുറ്റവിമുക്തരാക്കിയ ബോംബൈ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രിം കോടതി. അതേസമയം, പ്രതികള്‍ തിരികെ ജയിലിലേക്ക് പോകേണ്ടതില്ലെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിം കോടതി സ്റ്റേ പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മഹാരാഷ്ട്ര സര്‍ക്കാരാണ് മോചിതരായവരെ തിരികെ ജയിലിലേക്ക് അയക്കേണ്ടെന്ന നിര്‍ദേശം മുന്നോട്ട് വച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം കോടതിയെ അറിയിക്കുകയായിരുന്നു.
കുറ്റവിമുക്തരാക്കല്‍ നടപടി സ്റ്റേ ചെയ്യുന്നത് 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വ' സംഭവമാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ഇതൊരു കീഴ്വഴക്കമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടി. കേസ് രണ്ടാമതും തന്റെ ബെഞ്ചിന് മുന്നില്‍ വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായി ഈ നിരീക്ഷണം നടത്തിയത്. 'എന്തിനാണ് ഇത്ര തിടുക്കം? എട്ട് പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കുന്നതില്‍ സ്റ്റേ ഏര്‍പ്പെടുത്തുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്.' ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
2006 ലെ മുംബൈ ലോക്കല്‍ ട്രെയിന്‍ സ്ഫോടനക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതി വിധി കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ 12 പ്രതികളെയും ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരെ ഉള്‍പ്പെടെയാണ് വെറുതെ വിട്ടത്. പ്രതികളുടെ ശിക്ഷ സ്ഥിരീകരിക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്റെ അപേക്ഷ കോടതി നിരസിച്ചു. 189 പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനത്തില്‍ കുറ്റക്കാരെന്ന് കണ്ട് പ്രതികളില്‍ 5 പേര്‍ക്ക് വധശിക്ഷയും 7 പേര്‍ക്ക് ജീവപര്യന്തവുമാണ് ശിക്ഷ വിധിച്ചിരുന്നത്.
ജസ്റ്റിസുമാരായ അനില്‍ എസ് കിലോര്‍, ശ്യാം സി ചന്ദക് എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് പ്രതികളെ വെറുതെ വിട്ടത്. ചില പ്രോസിക്യൂഷന് സാക്ഷികളുടെ വിശ്വാസ്യതയെയും ചില പ്രതികളുടെ ടെസ്റ്റ് ഐഡന്റിഫിക്കേഷന്‍ പരേഡിനെയും ചോദ്യം ചെയ്താണ് കോടതിയുടെ നടപടി. കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. മറ്റേതെങ്കിലും കേസില്‍ തടങ്കലില്‍ വയ്ക്കേണ്ട ആവശ്യമില്ലെങ്കില്‍ അവരെ വിട്ടയക്കാന്‍ ബെഞ്ച് ഉത്തരവിട്ടു, എല്ലാവരും 25,000 രൂപയുടെ വ്യക്തിഗത ബോണ്ടില്‍ ഒപ്പിടാനും കോടതി നിര്‍ദ്ദേശിച്ചു.
ജനുവരി 31 ന് വാദം കേള്‍ക്കല്‍ അവസാനിപ്പിച്ച് അഞ്ച് മാസത്തിന് ശേഷമാണ് പ്രത്യേക ബെഞ്ച് വിധി പ്രസ്താവിച്ചത്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ ആറ് മാസക്കാലം ബോംബെ ഹൈക്കോടതി വാദം കേട്ടിരുന്നു.
