പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി; ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാകുന്നു
മസ്‌കത്ത്: ഗ്വാദർ–ഒമാൻ നേരിട്ടുള്ള കടൽമാർഗം യാഥാർത്ഥ്യമാക്കി പാക്കിസ്ഥാൻ–ഒമാൻ ഫെറി സർവീസിന് അനുമതി. ഗൾഫ് രാജ്യങ്ങളിലേക്കും ഇറാനിലേക്കും സർവീസ് നടത്താനുള്ള അന്തർദേശീയ ഫെറി ലൈസൻസ് ‘സി കീപ്പേഴ്സ്’ എന്ന ഗ്ലോബൽ ഓപ്പറേറ്റർക്ക് അനുവദിച്ചതിനു പിന്നാലെയാണ് ഗ്വാദറിൽ നിന്ന് ഒമാനിലേക്ക് ഫെറി സർവീസ് ആരംഭിക്കാൻ പാക്കിസ്ഥാൻ സർക്കാർ അംഗീകാരം നൽകിയത്.
വിശദാംശങ്ങൾ അന്തിമപ്പെടുത്താൻ ഉടൻ തന്നെ ഒരു ഒമാനി പ്രതിനിധി സംഘം പാക്കിസ്ഥാൻ സന്ദർശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വർധിപ്പിക്കുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. സേവനം ആരംഭിക്കുന്നതിനായി ഇസ്ലാമാബാദും മസ്‌കത്തും ഉടൻ ഒരു ധാരണാപത്രത്തിൽ ഒപ്പുവെയ്ക്കും.
ഫെറി ലൈസൻസ് പ്രതിരോധം, വിദേശകാര്യം, ആഭ്യന്തരകാര്യ മന്ത്രാലയങ്ങൾ, പാക്കിസ്ഥാൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷൻ, തുറമുഖ അതോറിറ്റികൾ എന്നിവയുടെ സംയുക്ത സമിതിയാണ് പരിശോധിച്ച് അനുവദിച്ചത്.
പുതിയ ഫെറി സർവീസ് ഇറാനും ഇറാഖും ലക്ഷ്യമാക്കി പോകുന്ന തീർത്ഥാടകർ, ജിസിസി രാജ്യങ്ങളിലേക്ക് പോകുന്ന പ്രവാസി തൊഴിലാളികൾ, യാത്രക്കാർ എന്നിവർക്കെല്ലാം ഗുണകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. കരമാർഗങ്ങളിലെ സമ്മർദം കുറയ്ക്കുകയും വിമാനയാത്രയ്ക്കു പകരം കുറഞ്ഞ ചെലവിൽ സഞ്ചാര സൗകര്യം ഒരുക്കുകയും ചെയ്യുന്നതാണ് സേവനത്തിന്റെ ലക്ഷ്യം.
Pakistan has approved a ferry service linking Gwadar with Oman after granting its first international ferry licence to Sea Keepers, a global operator authorised to run routes to Gulf countries and Iran.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."