HOME
DETAILS

ഡെലിവറി ഏജൻ്റുമാർ രക്ഷകരായി; രാത്രി അഴുക്കുചാലിലെ നിലവിളി: രണ്ടാനച്ഛൻ വലിച്ചെറിഞ്ഞ കുട്ടികൾക്ക് പുതുജീവൻ!

  
December 05, 2025 | 5:17 PM

delivery agents rescue children from sewer abandoned by stepfather in noida

നോയിഡ: മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നോയിഡയിൽ. രണ്ടാനച്ഛൻ 10 അടി താഴ്ചയുള്ള അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞ പിഞ്ചുകുട്ടികൾക്ക് രക്ഷകരായത് രണ്ട് ഡെലിവറി ഏജൻ്റുമാർ. ഡെലിവറി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കൾ കുട്ടികളുടെ നിലവിളി കേട്ട് നടത്തിയ സാഹസിക ഇടപെടലാണ് രണ്ട് ജീവനുകൾ രക്ഷിച്ചത്.

നോയിഡ സെക്ടർ 137-ലെ പരസ് ടിയറ സൊസൈറ്റിക്ക് സമീപം ചൊവ്വാഴ്ച രാത്രി 9 മണിയോടെയായിരുന്നു സംഭവം. 10 അടി താഴ്ചയിൽ, ചെളിനിറഞ്ഞ വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുകയായിരുന്ന നാല് വയസ്സുള്ള പെൺകുട്ടിയേയും അവളുടെ രണ്ടര വയസ്സുള്ള സഹോദരനെയുമാണ് യുവാക്കൾ രക്ഷിച്ചത്.

അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുമ്പോൾ

സംഭവത്തെക്കുറിച്ച് പൊലിസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെയാണ് സെപ്‌റ്റോ (Zepto) ഡെലിവറി എക്‌സിക്യൂട്ടീവുകളായ സോംവീർ സിംഗ്, ദീൻവാന്ദു എന്നിവർ അന്നത്തെ അവസാന ഡെലിവറിയും കഴിഞ്ഞ് മടങ്ങുകയായിരുന്നു. ചൗഹാൻ മാർക്കറ്റ് ടി-പോയിന്റിന് സമീപത്തെ അഴുക്കുചാലിനടുത്ത് എത്തിയപ്പോൾ അവ്യക്തമായ ചില ശബ്ദങ്ങളും കുട്ടികളുടെ നിലവിളിയും അവർ കേട്ടു.

അപകടം മണത്ത ഇരുവരും അടുത്തേക്ക് നീങ്ങിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. മൂന്ന് മീറ്ററോളം താഴ്ചയുള്ള അഴുക്കുചാലിലെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ രണ്ട് കുട്ടികൾ ഭയന്ന് വിറച്ച് ചെളിയിൽ താഴ്ന്നുപോകാതിരിക്കാൻ പാടുപെടുന്നു. ഒട്ടും വൈകാതെ മറ്റൊന്നും ആലോചിക്കാതെ യുവാക്കൾ രണ്ടുപേരും അഴുക്കുചാലിലേക്ക് ചാടിയിറങ്ങി കുട്ടികളെ രക്ഷപ്പെടുത്തി.

'അച്ഛനാണ് തള്ളിയിട്ടത്'

സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയ ശേഷം കുട്ടികളോട് യുവാക്കൾ സൗമ്യമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തങ്ങളുടെ അച്ഛനായ ആശിഷ് ആണ് അഴുക്കുചാലിലേക്ക് തള്ളിയിട്ടതെന്ന് പെൺകുട്ടി പറഞ്ഞു.ഉടൻ തന്നെ യുവാക്കൾ അയൽപക്കക്കാരെ വിവരമറിയിക്കുകയും അവരുടെ സഹായത്തോടെ കുട്ടികളെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് പൊലിസിൽ പരാതി നൽകി.

