HOME
DETAILS

കോട്ടയം മെഡിക്കൽ കോളേജ് അപകടം; സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്

  
July 31 2025 | 02:07 AM

Kottayam Medical College accident District Collectors report gives clean chit to the health department and others in the incident

കോട്ടയം: ഗവ. മെഡിക്കൽ കോളജിലെ ശുചിമുറി കോംപ്ലക്സിൻ്റെ ഒരു ഭാഗം തകർന്നുവീണ് വീട്ടമ്മ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനടക്കം ക്ലീൻ ചിറ്റ് നൽകി ജില്ലാ കലക്ടറുടെ റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിൽ വീഴ്ചയുണ്ടായെന്നത് അടക്കമുള്ള ഒരു വിമർശനത്തിനും കഴമ്പില്ലെന്ന റിപ്പോർട്ടാണ് കലക്ടർ ജോൺ വി. സാമുവേൽ ആരോഗ്യ മന്തി വീണ ജോർജിന് നേരിട്ട് കൈമാറിയത്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും മണ്ണുമാന്തി യന്ത്രം കെട്ടിടങ്ങൾക്കിടയിലൂടെ  എത്തിക്കുന്നതിലെ കാലതാമസം മാത്രമാണ് ഉണ്ടായത് എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിൻ്റെ ബലക്ഷയം സംബന്ധിച്ച് മൂന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ അവയിൽ ഒന്നിലും ഇത് പൊളിച്ചുമാറ്റണമെന്ന് നിർദേശമില്ല. കെട്ടിടത്തിനോട് ചേർന്നുള്ള  ശുചിമുറികളാണ് തകർന്നത്. ഇത്  പിന്നീട് നിർമിച്ചതാണെന്നും റിപ്പോർട്ടിലുണ്ട്. 

പൊതുമരാമത്ത് കെട്ടിട വിഭാഗം കൈമാറിയ രേഖകളും അപകടത്തിൻ്റെ ചിത്രങ്ങളും രേഖാചിത്രങ്ങളും സഹിതം ഇരുപതു പേജുള്ളതാണ് റിപ്പോർട്ട്. ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജിന്റെ വാർഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണത്. രോഗിയായ മകൾക്ക് കൂട്ടിരിക്കാനായി ആശുപത്രിയിൽ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിച്ചിരുന്നു. ജെ.സി.ബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.

14-ാം വാർഡിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞുവീണത്. അപകടത്തിൽ രണ്ട് പേർക്ക് ചെറിയ പരുക്കുമുണ്ടായിരുന്നു. വലിയ പ്രതിഷേധമാണ് അപകടത്തിന് പിന്നാലെ സർക്കാരിനെതിരേ ഉണ്ടായത്. സംഭവ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എൻ വാസവൻ, വീണ ജോർജ് എന്നിവരുടെ ഇടപെടലിനെ തുടർന്ന് രക്ഷാ പ്രവർത്തനം വൈകിയതാണ് ബിന്ദുവിൻ്റെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി  വൻ പ്രതിഷേധമാണ് ഉയർന്നത്. ബിന്ദുവിൻ്റെ കുടുംബവും സമാന വിമർശനവുമായി രംഗത്തെത്തിയിരുന്നു.  തുടർന്ന് ബിന്ദുവിന്റെ കുടുംബത്തിനെ നേരിട്ടുകണ്ട് എല്ലാ സഹായവും മന്ത്രിമാരായ വീണയും വാസവനും ഉറപ്പ് നൽകിയിരുന്നു. പിന്നാലെ ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാനും മകന് സർക്കാർ ജോലി നൽകാനും തീരുമാനമുണ്ടായി. അതേസമയം, കലക്ടറുടേത് മംഗളപത്രമെന്ന് കോൺഗ്രസ് പ്രതികരിച്ചു. വീഴ്ചയില്ലെങ്കിൽ എങ്ങനെയാണ് ബിന്ദു മരിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2008 മലേഗാവ് സ്‌ഫോടനം: പ്രഗ്യാസിങ് ഉള്‍പ്പെടെ മുഴുവന്‍ പ്രതികളേയും വെറുതെ വിട്ട് എന്‍.ഐ.എ കോടതി;  ഗൂഢാലോചനക്ക് തെളിവില്ലെന്ന് 

National
  •  a day ago
No Image

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് യമുന നദിയിൽ ചാടി യുവാവ്; രക്ഷകരായി ബോട്ട് ജീവനക്കാർ

National
  •  a day ago
No Image

ഫുട്ബോളിലെ എന്റെ പ്രിയപ്പെട്ട താരം അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  a day ago
No Image

പീഡന പരാതി തനിക്കെതിരെയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗം, തെളിവുണ്ട്; കേസിനെ നിയമപരമായി നേരിടുമെന്ന് വേടന്‍ 

Kerala
  •  a day ago
No Image

ഫരീദാബാദിൽ കാറിന് നേരെ വെടിയുതിർത്ത് 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം; 4 പേർ അറസ്റ്റിൽ

National
  •  a day ago
No Image

കൊച്ചിയിൽ ഐടി വ്യവസായിയുടെ ഹണിട്രാപ് പരാതിയിൽ ട്വിസ്റ്റ്; യുവതിയുടെ പീഡന ആരോപണം

Kerala
  •  a day ago
No Image

വൈഭവിന്റെ പോരാട്ടങ്ങൾ ഇനി ഓസ്‌ട്രേലിയക്കെതിരെ; ഇതാ കങ്കാരുക്കളെ തീർക്കാനുള്ള ഇന്ത്യൻ യുവനിര

Cricket
  •  a day ago
No Image

കാർഗിൽ യുദ്ധത്തിൽ രാജ്യത്തിന് വേണ്ടി പോരാടിയ ധീര യോദ്ധാവിന്റെ കുടുംബത്തില്‍ അതിക്രമിച്ച് കയറി പൗരത്വം ചോദിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍; നിഷ്ക്രിയരായി നോക്കിനിന്ന് പൊലിസ്

National
  •  a day ago
No Image

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ കാനഡ; സെപ്തംബറില്‍ പ്രഖ്യാപനം

International
  •  a day ago
No Image

കുവൈത്തിൽ ലഹരി കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെയും സഹായികളുടെയും പേരും ചിത്രവും ഇനി പരസ്യപ്പെടുത്തും

Kuwait
  •  a day ago