HOME
DETAILS

'ഇത് നിങ്ങളുടെ ത്യാഗത്തിന്റെ ഫലമാണ്, രണ്ട് വര്‍ഷം ഒരു ജനതയെ വംശഹത്യ ചെയ്തിട്ടും നേടാന്‍ കഴിയാത്തത് ചര്‍ച്ചയിലൂടെ കരസ്ഥമാക്കാമെന്ന് അവര്‍ കരുതി, എന്നാല്‍ അവര്‍ ഇവിടേയും തോറ്റു' ഗസ്സന്‍ ജനതക്ക് ഹമാസിന്റെ സന്ദേശം

  
Web Desk
October 09, 2025 | 9:42 AM

hamas to gaza people your sacrifice won they failed to achieve through genocide what they hoped to gain in talks

രണ്ട് വര്‍ഷം തുടര്‍ച്ചയായി ഒരു ജനതയെ വംശഹത്യ നടത്തിയിട്ടും...പിഞ്ചു കുഞ്ഞുങ്ങള്‍, വയോധികര്‍, ഗര്‍ഭിണികള്‍ ഉള്‍പെടെ പതിനായിരങ്ങളെ ആയുധത്താലും പട്ടിണിക്കിട്ടും കൊന്നൊടുക്കിയിട്ടും അവരുടെ എല്ലാ സന്തോഷങ്ങളേയും തകര്‍ത്തെറിഞ്ഞിട്ടും തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയാണ് ഇസ്‌റാഈല്‍. ലോകത്തെ അജയ്യ ശക്തിയെന്ന് അഹങ്കരിച്ചവരുടെ കയ്യില്‍ വട്ടപ്പൂജ്യമാണ്. നിരപരാധികളായ ഒരു പറ്റം മനുഷ്യരുടെ കണ്ണീരും ചോരയുമല്ലാതെ ഒന്നുമില്ല അവരുടെ അടുത്ത്. സ്വന്തം സൈനികരുടെ ജീവന്റെ ജനതയുടെ അവിശ്വാസത്തിന്റെ രൂക്ഷ വിമര്‍ശനങ്ങളുടെ....ഇങ്ങനെ നിരത്താന്‍ നഷ്ടക്കണക്കുകളല്ലാതെ ഒന്നുമില്ല നെതന്യാഹുവിനും സംഘത്തിനും കയ്യില്‍. 

ചരിത്രപരമായ കരാറില്‍ ഒപ്പുവെച്ച ശേഷം ഹമാസ് ഫലസ്തീന്‍ ജനതക്കായി നല്‍കി  സന്ദേശവും അങ്ങേഅറ്റം വൈകാരികമായിരുന്നു. നമ്മുടെ ജനങ്ങളുടെ മഹത്തായ ത്യാഗങ്ങളുടെയും, ഐതിഹാസികമായ ക്ഷമയുടെയും, ചെറുത്തുനില്‍പ്പിന്റെ ശക്തിയുടെയും ദൃഢതയുടെയും ഫലമാണ് ഈ വെടിനിര്‍ത്തല്‍. ഒക്ടോബര്‍ ഏഴാം തീയതി നമ്മുടെ ചെറുത്തുനില്‍പ്പിന്റെ നേട്ടത്തിന്റെ ഒരു പരിസമാപ്തിയില്‍ നിന്നുമാണ് ഈ കരാര്‍ ഉരുത്തിരിഞ്ഞത്.

ആക്രമണ വിരാമ കരാര്‍ ഒരു ദേശീയ നേട്ടമാണ്, അത് നമ്മുടെ ജനങ്ങളുടെ ഐക്യത്തെയും സയണിസ്റ്റ് അധിനിവേശത്തെ നേരിടാനുള്ള ചെറുത്തുനില്‍പ്പിനോടുള്ള അവരുടെ ഉറച്ച നിലപാടിനെയും ഉള്‍ക്കൊള്ളുന്നു.

ചര്‍ച്ചകളുടെ എല്ലാ ഘട്ടങ്ങളിലും, ഞങ്ങള്‍ ഗസ്സയിലെ ജനതയെ കുറിച്ചാണ് ചിന്തിച്ചത്. അവരിലേക്കാണ് ഉറ്റുനോക്കിയത്. അവരുടെ രക്തസാക്ഷിത്വത്തിനും മഹത്തായ ത്യാഗങ്ങള്‍ക്കും മോചനത്തിന്റെയും വിശ്വസ്തതയുടെയും  ഒരു നിശ്ചയമുണ്ട്. 

രണ്ട് വര്‍ഷക്കാലം വംശഹത്യയിലൂടെയും പട്ടിണിയിലൂടെയും അധിനിവേശകര്‍ക്ക് നേടിയെടുക്കാന്‍ കഴിയാത്തത്, ചര്‍ച്ചകളിലൂടെ നേടിയെടുക്കാമെന്ന് അവര്‍ വ്യാമോഹിച്ചു. എന്നാല്‍ ഇവിടേയും അവര്‍ പരാജയപ്പെട്ടു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലക്ഷ്യം ഒന്നരയേക്കർ ഭൂമി; മാനസിക വെല്ലുവിളിയുള്ള അമ്മയെ മകൻ മർദിച്ച് കൊലപ്പെടുത്തി; ഭാര്യയ്ക്ക് പങ്കുണ്ടെന്ന് സൂചന 

Kerala
  •  5 days ago
No Image

'സെഞ്ച്വറികളുടെ രാജാവ്' സച്ചിന്റെ ലോക റെക്കോർഡ് തകർത്തെറിഞ്ഞ് കോഹ്‌ലി

Cricket
  •  5 days ago
No Image

ദിർഹത്തിനെതിരെ തർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കുന്ന യുഎഇ പ്രവാസികൾക്കിത് ബെസ്റ്റ് ടൈം

uae
  •  5 days ago
No Image

സഞ്ജുവടക്കമുള്ള വമ്പന്മാർ വാഴുന്ന ലിസ്റ്റിൽ ഗെയ്ക്വാദ്; വരവറിയിച്ച് ചെന്നൈ നായകൻ

Cricket
  •  5 days ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

Kerala
  •  5 days ago
No Image

പുകഞ്ഞ കൊള്ളി പുറത്ത്, കൊള്ളിയോട് സ്‌നേഹമുള്ളവർക്കും പുറത്തുപോകാം; കെ മുരളീധരൻ

Kerala
  •  5 days ago
No Image

സച്ചിനെ വീണ്ടും വീഴ്ത്തി; സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം സൃഷ്ടിച്ച് കോഹ്‌ലി

Cricket
  •  5 days ago
No Image

140 കി.മീ വേഗതയിൽ ബൈക്ക് ഓടിച്ച് അപകടം; തല അറ്റുവീണ് വ്‌ളോഗർക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

അബൂദാബിയിലെ സായിദ് നാഷണൽ മ്യൂസിയം തുറന്നു; 3 ലക്ഷം വർഷം പഴക്കമുള്ള ചരിത്രം കൺമുന്നിൽ

uae
  •  5 days ago
No Image

ഇന്ത്യൻ മണ്ണിൽ വീണ്ടും ചരിത്രം; വന്മതിൽ തകർത്ത് ഇതിഹാസങ്ങൾക്കൊപ്പം രോഹിത്

Cricket
  •  5 days ago