കുട്ടികളുടെ അമ്മ അടുത്തുണ്ടാവാതിരുന്ന തക്കം നോക്കിയാണ് 22 വയസ്സുകാരനായ രണ്ടാനച്ഛൻ ആശിഷ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലിസ് പറയുന്നത്. സംഭവത്തിന് പിന്നാലെ പൊലിസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ മെഡിക്കൽ നിരീക്ഷണത്തിലാണ്.

സമയോചിതമായി ഇടപെടുകയും ജീവൻ രക്ഷിക്കുകയും ചെയ്ത സോംവീർ സിങ്ങിൻ്റെയും ദീൻവാന്ദുവിൻ്റെയും ധീരമായ പ്രവർത്തിയെ അഭിനന്ദിക്കുകയാണ് നാട്ടുകാരും പൊലിസും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിവോഴ്‌സ് സൈറ്റിലൂടെ സൗഹൃദം; വിവാഹിതനാണെന്ന വിവരം മറച്ചുവെച്ച് വീണ്ടും വിവാഹം കഴിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 days ago
No Image

മോട്ടോറിൽ വെള്ളം വരുന്നില്ല; തുടർന്ന് കിണർ പരിശോധിച്ചു; അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടി നാട്ടുകാർ

Kerala
  •  7 days ago
No Image

കുഞ്ഞൂഞ്ഞ് മന്ത്രിസഭയില്‍ വലിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയ മറ്റൊരു കുഞ്ഞ്

Kerala
  •  7 days ago
No Image

ഭർത്താവിന് കഷണ്ടിയാണെന്ന് തിരിച്ചറിഞ്ഞത് വിവാഹശേഷം; വിഗ്ഗ് വെച്ച് വഞ്ചിച്ചെന്ന് പരാതിയുമായി യുവതി

National
  •  7 days ago
No Image

രേഖകളില്ലാതെ മത്സ്യബന്ധനം; വിഴിഞ്ഞത്ത് തമിഴ്നാട് സ്വദേശികളുടെ ബോട്ടുകൾ പിടികൂടി ഫിഷറീസ് വകുപ്പ് 

Kerala
  •  7 days ago
No Image

ശബരിമല സ്വർണക്കൊള്ള: ദേവസ്വം മിനുട്‌സ് തിരുത്തിയത് മനഃപൂർവ്വമെന്ന് കണ്ടെത്തൽ; എ. പത്മകുമാറിനെതിരെ എസ്ഐടി

Kerala
  •  7 days ago
No Image

ടി20 ക്രിക്കറ്റിലെ 'യഥാർത്ഥ രാജാക്കന്മാർ' ഇവർ; ഞെട്ടിക്കുന്ന ബ്ലൈൻഡ് റാങ്കിംഗുമായി ഡ്വെയ്ൻ ബ്രാവോ

Cricket
  •  7 days ago
No Image

കൊല്ലത്തെ തോൽവിയിൽ മേയർ സ്ഥാനാർഥിക്ക് പഴി; ജില്ലാ കമ്മിറ്റിയിൽ കടുത്ത ഭിന്നത; യോഗത്തിൽ നിന്ന് വി.കെ അനിരുദ്ധൻ വികാരാധീനനായി ഇറങ്ങിപ്പോയി

Kerala
  •  7 days ago
No Image

'വെറുപ്പിന്റെ പരീക്ഷണശാലയാക്കാൻ അനുവദിക്കില്ല'; മോദിക്കും, അമിത് ഷാക്കുമെതിരെ മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ നടപടിക്കൊരുങ്ങി ജെഎൻയു അധികൃതർ

National
  •  7 days ago
No Image

ഇതുപോലൊരു 'സെഞ്ച്വറി' മലയാളിക്ക് ആദ്യം; കൊടുങ്കാറ്റ് പറന്നിറങ്ങിയത് ചരിത്രത്തിലേക്ക്

Cricket
  •  7 days ago