HOME
DETAILS

അരുന്ധതി റോയിയും എ.ജി നൂറാനിയും  ഉള്‍പെടെ പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച്  ജമ്മു കശ്മീര്‍ ആഭ്യന്തര വകുപ്പ് 

  
Web Desk
August 07 2025 | 11:08 AM

25 Books Banned in Jammu  Kashmir Over National Security Concerns

കശ്മീര്‍: അരുന്ധതി റോയിയുടേയും എ.ജി നൂറാനിയുടെയും അടക്കം 25 പുസ്തകങ്ങള്‍ നിരോധിച്ച് ജമ്മുകശ്മീര്‍ ആഭ്യന്തര വകുപ്പ്.ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 

ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉത്തരവിനെ തുടര്‍ന്ന് ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂര്‍ണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

'ചില സാഹിത്യങ്ങള്‍ ജമ്മു കശ്മീരില്‍ തെറ്റായ വിവരണവും വിഘടനവാദവും പ്രചരിപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്... ഈ സാഹിത്യങ്ങള്‍ തീവ്രവാദമുള്‍പെടെ പ്രോത്സാഹിപ്പിക്കുകയും യുവാക്കളുടെ മനസ്സിനെ ആഴത്തില്‍ സ്വാധീനിക്കുകയും ചെയ്യുന്നു' ജമ്മുകശ്മീര്‍ ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. 


'വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെയും അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാണ് പുസ്തകങ്ങള്‍ നിരോധിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. 

എ.ജി.നൂറാനിക്കും അരുന്ധതി റോയിക്കും പുറമേ  വിക്ടോറിയ ഷോഫീല്‍ഡ്, സുമന്ത്ര ബോസ്, ക്രിസ്റ്റഫര്‍ സ്‌നെഡന്‍ എന്നിവരാണ് നിരോധിക്കപ്പെട്ട പുസ്തകങ്ങളുടെ രചയിതാക്കളില്‍ ചിലര്‍.

അരുന്ധതി റോയിയുടെ 'ആസാദി' എന്ന പുസ്തകമാണ് നിരോധിച്ചത്. ഇന്ത്യയിലെ പ്രമുഖ ഭരണഘടനാ വിദഗ്ധനായിരുന്ന എ.ജി.നൂറാനിയുടെ കശ്മീരിനെക്കുറിച്ചും ഇന്ത്യന്‍ യൂണിയനുമായുള്ള ഭരണഘടനാപരമായ ബന്ധത്തെക്കുറിച്ചും എഴുതിയ 'ദ് കശ്മീര്‍ ഡിസ്പ്യൂട്ട് 1947-2012' എന്ന പുസ്തകമാണ് നിരോധിച്ചത്.

ബ്രിട്ടിഷ് എഴുത്തുകാരിയും ചരിത്രകാരിയുമായ വിക്ടോറിയ ഷോഫീല്‍ഡിന്റെ 'കശ്മീര്‍ ഇന്‍ കോണ്‍ഫ്‌ലിക്റ്റ് - ഇന്ത്യ, പാക്കിസ്ഥാന്‍ ആന്‍ഡ് ദി അണ്‍എന്‍ഡിങ് വാര്‍' എന്ന പുസ്തകമാണ് നിരോധിച്ചത്.

 

The Jammu & Kashmir Home Department has banned 25 books, including works by Arundhati Roy and A.G. Noorani, citing threats to national security. Following orders from the Lieutenant Governor, the publication and distribution of these books have been fully prohibited.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓൺലൈൻ തട്ടിപ്പ് കേസ്: ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ട് പ്രതി; ഇടുക്കിയിൽ കുടുംബസമേതം ഒളിവിൽ കഴിയുന്നതിനിടെ പിടിയിൽ

Kerala
  •  15 hours ago
No Image

കാഞ്ഞങ്ങാട് യുവാവിന്റെ മരണം: ഒരാൾ കസ്റ്റഡിയിൽ, കെട്ടിടത്തിൽ നിന്ന് ചവിട്ടിത്തള്ളിയിട്ടെതാണെന്ന് ആരോപണം

Kerala
  •  15 hours ago
No Image

തിരൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു; മുൻവൈരാഗ്യമെന്ന് സൂചന

Kerala
  •  16 hours ago
No Image

2025 സെപ്തംബർ ഒന്ന് മുതൽ ബഹ്‌റൈനിലെ കിംഗ് ഹമദ് ഹൈവേയിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

bahrain
  •  16 hours ago
No Image

490 കോടി രൂപ കുടിശ്ശിക; ആയുഷ്മാൻ ഭാരത് പദ്ധതി നിർത്തിവച്ച് ഹരിയാനയിലെ ആശുപത്രികൾ

National
  •  16 hours ago
No Image

മതപരിവർത്തന ആരോപണം: ഒഡിഷയിൽ മലയാളി വൈദികർക്കും കന്യാസ്ത്രീകൾക്കും നേരെ ബജ്‌റംഗ് ദൾ ആക്രമണം; ആക്രമണം നടത്തിയത് എഴുപതിലധികം പേർ

National
  •  17 hours ago
No Image

പോർട്ട് സുഡാന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതം; ഖേദം പ്രകടിപ്പിച്ച് യുഎഎച്ച്ആർ

uae
  •  17 hours ago
No Image

ഫ്രാൻസിലെ കാട്ടുതീ; പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി യുഎഇ

uae
  •  17 hours ago
No Image

വീണ്ടും വെടിവയ്പ്പ്: കാനഡയിലെ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ ആക്രമണം; ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവം; ലോറൻസ് ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുത്തതായി സൂചന

International
  •  18 hours ago
No Image

യാത്രക്കാർക്ക് സന്തോഷവാർത്ത; ദുബൈയിലെ ഗതാഗതം സുഗമമാക്കാൻ ആർടിഎ

uae
  •  18 hours ago