HOME
DETAILS

പാക് - അഫ്ഗാൻ സംഘർഷത്തിൽ ആശങ്ക ശക്തം; പാകിസ്ഥാന്റെ 58 സൈനികർ കൊല്ലപ്പെട്ടു, അഫ്‌ഗാന്റെ 19 പോസ്റ്റുകൾ പിടിച്ചെടുത്തു, സംയമനം പാലിക്കണമെന്ന് ഖത്തറും സഊദിയും

  
Web Desk
October 12, 2025 | 3:11 PM

tensions rises between pakistan and afghanistan amid attacks in boarder

ന്യൂഡൽഹി: പാകിസ്ഥാൻ - അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ ഏറ്റുമുട്ടിയതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. ശനിയാഴ്ച രാത്രിയോടെ ആരംഭിച്ച സംഘർഷം വഷളാകുമോ എന്ന ആശങ്ക പ്രദേശത്തുടനീളം തുടരുകയാണ്. യുദ്ധം തുടർന്നാൽ പശ്ചിമേഷ്യയിലെ മറ്റൊരു പ്രദേശം കൂടി സംഘര്ഷഭരിതമാകും. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും സംഭാവന നൽകുന്ന തരത്തിൽ തർക്കങ്ങൾ നിയന്ത്രിക്കാൻ വേണ്ടി പ്രവർത്തിക്കാൻ ഖത്തർ വിദേശകാര്യ മന്ത്രാലയം ഇരു കക്ഷികളോടും അഭ്യർത്ഥിച്ചു. ഇരുപക്ഷവും സംയമനം പാലിക്കണമെന്നും യുദ്ധത്തിൽ നിന്ന് പിന്മാറണമെന്നും സഊദി അറേബ്യയും ആവശ്യപ്പെട്ടു.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ മാരകമായ വെടിവയ്പ്പ് ആണ് നടന്നത്. സമീപ വർഷങ്ങളിലെ ഏറ്റവും മോശമായ അതിർത്തി ഏറ്റുമുട്ടലിൽ പോസ്റ്റുകൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി ഇരുപക്ഷവും അവകാശപ്പെട്ടു. ആക്രമണങ്ങളിൽ കുറഞ്ഞത് 58 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായി താലിബാൻ ഭരണകൂടത്തിന്റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

23 സൈനികർ മരിച്ചുവെന്ന് സമ്മതിച്ച പാകിസ്ഥാൻ സൈന്യം, 200 താലിബാൻ 'ഭീകരരെ' കൊന്നതായി അവകാശപ്പെട്ടു. 19 അഫ്‌ഗാൻ സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തെന്നും പാക് അവകാശവാദം. അഫ്ഗാൻ ആക്രമണങ്ങളെ 'പ്രകോപനമില്ലാത്ത വെടിവയ്പ്പ്' എന്നാണ് പാകിസ്ഥാൻ ആഭ്യന്തര മന്ത്രി വിശേഷിപ്പിച്ചത്. പ്രകോപനമില്ലാതെ ആക്രമിച്ചെന്ന് പരസ്പരം കുറ്റപ്പെടുത്തിയാണ് ഇരു രാജ്യങ്ങളും തമ്മിൽ ഏറ്റുമുട്ടിയത്. പാകിസ്ഥാൻ്റെ 30 സൈനികർക്ക് പരുക്കേറ്റതായും അഫ്‌ഗാൻ അവകാശപ്പെട്ടു. 

അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും തെക്കുകിഴക്കൻ പ്രവിശ്യയായ പക്തികയിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്. വ്യാഴാഴ്ചത്തെ സ്ഫോടനങ്ങൾ പാകിസ്ഥാനാണ് നടത്തിയതെന്ന് താലിബാൻ സർക്കാർ ആരോപിച്ചു. ആരോപണങ്ങൾ പാകിസ്ഥാൻ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.

ഇതിന് പിന്നാലെ, ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാകിസ്ഥാൻ അതിർത്തി പ്രദേശങ്ങളിൽ താലിബാൻ ആക്രമണം ആരംഭിച്ചു, പല സ്ഥലങ്ങളിലും വെടിവയ്പ്പ് നടന്നു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അംഗൂർ അദ്ദ, ബജൗർ, കുറം, ദിർ, ചിത്രാൽ എന്നിവയും ബലൂചിസ്ഥാനിലെ ബഹ്‌റാം ചായും ആക്രമണ സ്ഥലങ്ങളിൽ ഉൾപ്പെട്ടതായി പാകിസ്ഥാൻ റേഡിയോ വ്യക്തമാക്കി.

വെടിവയ്പ്പ് ഏറെക്കുറെ അവസാനിച്ചെങ്കിലും, പാകിസ്ഥാനിലെ കുറം പ്രദേശത്തെ നിവാസികൾ ഇടയ്ക്കിടെ വെടിവയ്പ്പുകൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്തു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തുകടന്നത് കഴിഞ്ഞ വര്‍ഷം; ഇപ്പോള്‍ ഐ.ഐ.എമ്മില്‍; തെരഞ്ഞെടുപ്പ് പരീക്ഷ ജയിക്കുമോ കുഞ്ഞാമിന?

Kerala
  •  7 hours ago
No Image

പി.എസ്.സി- നെറ്റ് പരീക്ഷകൾ ഒരേ ദിവസം; ഉദ്യോഗാർഥികൾക്ക് വീണ്ടും പരീക്ഷണം

Kerala
  •  7 hours ago
No Image

2002ലെ പണിമുടക്ക് ഓർമിക്കാൻ ഇഷ്ടപ്പെടാത്ത അധ്യായം: എ.കെ ആന്റണി

Kerala
  •  8 hours ago
No Image

ഇവിടെ ഇങ്ങനെയാണ്..യു.ഡി.എഫില്ല, എൽ.ഡി.എഫും; കോൺഗ്രസും സി.പി.എമ്മും ലീഗിനെതിരേ ഒന്നിച്ച് 

Kerala
  •  8 hours ago
No Image

സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

Saudi-arabia
  •  8 hours ago
No Image

എം.എൽ.എ കാനത്തിൽ ജമീലയുടെ ഖബറടക്കം ഇന്ന്; ആദരസൂചകമായി കൊയിലാണ്ടി ടൗണിൽ ഹർത്താൽ

Kerala
  •  8 hours ago
No Image

ഔദ്യോഗികമായി സമാപിച്ചിട്ടും ഒഴുക്ക് നിലക്കാതെ തഹിയ്യ

Kerala
  •  8 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിന്റെ ജാമ്യ ഹര്ജി കൊല്ലം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും

Kerala
  •  9 hours ago
No Image

സുറത്ത് എന്‍.ഐ.ടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച മലയാളി വിദ്യാര്‍ഥി മരിച്ചു

National
  •  15 hours ago
No Image

ശബരിമല പാതയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ബസിന്റെ പിന്‍ഭാഗം പൂര്‍ണമായി കത്തിയ നിലയില്‍; യാത്രക്കാര്‍ സുരക്ഷിതര്‍ 

Kerala
  •  15 hours ago