
മധ്യവേനലവധി മാറ്റം; എതിർപ്പുമായി അധ്യാപക സംഘടനകൾ

തിരുവനന്തുപുരം: സ്‌കൂൾ അവധിക്കാലം മഴക്കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ചർച്ചയ്ക്ക് തുടക്കമിട്ടപ്പോൾ എതിർപ്പുമായി അധ്യാപക സംഘടനകൾ രംഗത്ത്. വിഷയത്തിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. താൻ പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നാണ് മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം. തർക്കത്തിന്റെയോ വെല്ലുവിളിയുടെയോ വിഷയമില്ലെന്നും ഇപ്പോഴുള്ളതുപോലെ മതിയെങ്കിൽ അങ്ങനെ തന്നെ തുടരുമെന്നും പൊതുജനാഭിപ്രായം തേടുകയാണ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല ലഭ്യമായ പ്രതികരണങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. 47 ലക്ഷം കുടുംബങ്ങളെ ബാധിക്കുന്ന വിഷയമാണ്. സൂക്ഷിച്ചാണ് കൈകാര്യം ചെയ്യുന്നത്. കുട്ടികളുടെ നന്മയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. തന്റെ നാല് വർഷത്തെ അനുഭവത്തിൽ വ്യക്തിപരമായി പറഞ്ഞ അഭിപ്രായമാണെന്ന് മന്ത്രി പറഞ്ഞു.
എന്നാൽ വിഷയം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ച പ്രതികരണങ്ങളിൽ ഈ ആശയത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും മഴക്കാലത്തെ തുടർച്ചയായ സ്‌കൂൾ അവധികളും കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഇങ്ങനെയൊരു മാറ്റം പരിഗണിക്കുന്നത്. മഴ കാരണം അധ്യയന വർഷം ആരംഭിക്കുമ്പോൾ തന്നെ ക്ലാസുകൾ മുടങ്ങുന്നത് പഠനത്തെ ബാധിക്കുന്നുണ്ടെന്ന് വിലയിരുത്തുന്നു.
ശനിയാഴ്ചകളിൽ ക്ലാസുകൾ വച്ച് ഈ നഷ്ടം നികത്താൻ ശ്രമിക്കാറുണ്ടെങ്കിലും ഇത് പൂർണമായി പ്രായോഗികമല്ലെന്നാണ് പൊതുവായ അഭിപ്രായം. എന്നാൽ കെ.പി.എസ്.ടി.എ, എ.എച്ച്.എസ്.ടി.എ തുടങ്ങിയ പ്രതിപക്ഷ അധ്യാപക സംഘടനകൾ നിർദേശത്തെ എതിർക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്നാണ് അവരുടെ വാദം. ഓണപ്പരീക്ഷയെ അവധിമാറ്റം ബാധിക്കുമെന്നും സംഘടനകൾ പറയുന്നു. കൂടാതെ വേനൽക്കാലത്തെ അമിതമായ ചൂട് കുട്ടികൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അതേസമയം ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എ ശരിയായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമേ ഈ മാറ്റം നടപ്പാക്കാവൂ എന്ന് ആവശ്യപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഈ മാറ്റം ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ആർ. ബിന്ദു വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ, അവധിക്കാലം 55 കൊല്ലം മുൻപും ജൂൺ, ജൂലൈയിലേക്കു മാറ്റിയിരുന്നു. എന്നാൽ, ഒറ്റവർഷം കൊണ്ടു തീരുമാനം മാറ്റുകയായിരുന്നു.1970 ഏപ്രിൽ 18ന് ആയിരുന്നു സ്‌കൂൾ അവധി മാറ്റി ഉത്തരവിറങ്ങിയത്. ഇതുപ്രകാരം സ്‌കൂളുകൾ മധ്യവേനൽ അവധിക്കുവേണ്ടി ഏപ്രിൽ 15ന് അടച്ചു. പിന്നീട് മെയ് 2നു തുറന്നു. അധ്യയനവർഷാരംഭം മെയ് രണ്ടിനായിരുന്നു. തുടർന്ന് ജൂൺ 21 വരെ പ്രവർത്തിച്ചു. ജൂൺ 22 മുതൽ ജൂലൈ 31 വരെ മഴ ക്കാല അവധിയായിരുന്നു. 1969 ജൂലൈ 22നു കണ്ണൂർ കണ്ണവം എ.യു.പി സ്‌കൂളിലുണ്ടായ ദുരന്തമാണ് അവധിക്കാലം മാറ്റാൻ പ്രേരിപ്പിച്ചത്. അന്നു കൊടുങ്കാറ്റിൽ കെട്ടിടം തകർന്ന് 14 കുട്ടികളാണു മരി ച്ചത്. 1970 ൽ ജൂൺ, ജൂലൈ മാസങ്ങളിൽ അവധി നൽകിയെങ്കിലും രണ്ട് മാസവും കാര്യമായ മഴയുണ്ടായില്ല. എന്നാൽ ഏപ്രിൽ, മെയ് മാസങ്ങളിലെ ചൂടിൽ കുട്ടികൾ വലയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ അപകടം; യുപിയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
