HOME
DETAILS

രാഹുലിന് നിയമസഭയില്‍ വരാം, പ്രതിപക്ഷ നിരയില്‍ മറ്റൊരു ബ്ലോക്ക് നല്‍കും; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

  
Web Desk
September 14 2025 | 10:09 AM

rahul-mamkootathil-separate-block-in-kerala-assembly says speaker-an-shamseer

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ വരുന്നതില്‍ തടസമില്ലെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍.രാഹുലിന് പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റൊരു ബ്ലോക്ക് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തതിനാലാണ് രാഹുലിന്റെ ഇരിപ്പിടം മാറ്റുന്നത്.  കോണ്‍ഗ്രസിന് അനുവദിക്കുന്ന ചര്‍ച്ചാസമയത്തില്‍ രാഹുലിന് പങ്കെടുക്കാനുമാവില്ല. സഭയില്‍ വരുന്നതില്‍ തീരുമാനിക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ സഭയിലെത്തിയാല്‍ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ശക്തമായ സുരക്ഷാസംവിധാനങ്ങള്‍ സെക്രട്ടേറിയറ്റിലു പരിസരങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യപ്പെടാതെ കോണ്‍ഗ്രസ് രാഹുലിനെ സംരക്ഷിക്കുകയാണെന്ന ആരോപണം ഭരണപക്ഷം കടുപ്പിക്കും

പതിനഞ്ചാം കേരള നിയമസഭയുടെ 14ാമത് സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്. പൊലിസിന്റെ കസ്റ്റഡി മര്‍ദനമടക്കം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുക. രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗിക പീഡന പരാതിയടക്കം നിരവധി വിഷയങ്ങള്‍ ഭരണപക്ഷവും ഉയര്‍ത്തിക്കാട്ടും. ഇതോടെ സഭ പ്രക്ഷുബ്ധമാകും.

ഇത്തവണ മൂന്നുഘട്ടങ്ങളിലായാണ് സഭ സമ്മേളിക്കുക. നാളെ മുതല്‍ 19 വരെ ഒന്നാംഘട്ടവും 29, 30 തീയതികളില്‍ രണ്ടാംഘട്ടവും ഒക്ടോബര്‍ 6 മുതല്‍ 10 വരെ മൂന്നാംഘട്ടവും നടക്കും. സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരായ ലൈംഗികാരോപണ പരാതികളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഭരണപക്ഷം പ്രതിഷേധമുയര്‍ത്തും.അത് മുന്നില്‍ക്കണ്ട് കഴിഞ്ഞദിവസം രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചിരുന്നു. 

പൊലിസ് പീഡനമാണ് സര്‍ക്കാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പീച്ചി, കുന്നംകുളം കസ്റ്റഡി പീഡന കേസുള്‍പ്പെടെ പൊലിസിന്റെ ക്രൂരത ഉയര്‍ത്തിക്കാട്ടുകയും മുഖ്യമന്ത്രിയുടെ നിശബ്ദതയെയും നിഷ്‌ക്രിയത്വത്തെയും പ്രതിപക്ഷം വിമര്‍ശിക്കുകയും ചെയ്യും. സംസ്ഥാനത്തിന്റെ കടം 4.8 ലക്ഷം കോടിയിലെത്തുകയും ഓഗസ്റ്റില്‍ പണപ്പെരുപ്പ നിരക്ക് 9.04 ശതമാനത്തിലെത്തുകയും ചെയ്തതോടെ സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി പ്രതിപക്ഷം ചോദ്യംചെയ്യും. വര്‍ധിച്ച ധനക്കമ്മിയും വായ്പയെടുക്കലിനെ വളരെയധികം ആശ്രയിക്കുന്നതും പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങളും പ്രധാന വിഷയമായിരിക്കും. അപകടകരമായ വന്യമൃഗങ്ങളെ കൊല്ലാന്‍ അനുവദിക്കുന്ന കരട് ബില്ലിന് മന്ത്രിസഭ പൊടുന്നനെ അംഗീകാരം നല്‍കിയത് ഇത് മുന്നില്‍ക്കണ്ടാണ്. എന്നാല്‍, കേന്ദ്രാനുമതിയും രാഷ്ട്രപതിയുടെ അനുമതിയുമില്ലാതെ സംസ്ഥാനങ്ങള്‍ക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാനാവില്ലെന്നിരിക്കേ, കണ്ണില്‍പ്പൊടിയിടാനുള്ള അടവാണെന്ന് പ്രതിപക്ഷം സഭയില്‍ തെളിയിക്കും.

വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട വിഷയവും പ്രതിപക്ഷം ഉയര്‍ത്തും. കേരളത്തില്‍ എസ്.ഐ.ആര്‍ നടപ്പാക്കാനുള്ള ശ്രമങ്ങളെ എതിര്‍ക്കുമെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചിരിക്കേ, ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള അനുകൂല നീക്കം കള്ളവോട്ടുമായി ബന്ധപ്പെടുത്തി പ്രതിപക്ഷം ആരോപണമുന്നയിച്ചിട്ടുണ്ട്. ആഗോള അയ്യപ്പ സംഗമവും ന്യൂനപക്ഷ സംഗമ പദ്ധതിയും ചൂടേറിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കും. 2026 ലെ സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്‍.ഡി.എഫിന്റെ 'പ്രീണന രാഷ്ട്രീയ' മായി ഇതിനെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാത്യൂ കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശ പ്രകാരം റോഡ് തുറന്ന് നല്‍കി; ട്രാഫിക് പൊലിസ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  9 hours ago
No Image

അടിമാലിയില്‍ കെഎസ്ആര്‍ടിസി വിനോദയാത്ര ബസ് അപകടത്തില്‍പ്പെട്ടു; 16 പേര്‍ക്ക് പരിക്ക്; നാലുപേരുടെ നില ഗുരുതരം

Kerala
  •  10 hours ago
No Image

'ഖത്തറിൽ വെച്ച് വേണ്ട': ദോഹ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ തീരുമാനത്തെ മൊസാദ് എതിർത്തു; പിന്നിലെ കാരണമിത് 

International
  •  10 hours ago
No Image

നിവേദനം നല്‍കാനെത്തിയ വയോധികനെ സുരേഷ് ഗോപി അപമാനിച്ച സംഭവം; ഇടപെട്ട് സിപിഐഎം; കൊച്ചുവേലായുധന്റെ വീട് നിര്‍മ്മാണം പാര്‍ട്ടി ഏറ്റെടുത്തു

Kerala
  •  10 hours ago
No Image

തകർന്നടിഞ്ഞ് മുൻനിര, തകർത്തടിച്ച് വാലറ്റം; പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റൺസ് വിജയലക്ഷ്യം

Cricket
  •  10 hours ago
No Image

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്‌റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി

International
  •  10 hours ago
No Image

'അവര്‍ രക്തസാക്ഷികള്‍'; ജെന്‍ സീ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്‍ക്കാര്‍

International
  •  11 hours ago
No Image

ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ 

uae
  •  11 hours ago
No Image

നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്‍ക്കം; മുത്തച്ഛനെ ചെറുമകന്‍ കുത്തിക്കൊന്നു

Kerala
  •  11 hours ago
No Image

ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര്‍ യാദവും സല്‍മാന്‍ അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്‍

Cricket
  •  11 hours ago