വിധി വന്നതിന് പിന്നാലെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചു. ഈ ഹരജിയിലാണ് ഇപ്പോള്‍ സുപ്രിം കോടതി വിധി പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മാഞ്ചസ്റ്ററിൽ പുതിയ ചരിത്രം പിറന്നു; ലോക ക്രിക്കറ്റിന്റെ നെറുകയിലേക്ക് റൂട്ട്
Cricket
• 8 hours ago
"അവനെ തൂക്കിലേറ്റണം, അല്ലെങ്കിൽ ഏത് അറയിൽ കൊണ്ടിട്ടാലും അവൻ ചാടും"; വികാരഭരിതയായി സൗമ്യയുടെ അമ്മ
Kerala
• 8 hours ago
ഇന്ത്യക്കെതിരെ അടിച്ചെടുത്തത് ലോക റെക്കോർഡ്; ഒറ്റപ്പേര് 'ജോസഫ് എഡ്വേർഡ് റൂട്ട്'
Cricket
• 8 hours ago
കനത്ത മഴയും കാറ്റും: മധ്യകേരളത്തിൽ വൻ നാശനഷ്ടം; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 9 hours ago
ശക്തമായ മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 9 hours ago
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ കൊലപാതക കേസ്: പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ പാസ്പോർട്ട് ഹരജിയിൽ ജൂലൈ 31ന് ഉത്തരവ്
Kerala
• 9 hours ago
ഇനി മുന്നിലുള്ളത് സച്ചിൻ മാത്രം; റൂട്ടിന്റെ തേരോട്ടത്തിൽ വീണത് മൂന്ന് ഇതിഹാസങ്ങൾ
Cricket
• 9 hours ago
തിരൂരിൽ ഓട്ടോയിൽ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം
Kerala
• 10 hours ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-7-2025) അവധി
Kerala
• 10 hours ago
ഗസ്സയിലെ വംശഹത്യ: സിപിഐ(എം) പ്രതിഷേധ റാലിക്ക് അനുമതി നിഷേധിച്ച് ബോംബെ ഹൈക്കോടതി; ഇന്ത്യയെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടി ശ്രദ്ധിക്കണമെന്ന് കോടതി
National
• 10 hours ago
സ്കൂള്‍ പഠന സമയമാറ്റം:മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ
Kerala
• 11 hours ago
ഇതിഹാസങ്ങളിൽ നമ്പർ വൺ; 41ാം വയസ്സിൽ ചരിത്രത്തിലേക്ക് എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്സ്
Cricket
• 11 hours ago
ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം: സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ ചോദ്യം ചെയ്യപ്പെടുന്നു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി
Kerala
• 11 hours ago
ആര്‍എസ്എസ് ജ്ഞാനസഭ; ഉന്നത വിദ്യാഭ്യാസ മന്ത്രിയെ തള്ളി സിപിഎം; സമ്മേളനത്തില്‍ വിസിമാര്‍ പങ്കെടുക്കുന്നത് അപമാനകരമെന്ന് എംവി ഗോവിന്ദന്
Kerala
• 12 hours ago
'മരിച്ച അമ്മയെ സ്വപ്നം കണ്ടു; തന്റെ അടുത്തേക്ക് വരാന്‍ പറഞ്ഞു'; കുറിപ്പെഴുതി പതിനാറുകാരന് ആത്മഹത്യ ചെയ്തു
National
• 13 hours ago
വേഗതയിൽ രണ്ടാമനായി ഡിവില്ലിയേഴ്സ്; ഇംഗ്ലണ്ടിനെ അടിച്ചുപറത്തി നേടിയത് വമ്പൻ റെക്കോർഡ്
Cricket
• 13 hours ago
കർശന നടപടിയുമായി കേന്ദ്ര സർക്കാർ; അശ്ലീലവും തീവ്ര ലൈംഗികതയും പ്രചരിപ്പിക്കുന്ന 25 ഒടിടി പ്ലാറ്റ്ഫോമുകൾക്ക് നിരോധനം
National
• 14 hours ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റും; കണ്ണൂരില്‍ തെളിവെടുപ്പ് തുടരുന്നു, ഉടന്‍ കോടതിയില്‍ ഹാജരാക്കും
Kerala
• 14 hours ago
"ഗോവിന്ദചാമിയെക്കുറിച്ച് എന്നോട് ചോദിക്കുന്നതിൽ അർത്ഥമില്ല, അയാൾ കേരളത്തിലെ സ്കൂളുകളിൽ പഠിക്കുന്നില്ലല്ലോ,"; മാധ്യമങ്ങളുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി
Kerala
• 15 hours ago
കേരളത്തിലെ ജയിൽചാട്ട ചരിത്രം; ആദ്യ വനിതാ ജയിൽ ചാട്ടം മുതൽ ഗോവിന്ദചാമി വരെ
Kerala
• 15 hours ago
റൊണാൾഡോ പറഞ്ഞ ആ കാര്യം നടക്കണമെങ്കിൽ ഇനിയും ഒരുപാട് കാലം കഴിയണം: അഗ്യൂറോ
Football
• 12 hours ago
ശക്തമായ മഴ; പൊന്മുടി അണക്കെട്ട് തുറന്നു, ജാഗ്രതാ നിര്‍ദേശം
Kerala
• 12 hours ago
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ കുഴിബോംബ് സ്ഫോടനം: സൈനികന് വീരമൃത്യു; രണ്ട് പേർക്ക് പരുക്ക്
National
• 12 hours ago