HOME
DETAILS

'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍

  
Web Desk
September 08 2025 | 06:09 AM

Mass Protests Erupt in Israel Against Gaza Assault Families of Hostages Accuse Netanyahu

തെല്‍അവീവ്: ഗസ്സയിലെ അവസാന പട്ടണമായ ഗസ്സ സിറ്റി തകര്‍ത്തുതരിപ്പണമാക്കാന്‍ തുടരുന്ന രക്തരൂഷിത ആക്രമണത്തിനെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍.രാഷ്ട്രീയ ലാഭത്തിനായി പ്രധാനമന്ത്രി നെതന്യാഹു ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുകയാണെന്ന് തുറന്നടിച്ചാണ് ബന്ദികലുടെ ബന്ധുക്കള്‍ ഉള്‍പെടെ പതിനായിരങ്ങള്‍ തെരുവിലിറങ്ങിയത്. 

ശനിയാഴ്ച വൈകുന്നേരം ജറുസലേമിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വസതിക്ക് സമീപത്തും പതിനായിരക്കണക്കിന് പ്രതിഷേധക്കാര്‍ ഒത്തുകൂടി. പ്രധാനമന്ത്രി അധികാരത്തില്‍ തുടരാന്‍ വേണ്ടി തങ്ങളുടെ പ്രിയപ്പെട്ടവരെ ബലിയര്‍പ്പിക്കുകയാണെന്ന് ബന്ദികളുടെ കുടുംബങ്ങള്‍ ആരോപിച്ചു.

ഇസ്‌റാഈല്‍ ആക്രമണം ശക്തമാക്കിയ ഗസ്സ സിറ്റിയിലേക്ക് ബാക്കിയുള്ള തടവുകാരെ ഹമാസ് മാറ്റിയതായി സംശയിക്കുന്നുവെന്ന് കുടുംബങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഗസ്സ സിറ്റി ആക്രമിക്കുന്നത് ഹമാസ് തടവിലാക്കിയവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥരുടെ പോലും എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് സൈന്യം ഓപ്പറേഷനുമായി മുന്നോട്ട് പോകുന്നത്. ഈ ക്യാംപയിന്‍ ബന്ദികളുടെ ജീവന്‍ കൂടുതല്‍ അപകടത്തിലാക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച പുറത്തുവിട്ട വിഡിയോയിലുള്ള ഹമാസ് തടവുകാരായ അലോണ്‍ ഓഹലിനെയും ഗൈ ഗില്‍ബോവ-ദലാലിനെയും ഗസ്സ സിറ്റിയിലേക്ക് മാറ്റിയെന്നാണ് മനസ്സിലാവുന്നതെന്ന് ഇവരുടെ കുടുംബങ്ങള്‍ പറഞ്ഞതായി 'ചാനല്‍ 12' റിപ്പോര്‍ട്ട് ചെയ്തു. 

ഗസ്സ സിറ്റി പിടിച്ചെടുക്കുന്നതില്‍ വിയോജിപ്പുള്ള ഐ.ഡി.എഫ് മേധാവി ഇയാല്‍ സമീര്‍ ഒടുവില്‍ മന്ത്രിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ആക്രമണത്തിന് സേനയെ സജ്ജമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 251 തടവുകാരില്‍ 48 പേരാണ്  ഹമാസിന്റെ കീഴില്‍ ശേഷിച്ചിരുന്നത്. ഇതില്‍ 26 പേര്‍ ഇസ്‌റാഈല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇരുപത് പേര്‍ ജീവിച്ചിരിപ്പുണ്ടെന്നുമാണ് കരുതുന്നത്. രണ്ടുപേരുടെ കാര്യത്തില്‍ ഗുരുതര ആശങ്കകളുണ്ടെന്നും ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


ജറുസലേമിലേക്കുള്ള പ്രവേശന കവാടത്തിനടുത്തുള്ള കോര്‍ഡ്സ് പാലത്തില്‍ നിന്ന് അസ സ്ട്രീറ്റിലെ നെതന്യാഹുവിന്റെ വസതിയിലേക്കായിരുന്നു ഒരു പ്രതിഷേധം.'മരണത്തിന്റെ നിഴലിന്റെ സര്‍ക്കാര്‍' എന്നെഴുതിയ ബാനര്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു.   'അവര്‍ ഇപ്പോഴും ഗാസയില്‍ എന്തിനാണ്?' എന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
അവര്‍ അരാജകവാദികളല്ല, ഞങ്ങള്‍ വലതുപക്ഷക്കാരല്ല, ഇടതുപക്ഷക്കാരല്ല - ഞങ്ങള്‍ കുടുംബങ്ങളാണ്, ബന്ദികളെ ഇപ്പോള്‍ തിരികെ നല്‍കണമെന്നാണ് ഞങ്ങളുടെ ആവശ്യം' ഹമാസ് ബന്ദിയായ ബാര്‍ കൂപ്പര്‍സ്റ്റീന്റെ അമ്മായി ഓറ റൂബിന്‍സ്റ്റീന്‍ പറഞ്ഞു. 


