ടി20 ലോകകപ്പ് യോഗ്യത: യുഎഇ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് ഷെയ്ഖ് നഹ്യാൻ
അബൂദബി: യുഎഇ ദേശീയ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങളുമായി സഹിഷ്ണുത, സഹവർത്തിത്വം വകുപ്പ് മന്ത്രിയും എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് (ECB) ചെയർമാനുമായ ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. വ്യാഴാഴ്ച മസ്കത്തിൽ നടന്ന ഏഷ്യ, ഈസ്റ്റ് ഏഷ്യ-പസഫിക് യോഗ്യതാ മത്സരത്തിലെ അവസാന സൂപ്പർ സിക്സ് മത്സരത്തിൽ ജപ്പാനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി 2026 ലെ ഐസിസി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടിയിരുന്നു.
ഈ വിജയത്തോടെ, 2026 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടൂർണമെന്റിൽ യുഎഇ പങ്കെടുക്കാം. മൂന്നാം തവണയാണ് യുഎഇ പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്, മുമ്പ് 2014 ലെയും, 2022 ലെയും ട്വന്റി20 ലോകകപ്പുകളിൽ യുഎഇ കളിച്ചിട്ടുണ്ട്.
സൂപ്പർ സിക്‌സ് ഘട്ടം അവസാനിച്ചപ്പോൾ, നാല് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയങ്ങളും ഖത്തറിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ വിജയത്തിൽ നിന്ന് നേടിയ രണ്ട് പോയിന്റുകളും ഉൾപ്പെടെ മൊത്തം ആറ് പോയിന്റോടെയാണ് യുഎഇ യോഗ്യത നേടിയത്.
'യുഎഇ കായികരംഗത്തിന് അഭിമാനകരമായ നേട്ടം'
കളിക്കാരെയും സപ്പോർട്ട് സ്റ്റാഫിനെയും ഷെയ്ഖ് നഹ്യാൻ പ്രശംസിച്ചു. ഈ നേട്ടം അന്താരാഷ്ട്ര ക്രിക്കറ്റിൽ യുഎഇയുടെ കരുത്ത് വർധിച്ചു വരുന്നതിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളെയും കായിക രംഗത്തെയും ദേശീയ മുൻഗണനയായി മാറ്റിയ യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുക്കങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
2026 ലോകകപ്പിന് മുന്നോടിയായി ലോകോത്തര പരിശീലന സൗകര്യങ്ങൾ, മികച്ച തയ്യാറെടുപ്പുകൾ, അന്താരാഷ്ട്ര മത്സര പരിചയം എന്നിവ നൽകി ടീമിനെ പിന്തുണയ്ക്കുന്നതിനുള്ള ECB-യുടെ പ്രതിബദ്ധത മന്ത്രി ആവർത്തിച്ചു.
ദേശീയ ടീമിനെ പൂർണ്ണ സജ്ജരാക്കി ടൂർണമെന്റിൽ എത്തിക്കുന്നതിന്, ആഭ്യന്തര പരിശീലന ക്യാമ്പുകളും വിദേശ പരിശീലന ക്യാമ്പുകളും സന്നാഹ മത്സരങ്ങളും ഉൾപ്പെടുന്ന ഒരു വിശദമായ തയ്യാറെടുപ്പ് പദ്ധതി ECB ഉടൻ പുറത്തിറക്കും.
Sheikh Nahyan bin Mubarak Al Nahyan, Minister of Tolerance and Coexistence and Chairman of the Emirates Cricket Board (ECB), congratulated the UAE national cricket team on qualifying for the ICC Men's T20 World Cup 2026. The team secured their spot after an eight-wicket victory over Japan in the final Super Six match of the Asia and East Asia-Pacific Qualifier held in Muscat.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."