HOME
DETAILS

'സാനു മാഷ് ഇനി ഓര്‍മ';വിടചൊല്ലി മലയാളം, സംസ്‌കാരം പൂര്‍ത്തിയായി

  
August 03 2025 | 12:08 PM

prof mk sanu-funeral-detailed story today

കൊച്ചി: മലയാളത്തിന്റെ അക്ഷര വെളിച്ചം യാത്രയായി. പ്രൊഫ. എം.കെ സാനുവിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതിയോടെ കൊച്ചി രവിപുരം ശ്മശാനത്തില്‍ നടന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും എറണാകുളം ടൗണ്‍ഹാളില്‍ എത്തി പൊതുദര്‍ശനത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് പുഷ്പചക്രം അര്‍പ്പിച്ചു.നിരവധിയാളുകളാണ് പ്രിയപ്പെട്ട ഗുരുനാഥന് പ്രണാമമര്‍പ്പിക്കാനായി എത്തിയത്. മലയാള സാഹിത്യലോകം കണ്ട ഏറ്റവും മികച്ച സാഹിത്യ നിരൂപകരില്‍ ഒരാളാണ് വിടവാങ്ങിയത്.

'സാനു മാഷ്' എന്ന് മലയാളികള്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന അദ്ദേഹം കേരളത്തിന്റെ സാംസ്‌കാരിക മേഖലയിലെ ആദരണീയ വ്യക്തിത്വമായിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. ഇന്നലെ വൈകുന്നേരം 5:35നാണ് മരണം സംഭവിച്ചത്. 

1928 ഒക്ടോബര്‍ 27ന് ആലപ്പുഴ തുമ്പോളിയില്‍ എം.സി. കേശവന്റെയും കെ.പി. ഭവാനിയുടെയും മകനായി ജനിച്ച എം.കെ. സാനു, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് മലയാളത്തില്‍ ഒന്നാം റാങ്കോടെ എം.എ. ബിരുദം നേടി. നാല് വര്‍ഷം സ്‌കൂള്‍ അധ്യാപകനായും പിന്നീട് കൊല്ലം എസ്.എന്‍. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് ഉള്‍പ്പെടെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1983ല്‍ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ചു.

മികച്ച എഴുത്തുകാരന്‍, നിരൂപകന്‍, വാഗ്മി, ചിന്തകന്‍, മുന്‍ നിയമസഭാംഗം എന്നീ നിലകളില്‍ പ്രശസ്തനായ സാനു മാഷ്, 40ലേറെ കൃതികള്‍ രചിച്ചു. 'കാറ്റും വെളിച്ചവും', 'ചക്രവാളം', 'നാരായണ ഗുരുസ്വാമി', 'ബഷീര്‍: ഏകാന്തവീഥിയിലെ അവധൂതന്‍' തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ്. 'കര്‍മഗതി' എന്ന ആത്മകഥയും ശ്രദ്ധേയമാണ്. എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി.

1986ല്‍ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായും 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് കോണ്‍ഗ്രസ് നേതാവ് എ.എല്‍. ജേക്കബിനെ പരാജയപ്പെടുത്തി വിജയിച്ചും അദ്ദേഹം ശ്രദ്ധേയനായി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, എം.ജി. യൂണിവേഴ്‌സിറ്റി ശ്രീനാരായണ ചെയര്‍ ഡയറക്ടര്‍, വയലാര്‍ രാമവര്‍മ്മ ട്രസ്റ്റ് ചെയര്‍മാന്‍, ഭാരതീയ വിദ്യാഭവന്‍ വൈസ് ചെയര്‍മാന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ച അദ്ദേഹം, മലയാള സാഹിത്യത്തിനും സാംസ്‌കാരിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ അനശ്വരമാണ്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ വൻ ബാങ്ക് കൊള്ള; വിജയപുര എസ്ബിഐ ശാഖയിൽ നിന്ന് 8 കോടി രൂപയും 50 കിലോ സ്വർണവും കവർന്നു

crime
  •  a day ago
No Image

ഇതാര് നായകളെ പറഞ്ഞു മനസിലാക്കും; മനുഷ്യരെ കടിച്ചാൽ തെരുവ് നായകൾക്ക് 'ജീവപര്യന്തം തടവ്' ഉത്തരവിട്ട് ഉത്തർപ്രദേശ് സർക്കാർ

National
  •  a day ago
No Image

കെട്ടിടത്തിന്റെ കോൺക്രീറ്റ് ബാരിയർ ഇടിഞ്ഞുവീണ് കാറിന് കേടുപാടുകൾ സംഭവിച്ചു; വാഹന ഉടമക്ക് 80,000 ദിർഹം നഷ്ടപരിഹാരം

uae
  •  a day ago
No Image

യുഎഇയിൽ വൈകീട്ട് വീണ്ടും ഉയർന്ന് സ്വർണ വില

uae
  •  2 days ago
No Image

ഇനി ആ വാക്കുകൾ ഇവിടെ വേണ്ട; വീണ്ടും വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

International
  •  2 days ago
No Image

ജോലിയിൽ നിന്നും പിരിച്ചുവിട്ടോ? പേടിക്കേണ്ട, നിങ്ങൾക്കും കിട്ടും ILOE തൊഴിലില്ലായ്മ ഇൻഷുറൻസ്; കൂടുതലറിയാം

uae
  •  2 days ago
No Image

ട്രംപിനെ തള്ളി പാകിസ്ഥാൻ; വെടിനിർത്തൽ അവകാശവാദം പച്ചക്കള്ളം; മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരാകരിച്ചതായി പാകിസ്ഥാൻ

International
  •  2 days ago
No Image

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിക്കുന്നില്ല', ആത്മഹത്യ കുറിപ്പില്‍ യുവതി; ഭര്‍ത്താവ് അറസ്റ്റില്‍

crime
  •  2 days ago
No Image

ഭക്ഷ്യസുരക്ഷ നിയമങ്ങളുടെ ലംഘനം; പ്രമുഖ ഹൈപ്പർമാർക്കറ്റ് അടച്ചുപൂട്ടി അബൂദബി

uae
  •  2 days ago
No Image

എം.ജിയില്‍ ബി.എ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ഒന്നാം റാങ്ക് താരിഖ് ഇബ്‌നു സിയാദിന്

Kerala
  •  2 days ago