HOME
DETAILS

ചെറുത്ത്‌ നിൽപ്പ് അവകാശം; ഇസ്‌റാഈൽ പിന്മാറാതെ ആയുധം താഴെ വെക്കില്ലെന്ന് ഹമാസ്, ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കപ്പെടണം

  
Web Desk
August 03 2025 | 06:08 AM

hamas has rejected reports claiming it expressed readiness to disarm and said  national and legal right to resist

ഗസ്സ സിറ്റി: ഇസ്‌റാഈലുമായുള്ള ഗാസ വെടിനിർത്തൽ ചർച്ചകൾക്കിടെ നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ തള്ളി ഹമാസ്. ഫലസ്തീൻ പ്രദേശത്തെ ഇസ്രായേൽ അധിനിവേശത്തെ നേരിടാൻ തങ്ങൾക്ക് ദേശീയവും നിയമപരവുമായ അവകാശമുണ്ടെന്ന് ഹമാസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മിഡിൽ ഈസ്റ്റിലേക്കുള്ള പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് നടത്തിയ പരാമർശങ്ങളാണ് ഹമാസ് തള്ളിയത്.

ഇസ്‌റാഈൽ അധിനിവേശം നിലനിൽക്കുന്നിടത്തോളം കാലം ചെറുത്തുനിൽപ്പ് ദേശീയവും നിയമപരവുമായ അവകാശമാണ്. ഇസ്‌റാഈൽ ആയുധം താഴെവെക്കാതെ ഞങ്ങളുടെ ആയുധങ്ങളും താഴെവെക്കില്ലെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു.

നമ്മുടെ പൂർണ്ണ ദേശീയ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുന്നതുവരെ പോരാടാനുള്ള അവകാശം ഉപേക്ഷിക്കാൻ കഴിയില്ല. അവയിൽ ഏറ്റവും പ്രധാനം ജറുസലേം തലസ്ഥാനമായി പൂർണ്ണമായും പരമാധികാരമുള്ളതും സ്വതന്ത്രവുമായ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക എന്നതാണ് എന്നും ഹമാസ് അറിയിച്ചു.

ഗസ്സയിലെ പട്ടിണി മരണങ്ങളുടെ സാഹചര്യത്തിൽ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള അന്താരാഷ്ട്ര സമ്മർദ്ദം വർദ്ധിക്കുന്നതിനിടയിലാണ് നിരായുധീകരണത്തെക്കുറിച്ചുള്ള വിറ്റ്കോഫിന്റെ അഭിപ്രായങ്ങൾ വരുന്നത്. ഗസ്സയിൽ തടവിലാക്കപ്പെട്ട ഇസ്‌റാഈലി തടവുകാരുടെ ബന്ധുക്കളുമായുള്ള കൂടിക്കാഴ്ചയിളാണ് വിറ്റ്‌കോഫ് ഹമാസ് നിരായുധീകരണത്തിന് സന്നദ്ധത പ്രകടിപ്പിച്ചുവെന്ന കാര്യം പറഞ്ഞത്.

ഹമാസ് നിരായുധീകരണത്തിന് തയ്യാറാണെന്ന് പറഞ്ഞതായി യുഎസ് പ്രതിനിധി കുടുംബങ്ങളോട് പറഞ്ഞതായി ചർച്ചകളുടെ ഒരു റെക്കോർഡിംഗ് ഉദ്ധരിച്ച് ഇസ്‌റാഈലി വാർത്താ ഏജൻസിയായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. ഗസ്സയിൽ വിവാദമായ ജിഎച്ച്എഫ് നടത്തുന്ന യുഎസ്, ഇസ്രായേൽ പിന്തുണയുള്ള സഹായ വിതരണ കേന്ദ്രം സന്ദർശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് ശനിയാഴ്ച ടെൽ അവീവിലെ ഇസ്‌റാഈലി തടവുകാരുടെ കുടുംബങ്ങളെ വിറ്റ്കോഫ് കണ്ടത്.

വിറ്റ്കോഫ് നടത്തുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു നാടകമാണെന്ന് നേരത്തെ ഹമാസ് ആരോപിച്ചിരുന്നു. ഇസ്‌റാഈൽ നടത്തുന്ന ഉപരോധം പട്ടിണിയ്ക്കും പ്രതിസന്ധിക്ക് കാരണമാവുകയും ആഗോളതലത്തിൽ അപലപിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കാനാണ് വിറ്റ്‌കോഫിന്റെ ശ്രമമെന്നും ഹമാസ് ആരോപിക്കുന്നു.

 

Hamas has rejected reports claiming it expressed readiness to disarm during ongoing ceasefire negotiations with Israel. The group asserted that it holds both a national and legal right to resist Israeli occupation in Palestinian territories. The denial comes in response to comments made by Steve Witkoff, the U.S. Special Envoy to the Middle East, appointed under former President Donald Trump. Hamas clarified that its stance remains unchanged regarding armed resistance.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‘ആ മുഖം, ആ ചുണ്ടുകൾ...’; ട്രംപിന്റെ പ്രസ് സെക്രട്ടറി പ്രശംസയിൽ അതിരുവിട്ട പരാമർശം, വിമർശനം ശക്തം

International
  •  8 hours ago
No Image

ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ

National
  •  8 hours ago
No Image

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  8 hours ago
No Image

അൽ ഐനിൽ കനത്ത മഴ, വരും ദിവസങ്ങളിലും മഴക്ക് സാധ്യത

uae
  •  8 hours ago
No Image

മുസ്‌ലിമായ പ്രധാനാധ്യാപകനെ സ്ഥലംമാറ്റാൻ സർക്കാർ സ്കൂളിലെ കുടിവെള്ളത്തിൽ വിഷം കലർത്തി: ശ്രീരാമ സേന നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

National
  •  8 hours ago
No Image

വയോധികയെ പീഡിപ്പിച്ച് ആഭരണം കവർന്ന കേസിൽ പ്രതിക്ക് 21 വർഷം കഠിന തടവ്; നിർണായകമായത് വിരലടയാളം

Kerala
  •  8 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ തുരങ്കപാതയ്ക്ക് കഴിഞ്ഞു; യാത്രാ സമയം 61ശതമാനം കുറഞ്ഞു

uae
  •  9 hours ago
No Image

കശ്മീരിൽ കൊല്ലപ്പെട്ട പഹൽഗാം ഭീകരന്റെ സംസ്കാര ചടങ്ങിനിടെ നാടകീയ സംഭവങ്ങൾ; ലഷ്കർ ഭീകരർക്കെതിരെ ശക്തമായ പ്രതിഷേധം

International
  •  9 hours ago
No Image

'സാനു മാഷ് ഇനി ഓര്‍മ';വിടചൊല്ലി മലയാളം, സംസ്‌കാരം പൂര്‍ത്തിയായി

Kerala
  •  9 hours ago
No Image

വീണ്ടും ജയിൽ ചാട്ടം; ഛത്തീസ്ഗഢിലെ കോർബ ജയിലിൽ നിന്ന് ബലാത്സംഗ, പോക്സോ കേസുകളിൽ വിചാരണ നേരിടുന്ന നാല് തടവുകാർ രക്ഷപ്പെട്ടു

National
  •  9 hours ago