ഷാർജയിൽ മലയാളി യുവതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരണം
ഷാർജ: ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശിനി അതുല്യയുടെ മരണം ആത്മഹത്യയെന്ന് ഫോറൻസിക് പരിശോധനാ ഫലം. ഫോറൻസിക് റിപ്പോർട്ട് അതുല്യയുടെ സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നാളെ (ജൂലൈ 29) പൂർത്തിയാകുമെന്നാണ് വിവരം.
ഈ മാസം 19-ന് പുലർച്ചെയാണ് അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതുല്യയുടെ ഭർത്താവ് സതീഷിന് മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് സഹോദരി അഖില ഷാർജ പൊലിസിൽ പരാതി നൽകിയിരുന്നു. സതീഷ് ശങ്കർ അതുല്യയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. മദ്യപിച്ചെത്തിയ ശേഷം സതീഷ് അതുല്യയെ ക്രൂരമായി മർദിച്ചിരുന്നതായി അവർ ബന്ധുവിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതുല്യ തൂങ്ങിമരിച്ച വിവരം ബന്ധുക്കൾ അറിഞ്ഞത്.
സതീഷിന്റെ മർദനത്തിന്റെ ദൃശ്യങ്ങളും അതുല്യ സുഹൃത്തുക്കളോട് ക്രൂര പീഡനത്തെക്കുറിച്ച് പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. അതുല്യയുടെ പതിനേഴാം വയസിൽ സതീഷുമായി വിവാഹം നിശ്ചയിക്കുകയും തുടർന്ന് വിവാഹം നടക്കുകയും ചെയ്തിരുന്നു.
The death of Athulya, a woman from Chavara, Kollam, found dead in a Sharjah flat, has been confirmed as suicide by forensic reports. Procedures to repatriate her body to India are set to be completed tomorrow. Her sister Akhila had filed a complaint with Sharjah police, alleging involvement of Athulya’s husband, Satheesh, in her death
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."