ഉയർന്ന വരുമാനക്കാർക്കുള്ള വ്യക്തിഗത ആദായ നികുതി; തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന്, ഒമാൻ
മസ്കത്ത്: 2028 ജനുവരി മുതൽ ഉയർന്ന വരുമാനക്കാർക്ക് വ്യക്തിഗത ആദായനികുതി ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ മാറ്റം വരുത്തില്ലെന്ന് ഒമാൻ അധികൃതർ ഔദ്യോഗികമായി അറിയിച്ചു. പ്രാദേശിക വാർത്താ മാധ്യമങ്ങളാണ് ഈ വിവരം പുറത്തുവിട്ടത്.
പ്രതിവർഷം 42,000 റിയാലിന് മുകളിൽ വരുമാനമുള്ളവർക്ക് 5 ശതമാനം ആദായനികുതി ചുമത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പ് 2028 ജനുവരി 1 മുതൽ നടപ്പാക്കുമെന്ന് ധനകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി ജനറൽ മഹ്മൂദ് അൽ-ഔവൈനി വ്യക്തമാക്കി. മസ്കത്തിൽ നടന്ന മിഡിൽ ഈസ്റ്റ് ഇൻവെസ്റ്റർ റിലേഷൻസ് അസോസിയേഷന്റെ വാർഷിക സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം.
നീണ്ടകാലത്തെ പഠനങ്ങളുടെ ഫലമായി ഉണ്ടായ ഈ നടപടി, ഒമാൻ വിഷൻ 2040 ന്റെ ധനകാര്യ പരിഷ്കാര പദ്ധതികളുടെ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിൽ, വ്യാപാരം, വാടക വരുമാനം തുടങ്ങിയ എല്ലാ മേഖലകളിലെയും വരുമാനം ഇതിന് കണക്കാക്കപ്പെടും.
ഈ നികുതി നിയമം 2028 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട്, ഒമാൻ ഭരണാധികാരി എച്ച്.എച്ച്. സുൽത്താൻ ഹൈതം ബിൻ താരിഖ് '56/2025' എന്ന ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
42,000 റിയാലിൽ അധികം വരുമാനമുള്ളവർക്ക് മാത്രമാണ് ഈ നികുതി ബാധകമാകുക. അതിനാൽ തന്നെ ഒമാനിലെ 99 ശതമാനം ജനങ്ങളെയും ഇത് ബാധിക്കില്ലെന്ന് ഒമാൻ ടാക്സ് അതോറിറ്റി വ്യക്തമാക്കി.
Oman has officially announced the introduction of a 5% personal income tax on high-income individuals earning over OMR 42,000 annually, starting January 1, 2028. This move aims to diversify revenue sources, reduce reliance on oil, and support social spending, as part of the country's Vision 2040 strategy. Approximately 99% of Oman’s population will remain exempt due to the high exemption threshold
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."