വ്യാജ സൗന്ദര്യവർധക വസ്തുക്കൾക്കെതിരെ കർശന നടപടി; തലശ്ശേരിയിൽ പിഴ, സർക്കാർ ഇടപെടൽ കോടതി ശരിവച്ചു
തിരുവനന്തപുരം: ജനങ്ങൾക്ക് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് കർശന നടപടികൾ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
ജൂൺ, ജൂലൈ മാസങ്ങളിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ എട്ട് പ്രത്യേക പരിശോധനാ ഡ്രൈവുകൾ നടത്തി. വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക വസ്തുക്കൾ വിൽപ്പന നടത്തിയവർക്കെതിരെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരവും അനുബന്ധ നിയമങ്ങൾ പ്രകാരവും നടപടികൾ സ്വീകരിച്ചു. ഈ കേസുകൾ കോടതിയിൽ എത്തിച്ച് ശിക്ഷാ നടപടികളും ഉറപ്പാക്കി.
‘ഓപ്പറേഷൻ സൗന്ദര്യ’യുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി, തലശ്ശേരിയിലെ എമിറേറ്റ്സ് ഡ്യൂട്ടി ഫ്രീ ഡിസ്കൗണ്ട് ഷോപ്പിനെതിരെ മിസ്ബ്രാൻഡഡ് സൗന്ദര്യവർധക വസ്തുക്കൾ വിൽപ്പന നടത്തിയതിന് 2024-ൽ ഡ്രഗ്സ് കൺട്രോൾ വകുപ്പ് കേസ് ഫയൽ ചെയ്തിരുന്നു. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി, പ്രതികൾക്ക് ഓരോരുത്തർക്കും 15,000 രൂപ വീതം, ആകെ 75,000 രൂപ പിഴ അടയ്ക്കാൻ വിധിച്ചു.
Kerala's Drugs Control Department conducted eight special drives in June and July to ensure safe, high-quality cosmetics. In Thalassery, Emirates Duty Free Discount Shop was fined ₹75,000 (₹15,000 per person) by the Judicial First Class Magistrate Court for selling misbranded cosmetics, following a 2024 case filed under the Drugs and Cosmetics Act. Health Minister Veena George emphasized strict actions to protect consumers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."