HOME
DETAILS

ഇറിഡിയം തട്ടിപ്പ്: ആലപ്പുഴയിൽ 200-ൽ അധികം പേർക്ക് 10 ലക്ഷം വരെ നഷ്ടം; പിന്നിൽ തമിഴ്നാട് സംഘം

  
November 24, 2025 | 12:48 PM

iridium scam kerala alappuzha 200 people lose money

ആലപ്പുഴ: ഇറിഡിയം വിൽപനയിലൂടെ വൻ ലാഭം വാഗ്ദാനം ചെയ്ത് ആലപ്പുഴയിലെ ഹരിപ്പാട്, കായംകുളം മേഖലകളിൽ 2020-ലും വൻ തട്ടിപ്പ് നടന്നതായി പരാതികൾ. ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് ഇരുനൂറിലധികം പേരിൽനിന്ന് തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സംഘം തട്ടിയെടുത്തത്.

തട്ടിപ്പിന്റെ രീതി

ഇരിഡിയം കച്ചവടത്തിനായി നിക്ഷേപകരെ ആകർഷിക്കുന്നതിന് തട്ടിപ്പുകാർ പ്രധാനമായും രണ്ട് മാർഗ്ഗങ്ങളാണ് ഉപയോഗിച്ചത്.ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ) പേരിലുള്ള വ്യാജ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്. ശരവണൻ എന്നയാളുടെ പേരിലുള്ള ഈ രേഖകൾ ഉപയോഗിച്ച് നിക്ഷേപകരുടെ വിശ്വാസം പിടിച്ചുപറ്റി.തമിഴ്നാട്ടിൽ നിന്നുള്ള റിസർവ് ബാങ്ക്, ഐപിഎസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ കുമരകത്ത് ഇറിഡിയം കച്ചവടക്കാരുടെ ഒരു 'കൂട്ടായ്മ' സംഘടിപ്പിച്ചു.

കാർ സമ്മാനം തട്ടിപ്പ്

യോഗത്തിൽ പങ്കെടുത്ത ഇരുനൂറോളം പേരിൽനിന്ന് മികച്ച നിക്ഷേപകർക്കും പ്രൊമോട്ടർമാർക്കും സമ്മാനമായി കാറുകൾ വാഗ്ദാനം ചെയ്തു. ഇതിലൊന്ന് ബിഎംഡബ്ല്യു കാറായിരുന്നു. എന്നാൽ, ഈ സമ്മാനം വ്യാജമായിരുന്നെന്ന് പിന്നീട് നിക്ഷേപകർ കണ്ടെത്തി.കോയമ്പത്തൂരിലെ ഒരു ഷോറൂമിൽ നിന്ന് ടെസ്റ്റ് ഡ്രൈവിനെന്ന് പറഞ്ഞ് കൊണ്ടുവന്ന കാറായിരുന്നു ഇത്.സമ്മാനം നൽകുന്നതിന്റെ ഫോട്ടോയെടുത്ത ശേഷം കാർ തിരികെ ഷോറൂമിൽ ഏൽപ്പിക്കുകയായിരുന്നു.

വിദേശ യാത്രയുടെ പേരിലും പണം തട്ടി

ന്യൂഡൽഹി, ദുബൈ എന്നിവിടങ്ങളിൽ ഇറിഡിയം ബിസിനസുമായി ബന്ധപ്പെട്ട യോഗങ്ങൾ നടക്കുമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാർ നിക്ഷേപകരിൽനിന്ന് രണ്ട് ലക്ഷം രൂപ വരെ വാങ്ങി.കൂട്ടായ്മക്ക് എത്തുന്നവർക്ക് കോടിക്കണക്കിന് രൂപയുടെ ചെക്കുകൾ നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, യോഗം അവസാനിക്കാറായപ്പോൾ ആദായനികുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം പിന്നീട് ചെക്ക് നൽകാമെന്ന് പറഞ്ഞ് നിക്ഷേപകരെ ഒഴിവാക്കി. ഈ പണം പിന്നീട് ആർക്കും ലഭിച്ചില്ല. നിലവിൽ നിക്ഷേപകർ വിളിക്കുമ്പോൾ തട്ടിപ്പുസംഘത്തിലെ പ്രൊമോട്ടർമാരുടെയും മറ്റും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഇരുനൂറിലധികം പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. 75 ലക്ഷം രൂപ നഷ്ടപ്പെട്ട ഹരിപ്പാടു സ്വദേശിയുടെ ചില ഇടപാടുകൾ ചെന്നൈ കേന്ദ്രീകരിച്ച് നടന്നിരുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം: ഗൂഢാലോചനയ്ക്ക് പിന്നിൽ നാല് ക്വട്ടേഷൻ സംഘങ്ങൾ; സൂത്രധാരൻ ഖത്തറിലെന്ന് പൊലിസ്

Kerala
  •  8 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ്; അൽ ഐനിൽ മഞ്ഞ് വീഴ്ച, താപനില ഒരു ഡിഗ്രിയിലേക്ക് താഴ്ന്നു

uae
  •  8 days ago
No Image

വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങളെ അവഗണിച്ച് മുസ്‌ലിംലീഗ്; മറുപടി ജനങ്ങൾ നൽകിക്കഴിഞ്ഞെന്ന് കുഞ്ഞാലിക്കുട്ടി

Kerala
  •  8 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ട്; സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 80 പേർ പിടിയിൽ

Kerala
  •  8 days ago
No Image

നിരന്തരം വർഗീയ പരാമർശങ്ങൾ: വെള്ളാപ്പള്ളി നടേശനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ഡിജിപിക്ക് പരാതി നൽകി

Kerala
  •  8 days ago
No Image

ഏഴ് വർഷത്തെ ലോക റെക്കോർഡ് തകർത്തെറിഞ്ഞു; ചരിത്രം കുറിച്ച് വിൻഡീസ് താരം

Cricket
  •  8 days ago
No Image

ഗസ്സയിൽ അടിയന്തര സഹായം എത്തിക്കണം; ഇസ്റാഈലിനു മേൽ സമ്മർദ്ദം ശക്തമാക്കി യുഎഇ ഉൾപ്പെടെ എട്ട് രാജ്യങ്ങൾ

uae
  •  8 days ago
No Image

കുറഞ്ഞ ചിലവിൽ വയനാട് ചുറ്റാം; പുത്തൻ പാക്കേജുമായി കോഴിക്കോട് കെഎസ്ആർടിസി

tourism
  •  8 days ago
No Image

ഭൂമിയോട് ചേർന്ന് അമ്പിളിക്കിണ്ണം; 2026-ലെ ആദ്യ സൂപ്പർമൂൺ നാളെ; ഇന്ത്യയിൽ കാണാനാവുമോ? കൂടുതലറിയാം

latest
  •  8 days ago
No Image

രണ്ട് വമ്പൻമാരില്ലാതെ ലോകകപ്പിലേക്ക്; കയ്യകലെ നഷ്ടമായ കിരീടം തിരിച്ചുപിടിക്കാൻ ദക്ഷിണാഫ്രിക്ക

Cricket
  •  8 days ago