വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും
പാലക്കാട്: വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. ചത്തീസ്ഗഡ് സ്വദേശിയാണ് റാം നാരായണൻ. തൃശൂർ മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് പുലർച്ചെ 2.30-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.
ഇന്ന് രാവിലെ 11 മണിക്കുള്ള വിമാനത്തിൽ മൃതദേഹം സർക്കാർ ചിലവിൽ ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും. റാം നാരായണന്റെ കുടുംബവും ഇതേ വിമാനത്തിൽ തന്നെ നാട്ടിലേക്ക് തിരിക്കും.
അതേസമയം, വാളയാർ ആൾക്കൂട്ടക്കൊലയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാറാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ജില്ലാ പൊലിസ് മേധാവിയാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.
അതിനിടെ കേസിൻ്റെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. പ്രതികൾ രാം നാരായണനെ അതിക്രൂരമായി മർദിച്ചുവെന്നും, കൊല്ലണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് മർദ്ദിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണൻ്റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു. ക്രൂരമായ പീഡനം മണിക്കൂറുകളോളം നീണ്ടു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരുക്കുകളുമാണ് മരണത്തിന് കാരണമായതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
The body of Ram Narayan, a Chhattisgarh native who was lynched in Walayar, Kerala, was handed over to his family. The remains were transported to Nedumbassery Airport and are expected to be taken back to his hometown.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."