National
• 5 hours ago
ഒൻപത് ദിവസത്തെ ജയിൽവാസം ഒടുവിൽ ആശ്വാസവിധി; ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം
National
• 6 hours ago
അമേരിക്കയിൽ താമസമാക്കിയ വ്യക്തിയുടെ 1.5 കോടിയുടെ വീടും സ്ഥലം വ്യാജരേഖയിൽ തട്ടിയെടുത്തു; 'മെറിനെ വളർത്തുമകളാക്കിയ' അൻവർ അറസ്റ്റിൽ
Kerala
• 6 hours ago
ദുബൈ: കമ്പനി ഓഫിസിൽ ആയുധങ്ങളുമായെത്തി കവർച്ച നടത്തി; 12 അംഗ സംഘത്തിന് തടവ് ശിക്ഷ
uae
• 6 hours ago
'നല്ല നടപടി'; റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ നിർത്തിയേക്കുമെന്ന റിപ്പോർട്ടുകളെ ട്രംപ് സ്വാഗതം ചെയ്തു
International
• 6 hours ago
അഞ്ചാം ടെസ്റ്റിൽ അവൻ ഇന്ത്യക്കായി കളിക്കാത്തതിൽ ഞാൻ സന്തോഷവാനാണ്: അശ്വിൻ
Cricket
• 6 hours ago
നിയന്ത്രിത മരുന്നുകളുടെ കുറിപ്പടി, വിതരണ ചട്ടങ്ങൾ ലംഘിച്ചു; അബൂദബിയിൽ ആറ് ഡോക്ടർമാർക്ക് സസ്പെൻഷൻ
uae
• 6 hours ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വെട്ടിപ്പ്: മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച്
Kerala
• 7 hours ago
ആഗോള പാസ്‌പോർട്ട് റാങ്കിംഗിൽ സ്ഥാനം നിലനിർത്തി ഖത്തർ; യുഎസും യുകെയും വീണ്ടും പിന്നോട്ട്; സൂചികയിൽ ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യം
qatar
• 7 hours ago
ഇവിടെ മരണം നിരോധിച്ചിരിക്കുന്നു; ഈ പട്ടണത്തിൽ മരിക്കാൻ പാടില്ല അത് നിയമവിരുദ്ധമാണ്; ആ വിചിത്ര നിയമത്തിന് പിന്നിലെ കാരണമിതാണ്
International
• 7 hours ago
ഓപ്പറേഷൻ അഖാൽ: കുൽഗാമിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന, ഏറ്റുമുട്ടൽ തുടരുന്നു
National
• 7 hours ago
2025ലെ അന്താരാഷ്ട്ര സുരക്ഷാ അവാര്‍ഡ്സ്: ദുബൈ മുനിസിപ്പാലിറ്റി 'UAE Country Winner'
uae
• 7 hours ago
ദുബൈ: മയക്കുമരുന്ന് ഉപയോഗം; രണ്ട് പ്രവാസികൾക്ക് തടവും നാടുകടത്തലും ശിക്ഷ
uae
• 8 hours ago
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകൾക്ക് മർദ്ദനം; 15-കാരിയോട് അപമര്യാദയായി സംസാരിച്ചയാൾ അറസ്റ്റിൽ
Kerala
• 8 hours ago
ഗസ്സയില്‍ പട്ടിണി മരണം, ഒപ്പം ഇസ്റാഈലിന്റെ ആസൂത്രിത കൂട്ടക്കൊലകളും തുടരുന്നു; ഇന്നലെ കൊന്നുതള്ളിയത് 65 മനുഷ്യരെ
International
• 8 hours ago
കലാഭവന്‍ നവാസിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്; ഖബറടക്കം ഇന്ന് വൈകീട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദില്‍
Kerala
• 9 hours ago
ജമ്മു കാശ്മീരിൽ മണ്ണിടിച്ചിൽ; രണ്ട് ആളുകൾ മരിച്ചു, ആറ് പേർക്ക് പരുക്ക്
National
• 9 hours ago
മാമി തിരോധാനം; കേസിൽ തുടക്കം മുതൽ ബാഹ്യ ഇടപെടൽ ഉണ്ടായതായി ബന്ധു
Kerala
• 10 hours ago
നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന് യമനിലേക്ക് പോകാന്‍ അനുമതി നിഷേധിച്ച് കേന്ദ്രം; നടപടി നയതന്ത്ര ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി
National
• 8 hours ago
മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലിസുകാരനെ സ്ഥലം മാറ്റി
Kerala
• 8 hours ago
ഗസ്സ: പ്രശ്നപരിഹാരത്തിന് തീവ്ര നയതന്ത്ര ശ്രമങ്ങള്‍ക്ക് നിരന്തരം നേതൃത്വം നല്കി യുഎഇ, ഒപ്പം മാനുഷികസഹായങ്ങളും ഉറപ്പാക്കുന്നു | UAE with Gaza
uae
• 8 hours ago