
പാലോട് രവിക്ക് പകരം എന്‍ ശക്തന്; തിരുവനന്തപുരം ഡിസി.സി. അധ്യക്ഷനായി താല്‍ക്കാലിക ചുമതല

തിരുവനന്തപുരം: പാലോട് രവി രാജിവെച്ചതിന് പിന്നാലെ തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ താല്കാലിക ചുമതല മുന്‍ സ്പീക്കറും കെ.പി.സി.സി മുന്‍ വൈസ് പ്രസിഡന്റുമായ എന്‍. ശക്തന്. . കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയാണ് ഇക്കാര്യം വ്യക്തമാക്കിയത്
കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും വെട്ടിലാക്കിയ വിവാദ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റ് പാലോട് രവി സ്ഥാനം രാജിവെച്ചത്. നേതൃത്തിന്റെ നിര്‍ദേശപ്രകാരമാണ് രാജി സമര്‍പ്പിച്ചത്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പാര്‍ട്ടിക്ക് വലിയ തലവേദന സൃഷ്ടിച്ചിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും ചില മേഖലകളില്‍ ബി.ജെ.പി രണ്ടാമതെത്തുമെന്നും പാലോട് രവി ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞതാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ രവിക്കെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് രാജി ആവശ്യപ്പെട്ടതെന്ന് നേതൃത്വം വ്യക്തമാക്കി.
വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനോട് പാലോട് രവി സംസാരിച്ച ഓഡിയോ ക്ലിപ്പാണ് പുറത്തായത്. ഫോണ്‍ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ. ജലീലിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
പാലോട് രവിയുടെ വിവാദ ഫോണ്‍ സംഭാഷണം ഇങ്ങനെ...
'പഞ്ചായത്ത് ഇലക്ഷനില്‍ കോണ്‍ഗ്രസ് മൂന്നാമത് പോകും. നിയമസഭയില്‍ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ, 60 അസംബ്ലി മണ്ഡലങ്ങളില്‍ ബി.ജെ.പി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചത് പോലെ അവര്‍ കാശുകൊടുത്ത് വോട്ട് പിടിക്കും. 40000- 50000 വോട്ട് ഇങ്ങനെ അവര്‍ പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് ഉച്ചികുത്തി വീഴും. മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണം തുടരുകയും ചെയ്യും. അതോടെ ഈ പാര്‍ട്ടിയുടെ അധോഗതി ആയിരിക്കും. മുസ്ലിം കമ്മ്യൂണിറ്റിയിലുള്ളവര്‍ വേറെ ചില പാര്‍ട്ടിയിലും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലുമായി പോകും. കോണ്‍ഗ്രസില്‍ ഉണ്ടെന്ന് പറയുന്ന ആളുകള്‍ ബി.ജെ.പിയിലും മറ്റു പാര്‍ട്ടികളിലുമായി പോകും. പഞ്ചായത്ത്-അസംബ്ലി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കോണ്‍ഗ്രസ് എടുക്കാചരക്കായി മാറും. വാര്‍ഡില്‍ ഇറങ്ങി നടക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്. നാട്ടിലിറങ്ങി ജനങ്ങളുമായി സംസാരിക്കാന്‍ 10 ശതമാനം സ്ഥലത്തേ നമുക്ക് ആളുകളുള്ളൂ. പരസ്പരം ബന്ധമില്ല, സ്നേഹമില്ല. എങ്ങനെ കാലുവാരാമോ എന്നതാണ് പലരും നോക്കുന്നത്''.
അതേസമയം, താന്‍ നല്ല ഉദ്ദേശത്തോടെയാണ് ഫോണില്‍ സംസാരിച്ചതെന്നും സംഭാഷണം ഇങ്ങനെ പുറത്തുനല്‍കാന്‍ പാടില്ലായിരുന്നുവെന്നുമായിരുന്നു രവി മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഭാഷണം പുറത്തുവന്നതിന് പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം ഒരു പ്രവര്ത്തകന് തന്നെ ഇങ്ങോട്ട് വിളിച്ചതാണെന്നും വ്യക്തമാക്കി. ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് താനെന്നും ഏതെങ്കിലും നേതാവിനോ വ്യക്തികള്‍ക്കോ തന്നോട് പ്രശ്നമില്ലെന്നും രവി കൂട്ടിച്ചേര്‍ത്തു.
