HOME
DETAILS

മൊസാംബിക് ബോട്ടപകടം: കാണാതായ കൊല്ലം സ്വദേശി ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തി; നാട്ടിൽ നിന്ന് മടങ്ങി ഒരാഴ്ച തികയും മുൻപേ ദുരന്തം

  
October 21, 2025 | 3:48 AM

kollam native srirags body found after mozambique boat accident

ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ കൊല്ലം തേവലക്കര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. തേവലക്കര നടുവിലക്കര ഗംഗാഭവനിൽ രാധാകൃഷ്ണന്റെയും ഷീലയുടെയും മകനായ ശ്രീരാഗിന്റെ (36) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയാണ് ബന്ധുക്കൾക്ക് ദുരന്ത വാർത്ത ലഭിച്ചത്.

ഇറ്റലി ആസ്ഥാനമായ സ്കോർപ്പിയോ ഷിപ്പിങ് കമ്പനിയുടെ 'സ്വീ ക്വസ്റ്റ്' കപ്പലിലെ ഇലക്ട്രോ ഓഫീസറായിരുന്നു ശ്രീരാഗ്. കഴിഞ്ഞ ഏഴുവർഷമായി കപ്പലിൽ ജോലി ചെയ്യുന്ന ഇദ്ദേഹം, ആറുമാസത്തെ അവധിക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊസാംബിക്കിലേക്ക് മടങ്ങിയത്.

മൊസാംബിക്കിലെ ബെയ്‌റ തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിരുന്ന കപ്പലിലേക്ക് പോയ 21 അംഗ സംഘം സഞ്ചരിച്ച ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഈ സംഘത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 15 പേരെ രക്ഷപ്പെടുത്തിയിരുന്നു. തുടക്കത്തിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. ശേഷിച്ച മൂന്നുപേർക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ശ്രീരാഗിന്റെ മൃതദേഹം കണ്ടെത്തിയത്.

ശ്രീരാഗിനെ കാണാതായതിനെ തുടർന്ന് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ ഇടപെട്ട് തിരച്ചിൽ ഊർജിതമാക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. ശ്രീരാഗിൻ്റേതാണ് മൃതദേഹമെന്ന് ഷിപ്പിങ് ഡയറക്ടർ ജനറൽ അധികൃതർ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചിട്ടുണ്ട്. മൃതദേഹം ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കുമെന്നും കുടുംബത്തിന് ധനസഹായം നൽകുമെന്നും അധികൃതർ ഉറപ്പ് നൽകിയതായി എം.പി. അറിയിച്ചു.

ശ്രീരാഗിന്റെ ഭാര്യ ജിത്തുവും മക്കളായ അതിഥി, അനശ്വർ എന്നിവരും ഉൾപ്പെടുന്ന കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വീട്ടിലെത്തി കേന്ദ്രസർക്കാരിന്റെ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നഴ്‌സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ്;  പകല്‍ ആറു മണിക്കൂറും രാത്രി 12 മണിക്കൂറും

Kerala
  •  3 hours ago
No Image

മഴ പെയ്ത് വെള്ളം നിറഞ്ഞതിനാല്‍ കുഴി കണ്ടില്ല; നിര്‍മാണം നടക്കുന്ന ഓഡിറ്റോറിയത്തിലെ മാലിന്യ ടാങ്കില്‍ വീണ വിദ്യാര്‍ത്ഥിയുടെ നില ഗുരുതരം

Kerala
  •  3 hours ago
No Image

ഒല ജീവനക്കാരന് വേതനവും ആനുകൂല്യങ്ങളും നിഷേധിച്ചു, മാനസിക സംഘർഷത്തെ തുടർന്ന് വിഷം കഴിച്ച് ജീവനൊടുക്കി; ഒല സിഇഒക്കെതിരെ കേസ്

National
  •  3 hours ago
No Image

മദ്യലഹരിയിൽ രാത്രി നഗരമധ്യത്തിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ച് കയറാൻ ശ്രമം; യുവാവ് പിടിയിൽ

Kerala
  •  4 hours ago
No Image

സംസ്ഥാനത്ത് ഇന്നും കനത്ത മഴ; 12 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നൽ, ശക്തമായ കാറ്റ്

Kerala
  •  4 hours ago
No Image

ശബരിമലയിലെ സ്വർണക്കവർച്ച; പോറ്റിയും കൂട്ടുപ്രതികളും ഗൂഢാലോചന നടത്തി; അനന്ത സുബ്രഹ്മണ്യത്തെ വീണ്ടും ചോദ്യം ചെയ്യും

Kerala
  •  4 hours ago
No Image

ട്രംപിന്റെ താരിഫ് ഭീഷണിക്കെതിരെ ചൈനയുടെ തിരിച്ചടി; യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ചു; ഏഴ് വർഷത്തിനിടെ ഇതാദ്യം

International
  •  5 hours ago
No Image

പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Kerala
  •  5 hours ago
No Image

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറയുന്നു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കൻ സമ്മർദ്ദവും

National
  •  5 hours ago
No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  14 hours ago