നിയമലംഘനം: മൂന്ന് സ്വകാര്യ ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് റദ്ദാക്കി ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ദോഹ: രാജ്യത്തെ ആരോഗ്യ മേഖലയിലെ നിയമലംഘനങ്ങളെ തുടര്‍ന്ന് രണ്ട് സ്വകാര്യ ഹെല്‍ത്ത് കെയര്‍ സെന്ററുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ ലൈസന്‍സ് ഖത്തര്‍ ആരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തു.
അനധികൃതമായി ചികിത്സാ ഇടപെടലുകള്‍ നടത്തിയതിനാലാണ് നടപടി. ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനങ്ങള്‍ക്കും നിയമം ലംഘിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയിലെ നിയമങ്ങളും നിബന്ധനകളും കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആരോഗ്യപ്രവര്‍ത്തക പ്രഫഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തുന്ന സ്ഥിരമായ പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും ഭാഗമായാണ് ഈ നടപടി.
പ്രഖ്യാപനത്തില്‍, ആരോഗ്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ ഡയറക്ടര്‍മാര്‍ക്ക് മേല്‍നോട്ട ചുമതല ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന്യവും മന്ത്രാലയം ഉന്നയിച്ചു.
ജീവനക്കാര്‍ക്ക് അനുവദിച്ചിരിക്കുന്ന ലൈസന്‍സിന്റെ പരിധിക്കുള്ളില്‍ മാത്രം സേവനം നല്‍കണമെന്ന് ഉറപ്പാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷയും ആരോഗ്യസേവനങ്ങളുടെ ഗുണമേന്മയും നിലനിര്‍ത്താനാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
The Qatar Ministry of Public Health has temporarily suspended the licenses of three healthcare workers employed at two private healthcare centers for violating health regulations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."