HOME
DETAILS

വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

  
December 11, 2025 | 6:41 AM

qatar launches 2025 national day celebrations at darb al saai

ദോഹ: 2025ലെ ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാൽ ഏരിയയിലെ ദർബ് അൽ സാഇയിൽ തുടക്കം. സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

"നിങ്ങളിലൂടെ ഉയരുന്നു, നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു" എന്നാണ് ആഘോഷങ്ങളുടെ മുദ്രാവാക്യം ("With You It Rises, From You It Awaits."). സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങൾ ഡിസംബർ 20 വരെ തുടരും.

ഉദ്ഘാടന ചടങ്ങുകൾ

ദേശീയ ഗാനങ്ങളുടെ അകമ്പടിയോടെ ദർബ് അൽ സാഇയിലെ പ്രധാന സ്ക്വയറിൽ ദേശീയ പതാക ഉയർത്തി. അറേബ്യൻ കുതിരകളും, ഒട്ടകങ്ങളും പങ്കെടുത്ത പരേഡും പരമ്പരാഗത ഖത്തരി അർദ (നൃത്തം) പ്രകടനവും നടന്നു. ഉദ്ഘാടനത്തിന് ശേഷം, സാംസ്കാരിക മന്ത്രിയും അംബാസഡർമാരും ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചേർന്ന് 150,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരുക്കിയിട്ടുള്ള വിവിധ സാംസ്കാരിക, പൈതൃക, കലാപ്രദർശനങ്ങൾ കണ്ടു.

ദേശീയ ദിനത്തിന്റെ പ്രാധാന്യം

ദേശീയ ദിനാഘോഷങ്ങളുടെ മേൽനോട്ട ചുമതലയുള്ള സാംസ്കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഗാനെം ബിൻ മുബാറക് അൽ അലി പറയുന്നത് പ്രകാരം, ദർബ് അൽ സാഇയിലെ പരിപാടികൾ ദേശീയ ദിന മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നതാണ്. പൈതൃകത്തിൽ അഭിമാനം കൊള്ളുകയും ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ദേശീയ സന്ദേശമാണ് ദർബ് അൽ സാഇ നൽകുന്നത്.

ഖത്തറിന്റെ ചരിത്രവും സമ്പന്നമായ പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന, സാംസ്കാരികവും പൈതൃകപരവുമായ നിരവധി പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.

ദേശീയ ദിനാഘോഷ പരിപാടികൾ ഖത്തറിന്റെ സംസ്കാരത്തെയും തത്വങ്ങളെയും മൂല്യങ്ങളെയും ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഘോഷങ്ങളുടെ ആദ്യ നിമിഷം മുതൽ തന്നെ പൗരന്മാരുടെയും താമസക്കാരുടെയും വലിയ പങ്കാളിത്തമാണ് ദർബ് അൽ സാഇയിൽ ഉണ്ടായിരുന്നത്.

The 2025 Qatar National Day celebrations kicked off at Darb Al Saai in Umm Salal, with Minister of Culture Sheikh Abdulrahman bin Hamad Al Thani inaugurating the festivities. The event features cultural shows, traditional crafts, heritage villages, and family-friendly activities until December 20.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇയെ കൊലപ്പെടുത്തിയെന്ന് യു.എസ്; തള്ളി ഇറാൻ, ഇസ്റാഈലിലേക്ക് തുടർച്ചയായി ഇറാന്റെ മിസൈൽ വർഷം, ഇസ്റാഈലിൽ മരണം റിപ്പോർട്ട്‌ ചെയ്തു

International
  •  2 days ago
No Image

വിമാന രംഗത്ത് ചരിത്ര നേട്ടം; സൗദിയിലെ ആദ്യ വനിത ക്യാപ്റ്റന്‍ പൈലറ്റായി റവാന്‍ ഹംദി

Saudi-arabia
  •  2 days ago
No Image

ബഹ്‌റൈനിലെ റസിഡന്‍ഷ്യല്‍ പ്രദേശത്ത് ഡ്രോണ്‍ അപകടം; പൊതു സുരക്ഷാ മുന്നറിയിപ്പ്

bahrain
  •  2 days ago
No Image

സംഘര്‍ഷ ഭീഷണി; ഇറാനിലുള്ള പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് ബഹ്‌റൈന്‍ നിര്‍ദേശം

bahrain
  •  2 days ago
No Image

ഇറാനിൽ 200 ലേറെ മരണം ; 31 പ്രവിശ്യകളിൽ 24 ഇടത്തും ആക്രമണം

International
  •  2 days ago
No Image

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: നിരപരാധിയുടെ ചിത്രം പ്രചരിപ്പിച്ചതിൽ ഗൂഢാലോചനയില്ലെന്ന് പൊലിസ്; മനുഷ്യാവകാശ കമ്മീഷൻ കേസ് തീർപ്പാക്കി

crime
  •  2 days ago
No Image

ഇറാനിലെ പ്രൈമറി സ്‌കൂളില്‍ ഇസ്‌റാഈല്‍ ആക്രമണം; മരണം 85 ആയി

International
  •  2 days ago
No Image

നിര്‍ണായക നീക്കത്തിലേക്ക് ഇറാന്‍; ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും; ഗള്‍ഫ് കപ്പലുകള്‍ക്ക് ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട് 

International
  •  2 days ago
No Image

പല്ലെകെലെയിൽ ഫർഹാൻ ഷോ; പാകിസ്ഥാന് കൂറ്റൻ സ്കോർ, സെമി ലക്ഷ്യമിട്ട് ലങ്കൻ നിരയെ തകർക്കുന്നു

Cricket
  •  2 days ago
No Image

ഇറാന്റെ തിരിച്ചടി; സുരക്ഷ കൂട്ടി ഇസ്‌റാഈല്‍; ആശുപത്രികള്‍ കൂട്ടത്തോടെ ഒഴിപ്പിച്ചു 

International
  •  2 days ago