HOME
DETAILS

തീവ്രമായ വൈരാഗ്യം: ചിത്രപ്രിയയെ അലൻ കൊലപ്പെടുത്തിയത് ആസൂത്രിതമായി; കൂടുതൽ തെളിവുകൾ തേടി പൊലിസ്

  
Web Desk
December 11, 2025 | 1:59 PM

intense animosity alan murdered chithrapriya strategically police seek more evidence

കൊച്ചി: മലയാറ്റൂരിൽ കഴിഞ്ഞ ദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ചിത്രപ്രിയയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിച്ചതോടെ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ ശേഖരിച്ച് വരികയാണെന്ന് ആലുവ റൂറൽ എസ്പി അറിയിച്ചു. കൂടുതൽ പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലിസ് പരിശോധിക്കുന്നുണ്ട്. പെൺകുട്ടിയുടെ ഫോൺ വിശദമായ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും എസ്പി വ്യക്തമാക്കി.

ചിത്രപ്രിയയുടെ ആൺസുഹൃത്തായ അലൻ, കൃത്യമായ ആസൂത്രണത്തോടെയാണ് പെൺകുട്ടിയെ തലക്കടിച്ച് കൊലപ്പെടുത്തിയതെന്ന് പൊലിസ് പറയുന്നു. കൊലപാതകത്തിന് മുൻപ് പെൺകുട്ടിക്ക് ലഹരി നൽകിയിരുന്നോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. കൊലയ്ക്ക് മുൻപ് ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായും പൊലിസ് അറിയിച്ചു.

സ്‌കൂൾ പഠനകാലം മുതൽ അലന് ചിത്രപ്രിയയെ അറിയാമായിരുന്നു. എന്നാൽ അലൻ അടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ പെൺകുട്ടി അകറ്റി നിർത്തിയിരുന്നതായി ബന്ധുക്കൾ വെളിപ്പെടുത്തി. മികച്ച വോളിബോൾ താരമായിരുന്ന ചിത്രപ്രിയ പിന്നീട് കോലഞ്ചേരിയിലെ സ്‌കൂളിലേക്ക് മാറിയപ്പോഴും അലൻ പിന്തുടർന്ന് ശല്യം തുടർന്നു. പിന്നീട് ബെംഗളൂരുവിലെ പഠനത്തിനായി പോയപ്പോഴും അലൻ ഫോൺ വിളി തുടർന്നു.

ശല്യം സഹിക്കവയ്യാതായതോടെ ചിത്രപ്രിയ താക്കീത് നൽകിയതോടെ അലൻ പ്രകോപിതനാവുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഇതിനു മുൻപ് ബ്ലേഡ് ഉപയോഗിച്ച് കൈയിൽ ചിത്രപ്രിയയുടെ പേര് വരഞ്ഞിടുന്നതിലൂടെ അലൻ തന്റെ പ്രണയ തീവ്രത പ്രകടിപ്പിച്ചിരുന്നു.

നാട്ടിലെത്തിയ ചിത്രപ്രിയയെ, 'എല്ലാം സംസാരിച്ച് തീർക്കാം' എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശനിയാഴ്ച അലൻ ബൈക്കിൽ കയറ്റി കൊണ്ടുപോയത്. വീട്ടുകാർ എതിർക്കുമെന്നതിനാൽ ആരോടും പറയാതെയാണ് ചിത്രപ്രിയ അലനൊപ്പം പോയത്. നക്ഷത്ര തടാകത്തിന് സമീപം ഇരുവരും തമ്മിൽ തർക്കിക്കുന്നത് ചിലർ കണ്ടിരുന്നതായും പൊലിസിന് സൂചന ലഭിച്ചു. ഇവിടെ നിന്നാണ് കൊലപാതകം നടന്ന സെബിയൂർ കൂരപ്പിള്ളി കയറ്റത്തിലേക്ക് പെൺകുട്ടിയെ കൊണ്ടുപോയത്. ഒറ്റപ്പെട്ട സ്ഥലമായതിനാൽ ചിത്രപ്രിയ നിലവിളിച്ചിട്ടും ആരും കേട്ടില്ല. കല്ലുകൊണ്ട് തലയ്ക്ക് പിന്നിൽ ചെവിക്കരികിലായി ശക്തമായി ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയേറ്റതോടെ ചിത്രപ്രിയ ബോധരഹിതയായി വീണതോടെ അലൻ ഓടി രക്ഷപ്പെട്ടു.

ചിത്രപ്രിയക്ക് അലൻ ലഹരി നൽകിയിരുന്നോ എന്ന സംശയം ബന്ധുക്കൾക്കുണ്ട്. അടിയേറ്റ് ബോധരഹിതയായ പെൺകുട്ടിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം മൃതദേഹം കണ്ടെത്തിയതോടെയാണ് പൊലിസ് വീണ്ടും അലനിലേക്ക് എത്തിയത്. ആദ്യം ചോദ്യം ചെയ്തപ്പോൾ തനിക്ക് അറിയില്ലെന്ന് പറഞ്ഞ അലനെ, മൃതദേഹം കണ്ടെത്തിയതിന് ശേഷം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം താൻ തന്നെയാണ് നടത്തിയതെന്നും, കൊല്ലാൻ തന്നെയാണ് ബൈക്കിൽ കയറ്റി കൊണ്ടുപോയതെന്നും സമ്മതിച്ചത്. ഫോൺ പരിശോധനയിൽ ഇരുവരും തമ്മിൽ രൂക്ഷമായ തർക്കം നിലനിന്നിരുന്നതായി വ്യക്തമായി.

സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്ന് പൊലിസ് പറയുമ്പോഴും, മൃതദേഹത്തിനരികിൽ നിന്ന് ലഭിച്ച വാച്ചിലാണ് ദുരൂഹത. ഈ വാച്ച് അലന്റേതോ കൊല്ലപ്പെട്ട പെൺകുട്ടിയുടേതോ അല്ല. റിമാൻഡിലുള്ള അലനെ അടുത്ത ദിവസം തന്നെ പൊലിസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

 

 

Alan, the boyfriend of Chithrapriya, is confirmed by the police to have strategically murdered her due to intense animosity, possibly after giving her narcotics. After hitting her on the head with a stone, Alan fled when she lost consciousness. The investigation is ongoing, with police gathering more evidence, including checking her phone and pursuing clues related to a mysterious watch found near the body, which was not owned by either the victim or the suspect. Alan has been arrested, and the police are seeking his custody for further interrogation and evidence collection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.ടി.ഡി.സി ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പി.കെ ശശി; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സൂചന

Kerala
  •  12 days ago
No Image

ഡി.എം.കെയുമായി സഖ്യമുറപ്പിച്ച് വിജയകാന്തിന്റെ ഡി.എം.ഡി.കെ; എന്‍.ഡി.എയുടെ 'സീറ്റ്'മോഹങ്ങള്‍ക്ക് തിരിച്ചടി

National
  •  12 days ago
No Image

അഖില്‍ മാരാര്‍ ട്വന്റി20 യില്‍; കൊട്ടാരക്കരയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും

Kerala
  •  12 days ago
No Image

ഒഡീഷയിൽ ദലിത് ഗ്രാമത്തിന് നേരെ വിവേചനം; കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതായി പരാതി.

latest
  •  12 days ago
No Image

സി.പി.എം സൈബര്‍ ടീമില്‍ പൊട്ടിത്തെറി; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ടീം വിട്ടു

Kerala
  •  12 days ago
No Image

ഓൺലൈൻ ഡെലിവറിയുടെ മറവിൽ കഞ്ചാവ് വിൽപ്പന; കട്ടപ്പനയിൽ ഒന്നരക്കിലോ കഞ്ചാവുമായി ഡെലിവറി ബോയ് അറസ്റ്റിൽ

Kerala
  •  12 days ago
No Image

അഞ്ച് ദശലക്ഷം കുരുന്നുകള്‍ക്ക് പുതുജീവന്റെ മഹാ പ്രതീക്ഷകള്‍ പകര്‍ന്ന് 'എഡ്ജ് ഓഫ് ലൈഫ്' കാംപയിന്‍

uae
  •  12 days ago
No Image

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു; നാല് വിദ്യാർഥികൾക്കും കോളേജ് ബസ് ഡ്രൈവർക്കും പരുക്ക്

Kerala
  •  12 days ago
No Image

ഗവർണറെ നിയമിക്കേണ്ടത് സംസ്ഥാനങ്ങൾ നൽകുന്ന പട്ടികയിൽ നിന്ന്; നയപ്രഖ്യാപന പ്രസംഗം വേണ്ട; ഗവർണർ നിയമനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ നിർദേശിച്ച് കുര്യൻ ജോസഫ് സമിതി

National
  •  12 days ago
No Image

'ഇറാന്‍ ബുദ്ധിപൂര്‍വ്വം തീരുമാനമെടുക്കണം, ഇല്ലെങ്കില്‍...' ഭീഷണിയുമായി വീണ്ടും യു.എസ്; നീക്കം റഷ്യയുമായി സംയുക്ത നാവിക അഭ്യാസം പ്രഖ്യാപിച്ചതിന് പിന്നാലെ

International
  •  12 days ago

No Image

മതംമാറിയവരുടെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് ഗ്രാമത്തിന് പുറത്ത് സംസ്‌കരിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി; കുഴിച്ചെടുത്ത് സംസ്‌കരിക്കുന്നത് ബന്ധുക്കളെപ്പോലും അറിയിക്കാതെ

National
  •  12 days ago
No Image

ശാരീരിക പ്രവേശനം നടന്നില്ലെങ്കിൽ 'ബലാത്സംഗശ്രമം' മാത്രം; ലൈംഗിക അതിക്രമക്കേസുകളില്‍ വിചിത്ര നിരീക്ഷണവുമായി ഛത്തിസ്ഗഡ് ഹൈക്കോടതി

National
  •  12 days ago
No Image

ശരീരസൗന്ദര്യ താരങ്ങളെ പൊലിസ് സേനയില്‍ ഉള്‍പ്പെടുത്താന്‍ വീണ്ടും നീക്കം; കായിക പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്ക് പുനഃപരീക്ഷ

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്ക് അടക്കാൻ മടിക്കില്ലെന്ന് ഇറാൻ; യു.എസിന് കടുത്ത മുന്നറിയിപ്പുമായി ഖാംനഇ

International
  •  12 days ago