എന്തെങ്കിലും സംഭവിച്ചാല്‍...
വൈകാരികമായാണ് പ്രതിഷേധക്കാര്‍ പ്രതികരിച്ചത്. ഹമാസ് ബന്ദികളാക്കിയ ഐ.ഡി.എഫ് സൈനികരായ മതാന്‍ ആംഗ്രെസ്റ്റിന്റെയും നിമ്രോഡ് കോഹന്റെയും അമ്മമാര്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

എന്റെ മകന്‍ ഉള്‍പെടെ എല്ലാ ബന്ദികളുടെ മേലും 'ഹാനിബല്‍ പ്രോട്ടോക്കോള്‍' നടപ്പിലാക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചു- ആംഗ്രെസ്റ്റ് പറഞ്ഞു. വിവാദമായ ഹാനിബല്‍ പ്രോട്ടോക്കോള്‍ 2016 ല്‍ ഔദ്യോഗികമായി റദ്ദാക്കിയ ഒരു സൈനിക ഉത്തരവാണ്, അത് ഒരു സഹ സൈനികനെ തട്ടിക്കൊണ്ടുപോകുന്നത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ സൈനികര്‍ക്ക് വിശാലമായ അനുമതി നല്‍കി, അവരുടെ ജീവന്‍ അപകടത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ.

'മിസ്റ്റര്‍ പ്രധാനമന്ത്രി, കുട്ടികളുടെ പിതാവെന്ന നിലയില്‍, നിങ്ങള്‍ എന്നെ മതാനില്‍ നിന്നും  (മതാന്‍ ആംഗ്രെസ്റ്റ്) മതാനെ അവന്റെ സ്വാതന്ത്ര്യത്തില്‍ നിന്നും, അവന്റെ ജീവിതത്തെ അദ്ദേഹത്തിന്റെ മരണത്തില്‍ നിന്നും വേര്‍പെടുത്തുകയാണ്!' ആംഗ്രെസ്റ്റ് പറഞ്ഞു. 
'ഇതൊരു ഭീഷണിയല്ല മിസ്റ്റര്‍ പ്രധാനമന്ത്രി. എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങള്‍ അതിന് വില നല്‍കേണ്ടിവരും - ഇത് ഒരു അമ്മയുടെ വാക്കാണ്,' അവര്‍ നെതന്യാഹുവിന് മുന്നറിയിപ്പ് നല്‍കി.

നിമ്രോഡിന്റെ അമ്മ വിക്കി കോഹനും സമാനമായി പ്രധാനമന്ത്രിയോട് മുന്നറിയിപ്പ് സ്വരത്തിലാണ് സംസാരിച്ചത്. നതന്റെ ബന്ദിയാക്കപ്പെട്ട മകന് എന്തെങ്കിലും സംഭവിച്ചാല്‍, 'നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ക്ക് ഒരു മിനിറ്റ് പോലും സമാധാനം ലഭിക്കില്ലെന്ന് ഞാന്‍ ഉറപ്പാക്കും.- അവര്‍ പറഞ്ഞു. 

ഇസ്‌റാഈല്‍ തടവറയില്‍ ഫലസ്തീനികള്‍ 
അതേസമയം, ഗസ്സയില്‍നിന്നും വെസ്റ്റ് ബാങ്കില്‍ നിന്നുമായി സയണിസ്റ്റ് സേന അനധികൃതമായി പിടികൂടിയ പതിനായിരക്കണക്കിന് ഫലസ്തീനികള്‍ ഇസ്‌റാഈല്‍ തടവറകളില്‍ ക്രൂരപീഡനം അനുഭവിക്കുന്നുണ്ട്. ഇതില്‍ കുട്ടികളും സ്ത്രീകളും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ ഉണ്ട്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും പോലും നല്‍കുന്നില്ലെന്ന് ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടനകള്‍ തന്നെ ആരോപണം ഉന്നയിച്ചിരുന്നു.

