ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ
അജ്മാൻ: ഇമാറാത്തിലെ സർക്കാർ ജീവനക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമായി അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ. മാനവ വിഭവശേഷി നിയമം വികസിപ്പിക്കുന്നതിനുള്ള പൊതുതത്ത്വങ്ങൾക്ക് കൗൺസിൽ അംഗീകാരം നൽകിയതോടെ, അജ്മാനിലെ ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ ഫ്ലെക്സിബഇൽ ഓപ്ഷനുകൾ ലഭിക്കും. അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയിലാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
ഫ്ലെക്സിബിൾ ജോലി ഓപ്ഷനുകൾ
ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കുടുംബപരമായ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ചട്ടക്കൂട്. ഇതിലൂടെ പ്രധാനമായും രണ്ട് ആനുകൂല്യങ്ങളാണ് ലഭിക്കുക:
1. വഴക്കമുള്ള ജോലി സമയം (Flexible Work Hours): ജീവനക്കാർക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ജോലി സമയം ക്രമീകരിക്കാൻ അവസരം നൽകും.
2. റിമോട്ട് വർക്ക് (Remote Work): വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ പുതിയ നിയമം വഴി പ്രോത്സാഹിപ്പിക്കും.
പുതിയ നിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആകർഷണം, വിപുലീകരിച്ചതും കുടുംബ സൗഹൃദപരവുമായ അവധി സമ്പ്രദായമാണ്. ഇനി മുതൽ ജീവനക്കാർക്ക് താഴെ പറയുന്ന ആവശ്യങ്ങൾക്കായി കൂടുതൽ അവധികൾ ലഭ്യമാകും:
- രക്ഷാകർതൃ, പ്രസവാവധി
- പിതൃത്വ അവധി (Paternity Leave)
- വിവാഹ അവധി
- മരണാനന്തര അവധി
- പ്രത്യേക പരിഗണന അർഹിക്കുന്ന (ദൃഢനിശ്ചയമുള്ള) ആളുകളെ പരിചരിക്കുന്നവർക്കുള്ള അവധി.
മാതാപിതാക്കൾക്ക് പ്രത്യേക പരിഗണന
ഗർഭിണികൾ, അഞ്ചോ അതിലധികമോ കുട്ടികളുള്ള ജീവനക്കാർ എന്നിവർക്ക് ജോലി സമയത്തിൽ അധിക വഴക്കം ലഭിക്കും. സന്തുലിതവും എല്ലാവരേയും ഉൾക്കൊള്ളുന്നതും പിന്തുണ നൽകുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അജ്മാന്റെ പ്രതിബദ്ധതയാണ് ഈ തീരുമാനം അടിവരയിടുന്നത്.
പുതിയ നിയമം അജ്മാൻ സർക്കാരിന് കീഴിലുള്ള ജീവനക്കാർക്ക് വലിയ ആശ്വാസവും മെച്ചപ്പെട്ട ജീവിത-തൊഴിൽ സന്തുലിതാവസ്ഥയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
the government of ajman has announced a major decision allowing employees to work remotely and choose flexible work options. the move aims to enhance productivity, work-life balance, and job satisfaction.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."