HOME
DETAILS

പാക് - അഫ്ഗാനിസ്ഥാൻ യുദ്ധം രൂക്ഷമാകുന്നു; നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു, 100 ലധികം പേർക്ക് പരുക്ക്

  
October 15 2025 | 13:10 PM

pakistan afghanistan boarder issues more causalities and injury reports both side

കാബൂൾ: പാകിസ്ഥാൻ - അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ. ശക്തമായ വെടിവയ്പിൽ രണ്ട് ഭാഗത്തും നിരവധി സൈനികർ കൊല്ലപ്പെട്ടു. പാകിസ്ഥാൻ സൈന്യം കുറഞ്ഞത് 40 അഫ്ഗാൻ താലിബാൻ സൈനികരെ വധിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആക്രമണത്തിൽ നാല് പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. 

അഫ്ഗാനിസ്ഥാനിലെ സ്പിൻ ബോൾഡാക്ക് നഗരത്തിൽ വ്യോമാക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അതിർത്തിയിലെ കുറഞ്ഞത് മൂന്ന് അഫ്ഗാൻ-താലിബാൻ പോസ്റ്റുകൾ ആക്രമിച്ചതായി പാക് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. പാകിസ്ഥാൻ സൈന്യത്തിന്റെ നിരവധി അതിർത്തി പോസ്റ്റുകൾ അഫ്ഗാൻ താലിബാൻ സൈന്യം പിടിച്ചെടുത്തു. പാക് സൈന്യത്തിന്റെ ടാങ്കും അഫ്ഗാൻ സൈന്യം പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ.

അതേസമയം, പാകിസ്ഥാൻ ആക്രമണത്തിൽ 12 സാധാരണക്കാർ കൊല്ലപ്പെടുകയും 100 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി മുഖ്യ താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അവകാശപ്പെട്ടു. എന്നാൽ പാകിസ്ഥാൻ സൈനിക പോസ്റ്റിലും അതിർത്തിക്കടുത്തുള്ള മറ്റ് പ്രദേശങ്ങളിലും ആദ്യം വെടിയുതിർത്തതിന് അഫ്ഗാൻ താലിബാൻ ആണെന്ന് പാകിസ്ഥാൻ അധികൃതർ കുറ്റപ്പെടുത്തി. ഏറ്റുമുട്ടലുകളിൽ നാല് സാധാരണക്കാർക്ക് പരിക്കേറ്റു. അഞ്ച് മണിക്കൂറോളം നീണ്ടുനിന്ന അക്രമത്തിൽ ആറ് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഏറ്റുമുട്ടലുകൾ കാരണം അതിർത്തിക്ക് സമീപം താമസിക്കുന്ന ആളുകൾ പലായനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. വീടുകളിൽ ഷെല്ലുകൾ വീഴുന്നതായും ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണെന്നും പാകിസ്ഥാനിലെ ചാമൻ ജില്ലയിലെ താമസക്കാരനായ നജീബുള്ള ഖാൻ പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ഒരു മാർക്കറ്റിലും പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതായി താലിബാൻ സർക്കാർ ആരോപിച്ചതിനെത്തുടർന്നാണ് കഴിഞ്ഞയാഴ്ച മുതൽ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉത്തരേന്ത്യയില്‍ ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് ളോഹയിട്ടും, കന്യാസ്ത്രീകള്‍ക്ക് തിരുവസ്ത്രമണിഞ്ഞും പുറത്തിറങ്ങാന്‍ കഴിയുന്നില്ല; മാര്‍ ജോസഫ് പാംപ്ലാനി 

Kerala
  •  4 hours ago
No Image

കെട്ടിടങ്ങളുടെ വിസ്തൃതി പരി​ഗണിക്കാതെ വനഭൂമിയിൽ പട്ടയം അനുവദിക്കും; മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനം

Kerala
  •  4 hours ago
No Image

ആർഎസ്എസ് ശാഖയിൽ പീഡനത്തിന് ഇരയാക്കിയ 'NM' നിധീഷ് മുരളീധരൻ; അനന്തു അജിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ പുറത്ത്

Kerala
  •  4 hours ago
No Image

ഫ്‌ളൈദുബൈ യാത്രക്കാർക്ക് സന്തോഷ വാർത്ത; നവംബർ മുതൽ ഇക്കണോമി ക്ലാസ് ടിക്കറ്റെടുക്കുന്നവരെ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസ്

uae
  •  4 hours ago
No Image

നെയ്മർ ബാലൺ ഡി’ഓർ അർഹിക്കുന്നുവെന്ന് ബാഴ്സ ഇതിഹാസം; പിഎസ്ജി മാറ്റമാണ് താരത്തിൻ്റെ കരിയർ തകർത്തത്

Football
  •  4 hours ago
No Image

കോടീശ്വരനില്‍ നിന്ന് കോടതി യുദ്ധങ്ങളിലേക്ക്; ബിആര്‍ ഷെട്ടിയുടെ വളര്‍ച്ചയും തകര്‍ച്ചയും

uae
  •  4 hours ago
No Image

ഹിജാബ് വിവാദം: സ്കൂൾ നിയമാവലിയിൽ ശിരോവസ്ത്രത്തിന് നിരോധനമില്ലെന്ന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോർട്ട്

Kerala
  •  5 hours ago
No Image

പൊറോട്ട വാങ്ങാൻ വന്നവർക്ക് എംഡിഎംഎയും; ബിസിനസിൻ്റെ മറവിൽ ലഹരി വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ

crime
  •  5 hours ago
No Image

നാല് ദിവസത്തെ ദീപാവലി അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഇന്ത്യൻ സ്കൂളുകൾ; വിദ്യാർത്ഥികള കാത്തിരിക്കുന്നത് നീണ്ട വാരാന്ത്യം

uae
  •  5 hours ago
No Image

ഫുഡ് ഡെലിവറി ആപ്പിനെ പറ്റിച്ച് യുവാവ് ജീവിച്ചത് രണ്ട് വർഷം; ഒരു രൂപ പോലും ചെലവില്ലാതെ കഴിച്ചത് 20 ലക്ഷം രൂപയുടെ ഭക്ഷണം

International
  •  5 hours ago