പൊതുജനാരോഗ്യം സംരക്ഷിക്കാൻ പുതിയ നീക്കം: ഭക്ഷ്യമേഖലയിലെ തൊഴിലാളികൾക്ക് കർശന പരിശോധന ഏർപ്പെടുത്തി കുവൈത്ത്
കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യ സംസ്കരണ (food handling) മേഖലയിൽ ജോലി ചെയ്യുന്നവരെ കർശനമായി പരിശോധിക്കാൻ നിർദ്ദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM). കുവൈത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ഭക്ഷ്യോൽപ്പാദന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെ വിശദമായി പരിശോധിക്കാനാണ് തീരുമാനം. 2025-ലെ അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ നമ്പർ 11 പ്രകാരമാണ് പരിശോധനാ സംഘങ്ങൾക്ക് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
കുവൈത്തിലെ തൊഴിൽ നിയമങ്ങളും (Article 32), ഗൾഫ് ഗൈഡ് ഫോർ ഒക്യുപേഷണൽ ക്ലാസിഫിക്കേഷനും (ISCO-8) അനുസരിച്ചാണ് ഈ നടപടികൾ സ്വീകരിക്കുന്നത്.
പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനുമായി സഹകരിച്ചാണ് മാൻപവർ അതോറിറ്റി ഈ പരിശോധനകൾ നടത്തുന്നത്. ഭക്ഷ്യ മേഖലയിൽ സുരക്ഷയും നിലവാരവും ഉറപ്പാക്കുക, പൊതുജനാരോഗ്യം സംരക്ഷിക്കുക, നിയമലംഘനങ്ങൾ തടയുക എന്നിവയാണ് ഈ പരിശോധനകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
എന്തൊക്കെ പരിശോധിക്കും?
- തൊഴിലാളികളുടെ വർക്ക് പെർമിറ്റ്
- ജോലി ചെയ്യാനുള്ള യോഗ്യത
- ശുചിത്വ മാനദണ്ഡങ്ങളും, ആരോഗ്യ സുരക്ഷാ നിയമങ്ങളും പാലിക്കുന്നുണ്ടോ?
ഭക്ഷണം കൈകാര്യം ചെയ്യുന്നവർ നിർബന്ധമായും പ്രൊഫഷണൽ യോഗ്യതകളും ആരോഗ്യ നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ പരിശോധനയിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Kuwait's Public Authority for Manpower (PAM) has instructed authorities to conduct thorough checks on all food handling staff in the country, including those working in hotels, restaurants, and food production centers.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."