HOME
DETAILS

തൃക്കാക്കരയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തിയ സംഭവം: 'കുട്ടി ടിസി വാങ്ങേണ്ട, റിപ്പോർട്ട് ലഭിച്ചാൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി' - മന്ത്രി വി. ശിവൻകുട്ടി

  
Web Desk
August 14 2025 | 12:08 PM

Kerala Minister V Sivankutty Warns of Strict Action Over Thrikkakara School Incident Involving Fifth-Grader

കൊച്ചി: തൃക്കാക്കരയിലെ കൊച്ചിൻ പബ്ലിക് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ വൈകി എത്തിയതിന്റെ പേര് പറഞ്ഞ് ശിക്ഷിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചാലുടൻ നടപടികൾ ആരംഭിക്കുമെന്നും, കുട്ടിക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങേണ്ട ആവശ്യമില്ലെന്നും മന്ത്രി അറിയിച്ചു.

വൈകി എത്തിയതിന്റെ പേര് പറഞ്ഞ് വിദ്യാർത്ഥിയെ ഇരുട്ടുമുറിയിൽ ഒറ്റയ്ക്ക് ഇരുത്തുകയും സ്കൂളിനുള്ളിൽ ഓടിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. കുട്ടിയുടെ പിതാവുമായി മന്ത്രി നേരിട്ട് സംസാരിച്ചതായും, സ്കൂൾ അധികൃതർ കുട്ടിയോട് ടിസി വാങ്ങി പോകാൻ ആവശ്യപ്പെട്ടതായി രക്ഷിതാവ് അറിയിച്ചതായും മന്ത്രി വെളിപ്പെടുത്തി.

"കേരളത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിന് അനുയോജ്യമല്ലാത്ത ശിക്ഷാരീതികൾ ഒരു തരത്തിലും അനുവദിക്കില്ല. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ട് ലഭിച്ചാൽ ഒരു വിട്ടുവീഴ്ചയും കൂടാതെ നടപടി എടുക്കും," മന്ത്രി ശിവൻകുട്ടി ഉറപ്പ് നൽകി. കുട്ടിക്ക് ടിസി വാങ്ങേണ്ട ആവശ്യമില്ലെന്നും, അവന് അതേ സ്കൂളിൽ തുടർന്ന് പഠിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

In Thrikkakara, Ernakulam, parents of a fifth-grade student at Cochin Public School alleged their child was forced to run around the school grounds and sit alone in a dark room as punishment for arriving five minutes late. Kerala Education Minister V. Sivankutty condemned the incident, stating that no one has the right to punish children unnecessarily. He warned that strict action would be taken against the school authorities if a formal report is received, and the child should not be forced to buy a Transfer Certificate (TC).



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസുകാരി മരിച്ചു

Kerala
  •  6 hours ago
No Image

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി, പ്രതി പൊലീസ് പിടിയിൽ

Kerala
  •  6 hours ago
No Image

സഊദിയിലെ അബഹയില്‍ ഇടിമിന്നലേറ്റ് യുവതിയും മകളും മരിച്ചു

Saudi-arabia
  •  6 hours ago
No Image

സ്കൂൾ ബാഗ് പരിശോധനയ്ക്ക് വിലക്കില്ല, പക്ഷേ കുട്ടികളുടെ അന്തസ് സംരക്ഷിക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷൻ

Kerala
  •  6 hours ago
No Image

ആദ്യ ശമ്പളം കിട്ടി അഞ്ചു മിനിറ്റിനകം രാജി; സോഷ്യൽ മീഡിയയിൽ വൈറലായ ‘പുതിയ നിയമന’ കഥ

National
  •  6 hours ago
No Image

ഇന്ത്യ–ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാനുള്ള നീക്കങ്ങൾ; ചൈന സ്ഥിരീകരിച്ചു

International
  •  7 hours ago
No Image

'ഭര്‍ത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കിയ മുഖ്യമന്ത്രിക്ക് നന്ദി'; യോഗി ആദിത്യനാഥിനെ പ്രശംസിച്ചു, പിന്നാലെ എംഎല്‍എയെ പുറത്താക്കി സമാജ്‌വാദി പാര്‍ട്ടി

National
  •  7 hours ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ ആശുപത്രി വിട്ടു; ജയിലിലേക്ക് മാറ്റി

Kerala
  •  7 hours ago
No Image

ഇത്തിഹാദ് റെയില്‍ നിര്‍മ്മാണം പുരോഗമിക്കുന്നു; ഷാര്‍ജ യൂണിവേഴ്‌സിറ്റി പാലത്തിന് സമീപമുള്ള പ്രധാന റോഡുകള്‍ അടച്ചിടും

uae
  •  7 hours ago
No Image

രേണുകസ്വാമി കൊലക്കേസ്: നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണ് ഒരാളുടെ ജനപ്രീതി ഇളവിന് കാരണമല്ല; സുപ്രീം കോടതി ജാമ്യം റദ്ദാക്കി, നടൻ ദർശനും പവിത്ര ഗൗഡയും അറസ്റ്റിൽ

National
  •  8 hours ago