വർണ്ണാഭമായി ദർബ് അൽ സാഇ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം
ദോഹ: 2025ലെ ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉം സലാൽ ഏരിയയിലെ ദർബ് അൽ സാഇയിൽ തുടക്കം. സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.
"നിങ്ങളിലൂടെ ഉയരുന്നു, നിങ്ങളിൽ നിന്ന് കാത്തിരിക്കുന്നു" എന്നാണ് ആഘോഷങ്ങളുടെ മുദ്രാവാക്യം ("With You It Rises, From You It Awaits."). സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഈ ആഘോഷങ്ങൾ ഡിസംബർ 20 വരെ തുടരും.
ഉദ്ഘാടന ചടങ്ങുകൾ
ദേശീയ ഗാനങ്ങളുടെ അകമ്പടിയോടെ ദർബ് അൽ സാഇയിലെ പ്രധാന സ്ക്വയറിൽ ദേശീയ പതാക ഉയർത്തി. അറേബ്യൻ കുതിരകളും, ഒട്ടകങ്ങളും പങ്കെടുത്ത പരേഡും പരമ്പരാഗത ഖത്തരി അർദ (നൃത്തം) പ്രകടനവും നടന്നു. ഉദ്ഘാടനത്തിന് ശേഷം, സാംസ്കാരിക മന്ത്രിയും അംബാസഡർമാരും ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും ചേർന്ന് 150,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരുക്കിയിട്ടുള്ള വിവിധ സാംസ്കാരിക, പൈതൃക, കലാപ്രദർശനങ്ങൾ കണ്ടു.
ദേശീയ ദിനത്തിന്റെ പ്രാധാന്യം
ദേശീയ ദിനാഘോഷങ്ങളുടെ മേൽനോട്ട ചുമതലയുള്ള സാംസ്കാരിക മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഗാനെം ബിൻ മുബാറക് അൽ അലി പറയുന്നത് പ്രകാരം, ദർബ് അൽ സാഇയിലെ പരിപാടികൾ ദേശീയ ദിന മുദ്രാവാക്യം പ്രതിഫലിപ്പിക്കുന്നതാണ്. പൈതൃകത്തിൽ അഭിമാനം കൊള്ളുകയും ഭാവിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ദേശീയ സന്ദേശമാണ് ദർബ് അൽ സാഇ നൽകുന്നത്.
ഖത്തറിന്റെ ചരിത്രവും സമ്പന്നമായ പാരമ്പര്യവും ഉയർത്തിക്കാട്ടുന്ന, സാംസ്കാരികവും പൈതൃകപരവുമായ നിരവധി പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കും പ്രാധാന്യം നൽകുന്നു.
ദേശീയ ദിനാഘോഷ പരിപാടികൾ ഖത്തറിന്റെ സംസ്കാരത്തെയും തത്വങ്ങളെയും മൂല്യങ്ങളെയും ഉറപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഘോഷങ്ങളുടെ ആദ്യ നിമിഷം മുതൽ തന്നെ പൗരന്മാരുടെയും താമസക്കാരുടെയും വലിയ പങ്കാളിത്തമാണ് ദർബ് അൽ സാഇയിൽ ഉണ്ടായിരുന്നത്.
The 2025 Qatar National Day celebrations kicked off at Darb Al Saai in Umm Salal, with Minister of Culture Sheikh Abdulrahman bin Hamad Al Thani inaugurating the festivities. The event features cultural shows, traditional crafts, heritage villages, and family-friendly activities until December 20.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."