Palode Ravi resigns as Thiruvananthapuram DCC President after controversial phone remarks on local elections. N. Sakthan appointed interim head by KPCC.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നു; 20 ഫാര്‍മസികള്‍ക്ക് പൂട്ടിട്ട് കുവൈത്ത്
Kuwait
• 6 hours ago
പത്തനാപുരത്ത് വനിത ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
Kerala
• 6 hours ago
സച്ചിന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; 35 വർഷങ്ങൾക്ക് ശേഷം ചരിത്രമെഴുതി ഗിൽ
Cricket
• 7 hours ago
യുഡിഎഫ് നൂറ് തികച്ചാല്‍ ഞാന്‍ രാജിവെക്കും, തികച്ചില്ലെങ്കില്‍ സതീശന് വനവാസത്തിന് പോകുമോ?: വെള്ളാപ്പള്ളി നടേശന്
Kerala
• 7 hours ago
'ബിഹാറിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഇരട്ട എഞ്ചിനില്‍ ഒന്ന് അഴിമതിയും, മറ്റൊന്ന് കുറ്റകൃത്യങ്ങളും'; രൂക്ഷമായി വിമർശിച്ച് തേജസ്വി യാദവ്
National
• 7 hours ago
ശസ്ത്രക്രിയക്കിടെ ചികിത്സാപ്പിഴവ്; രോഗിക്ക് 75,000 ദിര്‍ഹം നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് യുഎഇ കോടതി
uae
• 7 hours ago
സെഞ്ച്വറി പോയാലെന്താ, തകർത്തത് 47 വർഷത്തെ ചരിത്രം; രാഹുലിന്റെ സ്ഥാനം ഇനി വിരാടിനൊപ്പം
Cricket
• 7 hours ago
ആര്‍എസ്എസ് ജ്ഞാനസഭ; കേരളത്തിലെ നാല് വിസിമാര്‍ പങ്കെടുത്തു
Kerala
• 7 hours ago
മതപരിവർത്തനം നടത്താതെയുള്ള മിശ്ര വിവാഹങ്ങൾ നിയമവിരുദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി
National
• 8 hours ago
അടിച്ചുകൂട്ടിയത് റെക്കോർഡ് സെഞ്ച്വറി; ബ്രാഡ്മാൻ തുടങ്ങിവെച്ച ചരിത്രം ഇനി ഗില്ലിനും
Cricket
• 8 hours ago
കൊല്ലം എരൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തെന്ന് സംശയം
Kerala
• 9 hours ago
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, ബന്ധം സ്കൂൾ അധികൃതർ വീട്ടിലറിയിച്ചു; ഹൈദരാബാദ് സ്കൂളിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ; പ്രിൻസിപ്പലിനും രക്ഷിതാക്കൾക്കുമെതിരെ വിമർശനം
National
• 9 hours ago
ഗോവിന്ദചാമിയുടെ ജയിൽചാട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത്; കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ
Kerala
• 9 hours ago
സംസ്ഥാനത്ത് അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദേശം | Kerala Rain Alert Updates
Kerala
• 10 hours ago
ഇന്ത്യയിൽ വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നു; പാമോയിൽ ഉൽപ്പാദനം വർധിപ്പിക്കാൻ മലേഷ്യയിൽ നിന്ന് എണ്ണപ്പന വിത്തുകൾ വൻതോതിൽ ഇറക്കുമതി
National
• 12 hours ago
ഗസ്സയില്‍ പത്തു മണിക്കൂര്‍ വെടിനിര്‍ത്തല്‍; മാനുഷിക സഹായങ്ങള്‍ എത്തിക്കാനെന്ന് ഇസ്റാഈല്‍ , 'കു'തന്ത്രപരമായ നീക്കമെന്ന ആശങ്കയില്‍ ഗസ്സന്‍ ജനത
International
• 12 hours ago
യുവാവിന്റെ കൊലപാതകത്തിൽ ഭാര്യ കസ്റ്റഡിയിൽ; ട്യൂഷൻ അധ്യാപകനുമായുള്ള അടുപ്പം കൊലപാതകത്തിന് കാരണമെന്ന് ആരോപണം
National
• 13 hours ago
പബ്ജിയിലെ കാർ ഇനി കേരളത്തിലെ റോഡുകളിൽ കാണാം: വിജയി തൃശൂർ സ്വദേശി മിയ ജോസഫ്
auto-mobile
• 13 hours ago
വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ: ഒരു വർഷത്തോടടുക്കുമ്പോൾ ദുരന്തത്തിന്റെ മുറിവുകൾ മായുന്നത് ഇനിയും വൈകും
International
• 14 hours ago
ഗസ്സയിലേക്ക് ഭക്ഷണവുമായി പുറപ്പെട്ട ഹന്ദല ബോട്ട് തടഞ്ഞ് ഇസ്റാഈല്‍; ബോട്ടിലേക്ക് ഇരച്ചു കയറി, കാമറകള്‍ ഓഫ് ചെയ്തു, യാത്രികരായ ആക്ടിവിസ്റ്റുകളെ കിഡ്നാപ്പ് ചെയ്തു
International
• 14 hours ago
കളിക്കുന്നതിനിടെ കയ്യില്‍ ചുറ്റിയ മൂര്‍ഖനെ കടിച്ചു കൊന്ന് രണ്ടു വയസ്സുകാരന്
National
• 10 hours ago
ജോലിസമയം കഴിഞ്ഞുള്ള ഓൺലൈൻ ട്രെയിനിങ്: യുവാവിന് 2 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി
International
• 11 hours ago
തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ അക്രമിച്ചു
Kerala
• 11 hours ago