HOME
DETAILS

ഫ്രഷ് കട്ട് മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രദേശവാസികളുടെ സമരം: വിജയിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് എം.എൻ കാരശ്ശേരി

  
Web Desk
November 04, 2025 | 2:35 PM

malinya plant protest mn karassery urges residents to boycott elections if fresh cut waste plant agitation fails

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരസമിതിയുടെ സമരം വിജയം കണ്ടില്ലെങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് അടക്കം ബഹിഷ്‌കരിക്കണമെന്ന് സാമൂഹ്യ നിരീക്ഷകൻ എം.എൻ. കാരശ്ശേരി. സമരക്കാർ പൊരുതുന്നത് പണത്തോടാണെന്നും സ്ഥലത്ത് അക്രമം നടത്തിയവരെ കണ്ടെത്തേണ്ടത് പൊലിസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു. ഫാക്ടറി തുറക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതിനെതിരെ പ്രദേശവാസികൾ നടത്തുന്ന സമരത്തിൽ സംസാരിച്ചുക്കവെയാണ് അദ്ദേഹം തുറന്നടിച്ചത്. സംഭവത്തിൽ പൊലിസിന്റെ നിഷ്‌ക്രിയത്വത്തെയും നടപടികളെയും കാരശ്ശേരി രൂക്ഷമായി വിമർശിച്ചു.

"ബാഹ്യ ശക്തികൾ എന്ന് പറഞ്ഞാൽ പോര. കുറ്റവാളികളെ കണ്ടെത്താൻ കഴിയാത്ത പൊലിസിന് എന്തിനാണ് ശമ്പളം കൊടുക്കുന്നത്? സമരം സിവിൽ സ്റ്റേഷനിലേക്ക് വ്യാപിപ്പിക്കണം. പൊലിസ് നരനായാട്ടിൽ മുഖ്യമന്ത്രി മറുപടി പറയണമെന്നും, അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പ്ലാന്റിന് മുന്നിൽ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി അക്രമം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു.

ഒക്ടോബർ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് നാട്ടുകാരും പൊലിസും തമ്മിൽ സംഘർഷമുണ്ടായത്. നാട്ടുകാർ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിക്കുകയും പ്ലാന്റിന് തീയിടുകയും മാലിന്യ ശേഖരണ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. കല്ലേറിൽ പൊലിസുകാർക്ക് പരുക്കേറ്റതിനെ തുടർന്ന് പൊലിസ് കണ്ണീർ വാതകം പ്രയോഗിച്ചു.

സംഘർഷത്തിന് പിന്നാലെ അടച്ചുപൂട്ടിയ പ്ലാന്റ് നിബന്ധനകളോടെ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിരുന്നെങ്കിലും ഇതുവരെയും പ്ലാന്റ് തുറന്നിട്ടില്ല. പ്ലാന്റ് തുറന്നാൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ദുർഗന്ധം വമിക്കുന്നതായും പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നതായും ആരോപിച്ച് പ്രദേശത്ത് നേരത്തെയും പ്രതിഷേധങ്ങൾ നടന്നിരുന്നു.

 

The ongoing protest by local residents against the Fresh Cut animal waste treatment plant in Thamarassery, Kozhikode, turned violent on October 21st, leading to clashes with the police, property damage (including setting fire to the plant and vehicles), and injuries to several people, including police officers.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്തിൽ പെൺകുട്ടിയെ കാറിടിച്ച് നിർത്താതെ പോയ പ്രവാസി അറസ്റ്റിൽ

oman
  •  12 days ago
No Image

ക്ഷേത്രോത്സവത്തിനിടെ സ്ത്രീകൾ തമ്മിൽ കൂട്ടത്തല്ല്; ഹെൽമറ്റ് ഉപയോഗിച്ചും ആക്രമണം

crime
  •  12 days ago
No Image

നെടുമങ്ങാട് ചികിത്സാ പിഴവിനെ തുടര്‍ന്ന് നവജാത ശിശു മരിച്ച സംഭവം; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  12 days ago
No Image

കുറ്റ്യാടി കഞ്ചാവ് വേട്ട: ഒളിവിലായിരുന്ന വീട്ടുടമ മാഹിയിൽ പിടിയിൽ; പിടികൂടിയത് 34 കിലോയിലധികം കഞ്ചാവ്

crime
  •  12 days ago
No Image

റമദാനോടനുബന്ധിച്ച് റൗദാ ശരീഫ് സന്ദർശനത്തിന് പുതിയ സമയക്രമം പ്രഖ്യാപിച്ച് അധികൃതർ

Saudi-arabia
  •  12 days ago
No Image

യുഎഇയിൽ ഈദ് അവധി ഒമ്പത് ദിവസമാകുമോ? കണക്കുകൂട്ടലുകൾ ഇങ്ങനെ, ഒമ്പത് ദിവസത്തെ അവധി നേടാൻ ഇതാ വഴി!

uae
  •  12 days ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം; ജംഷഡ്പൂരിൽ ശാസ്ത്രീയ പരിശോധന, തന്ത്രിക്ക് ആശ്വാസമായി കോടതി നിരീക്ഷണം

crime
  •  12 days ago
No Image

മൈക്രോഫിനാൻസ് കേസ്; വെള്ളാപ്പള്ളി നടേശനെ വിജിലൻസ് ചോദ്യം ചെയ്തു

Kerala
  •  12 days ago
No Image

കുവൈത്തിൽ വീടുകൾ കേന്ദ്രീകരിച്ച് അനധികൃത പലചരക്ക് കടകൾ; 14 പ്രവാസികൾ പിടിയിൽ

Kuwait
  •  12 days ago
No Image

കുവൈത്തിൽ ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി; 80 വാഹനങ്ങൾ കസ്റ്റഡിയിൽ

Kuwait
  •  12 days ago