10 ലക്ഷം ഫലസ്തീനികള്‍ കഴിയുന്ന ഗസ്സ സിറ്റി കുടിയൊഴിപ്പിച്ച് ബോംബിങ് നടത്താനാണ് നിലവിലെ ഇസ്‌റാഈല്‍ നീക്കം. മറ്റിടങ്ങളില്‍നിന്ന് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ട ലക്ഷക്കണക്കിന് പേര്‍ തിങ്ങിക്കഴിയുന്ന ചെറു പ്രദേശമായ മവാസിയിലേക്ക് നീങ്ങണമെന്നാണ് ഇവിടെയുള്ളവര്‍ക്ക് ഇസ്‌റാഈല്‍ നല്‍കിയിരിക്കുന്ന താക്കീത്.  കഴിഞ്ഞ ദിവസം നഗരത്തിലെ കൂറ്റന്‍ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍  വ്യോമാക്രമണം നടത്തി തകര്‍ത്തിരുന്നു.

ഗസ്സ സിറ്റിയില്‍ ദിവസങ്ങള്‍ക്കിടെ 1100ലേറെ ഫലസ്തീനികളെയാണ് ഇസ്‌റഈല്‍ കൊലപ്പെടുത്തിയത്. 6000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഭക്ഷണത്തിനുള്ള മാര്‍ഗങ്ങള്‍ അടച്ചും ആക്രമണം രൂക്ഷമാക്കിയും ഇതിനകം കൊടുംപട്ടിണിയുടെ നഗരമായി മാറിയിട്ടുണ്ട് ഗസ്സ സിറ്റി. ഇവിടെ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടും ഇസ്‌റാഈല്‍ ആക്രമണം തുടരുകയാണ്. നഗരത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടമായ സൂസി ടവര്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. താമസക്കാര്‍ക്ക് വിട്ടുപോകാന്‍ 20 മിനിറ്റ് മാത്രം അനുവദിച്ചാണ് 15 നില കെട്ടിടം നാമാവശേഷമാക്കിയത്.

Tens of thousands protest across Israel, including outside PM Netanyahu's residence in Jerusalem, accusing him of endangering hostages’ lives for political gain amid ongoing Gaza City assault.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്: ഒറ്റ ദിവസം കൊണ്ട് ആശുപത്രി പാർക്കിംഗ് ലോട്ടുകളിൽ രേഖപ്പെടുത്തിയത് റെക്കോർഡ് നിയമലംഘങ്ങൾ

latest
  •  6 hours ago
No Image

മുംബൈ നേവി നഗറിൽ വൻ സുരക്ഷാ വീഴ്ച; മോഷ്ടിച്ച റൈഫിളും വെടിക്കോപ്പുകളുമായി തെലങ്കാനയിൽ നിന്നുള്ള സഹോദരന്മാർ പിടിയിൽ

National
  •  6 hours ago
No Image

യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ; അമീർ നേരിട്ട് എത്തി സ്വീകരിച്ചു

uae
  •  6 hours ago
No Image

ഏഷ്യാ കപ്പ്: ഹെസ്സ സ്ട്രീറ്റിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി ആർടിഎ

uae
  •  7 hours ago
No Image

ചന്ദ്ര​ഗഹണത്തിന് ശേഷമിതാ സൂര്യ​ഗ്രഹണം; കാണാം സെപ്തംബർ 21ന്

uae
  •  7 hours ago
No Image

നേപ്പാളിൽ കുടുങ്ങിയ മലയാളി വിനോദസഞ്ചാരികൾ: സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി; കേന്ദ്രത്തിന് കത്ത്

National
  •  7 hours ago
No Image

തിരുവനന്തപുരം കഠിനംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

Kerala
  •  7 hours ago
No Image

ജഗദീപ് ധന്‍കറിനെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിച്ചിരുന്നു; വെളിപ്പെടുത്തി ആര്‍എസ്എസ് സൈദ്ധാന്തികന്‍

National
  •  7 hours ago
No Image

പാരിസിൽ പ്രതിഷേധം പടരുന്നു: 'എല്ലാം തടയുക' പ്രസ്ഥാനത്തിന്റെ ഭാഗമായി ഫ്രാൻസിൽ ആയിരങ്ങൾ തെരുവിൽ

International
  •  7 hours ago
No Image

ചരിത്രത്തിലാദ്യമായി കുവൈത്ത് കാസേഷൻ കോടതിയിൽ വനിതാ ജഡ്ജിമാരെ നിയമിച്ചു

Kuwait
  •  8 hours ago