ബെംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ പീഡിപ്പിച്ചു; കോഴിക്കോട് സ്വദേശിയായ പി.ജി. ഉടമ അറസ്റ്റിൽ
ബെംഗളൂരു: മലയാളി വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ കോഴിക്കോട് സ്വദേശിയായ സ്വകാര്യ ഹോസ്റ്റൽ ഉടമ അഷ്റഫ് പൊലിസ് പിടിയിൽ. സോളദേവനഹള്ളി ആചാര്യ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. പ്രതി അഷറഫിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ പേയിങ് ഗസ്റ്റ് (പി.ജി.) സൗകര്യത്തിൽ താമസിച്ചിരുന്ന പെൺകുട്ടിയെ ബലമായി കാറിൽ കയറ്റി, നിർമാണം നടക്കുന്ന മറ്റൊരു കെട്ടിടത്തിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി.
ഓഗസ്റ്റ് 2 ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. കോളജിൽ അഡ്മിഷൻ ലഭിച്ച് 10 ദിവസം മാത്രം പിന്നിട്ട വിദ്യാർഥിനിയെ, മദ്യപിച്ചെത്തിയ അഷറഫ് ഭീഷണിപ്പെടുത്തി കാറിൽ കയറ്റുകയും, സമീപത്തെ നിർമാണത്തിലിരിക്കുന്ന പി.ജി. കെട്ടിടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. "സഹകരിച്ചാൽ ഭക്ഷണവും താമസവും സൗജന്യമായി നൽകാം" എന്ന് അഷറഫ് പറഞ്ഞതായി പെൺകുട്ടി പൊലിസിനോട് വെളിപ്പെടുത്തി. എന്നാൽ, പെൺകുട്ടി ഇതിനോട് വഴങ്ങാതിരുന്നതോടെ, ബലമായി പിടിച്ചുവലിച്ച് കാറിൽ കയറ്റികൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു.
പീഡനത്തിന് ശേഷം അഷറഫ് പെൺകുട്ടിയെ പി.ജി.യിൽ നിന്ന് ഇറക്കിവിട്ടതായും പരാതിയിൽ പറയുന്നു. ഭയപ്പെട്ട പെൺകുട്ടി തന്റെ സുഹൃത്തുക്കൾക്ക് സ്ഥലത്തിന്റെ വിവരം സന്ദേശമയച്ച് അറിയിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നാൽ, സുഹൃത്തുക്കൾ സ്ഥലത്തെത്തിയപ്പോൾ അഷറഫ് കാറിൽ കയറി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് സോളദേവനഹള്ളി പൊലിസ് നടത്തിയ അന്വേഷണത്തിൽ, പുലർച്ചയോടെ പ്രതിയെ സോളദേവനഹള്ളി പരിസരത്ത് നിന്ന് പിടികൂടി.
അഷറഫിനെതിരെ മുൻപും സമാനമായ പരാതികൾ ഉയർന്നിരുന്നതായി പൊലിസ് വെളിപ്പെടുത്തി. പി.ജി.യിൽ താമസിക്കുന്ന വിദ്യാർഥികളോട് മോശമായി പെരുമാറിയെന്നും മുൻപും പരാതികൾ ഉണ്ടായിരുന്നു. നിലവിൽ, ബലാത്സംഗ കുറ്റം ചുമത്തി പ്രതിയെ സോളദേവനഹള്ളി പൊലിസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്.
In Bengaluru, a Malayali first-year degree student from Acharya College was raped by Ashraf, a Kozhikode native and private PG owner. The incident occurred on August 2, when Ashraf, intoxicated, forcibly took the student to an under-construction building and assaulted her. The victim alerted friends, who arrived at the scene, but Ashraf fled. Police arrested him early the next morning after a complaint
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."