HOME
DETAILS

നിതീഷ് കുമാർ നിഖാബ് വലിച്ചുനീക്കിയ സംഭവം: അപമാനിതയായ വനിതാ ഡോക്ടർ ജോലിയിൽ പ്രവേശിച്ചില്ല; മൂന്ന് ലക്ഷം ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് ജാർഖണ്ഡ്

  
Web Desk
December 23, 2025 | 2:28 AM

nusrat parveen a female doctor who was humiliated after chief minister nitish kumar tore off her niqab in a public forum in bihar has not entered government service

ന്യൂഡല്‍ഹി: ബിഹാറില്‍ പൊതുവേദിയില്‍വച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിഖാബ് വലിച്ചുരിയതിനെത്തുടര്‍ന്ന് അപമാനിതയായ വനിതാ ഡോക്ടര്‍ നുസ്‌റത്ത് പര്‍വീന്‍ സര്‍ക്കാര്‍ സര്‍വിസില്‍ പ്രവേശിച്ചില്ല. ബിഹാറില്‍ ഒഴിവുള്ള 100 ആയുഷ് ഡോക്ടര്‍മാരുടെ ഒഴിവിലേക്കുള്ള നിയമന കത്ത് പ്രകാരം നുസ്‌റത്ത് ശനിയാഴ്ചയായിരുന്നു ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാല്‍ ശനിയാഴ്ച വൈകുന്നേരം 6 മണി വരെ പട്‌ന സര്‍ദാറിന് കീഴിലുള്ള സബല്‍പൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ (സി.എച്ച്.സി) ഡോക്ടറായി അവര്‍ പ്രവേശിച്ചില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള കാലയളവ് നീട്ടി പുതിയ തീയതി ആരോഗ്യ വകുപ്പ് നല്‍കിയാല്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം, വനിതാ ഡോക്ടര്‍ക്ക് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ സംസ്ഥാന ആരോഗ്യമന്ത്രി ഇര്‍ഫാന്‍ അന്‍സാരി സര്‍ക്കാര്‍ ജോലി വാഗ്ദാനംചെയ്തു. പ്രതിമാസം മൂന്ന് ലക്ഷം രൂപ ശമ്പളത്തില്‍ ഇഷ്ടമുള്ള പോസ്റ്റില്‍ നിയമിക്കാമെന്നാണ് മന്ത്രിയുടെ വാഗ്ദാനം.

കഴിഞ്ഞയാഴ്ച പുതുതായി നിയമനം ലഭിച്ച ഡോക്ടര്‍മാര്‍ക്ക് സാക്ഷ്യപത്രം വിതരണംചെയ്യുന്നതിനിടെയാണ് നിതീഷ് കുമാര്‍ യുവതിയുടെ നിഖാബ് പരസ്യമായി ഊരിമാറ്റിയത്. നിയമന കത്ത് വാങ്ങാന്‍ വേദിയില്‍ കയറിയ വനിതാ ഡോക്ടറുടെ മുഖത്ത് നോക്കി ഇത് എന്താണെന്ന് ചോദിച്ച ശേഷം മുഖ്യമന്ത്രി കുനിഞ്ഞ് നിഖാബ് പിടിച്ച് വലിക്കുകയായിരുന്നു. സംഭവത്തില്‍ നിതീഷിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്. യു.പി, തെലങ്കാന എന്നിവിടങ്ങളില്‍ നിതീഷിനെതിരേ  പരാതി ഫയല്‍ ചെയ്തിട്ടുണ്ട്.

nusrat parveen, a female doctor who was humiliated after chief minister nitish kumar tore off her niqab in a public forum in bihar, has not entered government service.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ മാര്‍ത്തോമ്മാ ശ്ലീഹാ ഓര്‍മ പെരുന്നാളാഘോഷിച്ചു

uae
  •  4 hours ago
No Image

യു.എ.ഇയില്‍ ക്രിസ്മസ് - പുതുവര്‍ഷ വിപണി സജീവം; ഓഫറുകളുമായി ലുലു

uae
  •  4 hours ago
No Image

വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ഇന്ന് ചത്തീസ്ഗഡിലേക്ക് കൊണ്ടുപോകും; ചിലവ് സർക്കാർ വഹിക്കും

Kerala
  •  5 hours ago
No Image

മുല്ലപ്പെരിയാർ: ബലക്ഷയം നിർണയത്തിനായി പരിശോധന ഇന്ന്; ഫ്രാൻസിൽ നിന്നെത്തിച്ച ഉപകരണവുമായി വിദഗ്ധർ

Kerala
  •  5 hours ago
No Image

ലക്ഷ്യം 100 സീറ്റുകൾ; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിന്റെ 'കേരള യാത്ര' ഫെബ്രുവരിയിൽ

Kerala
  •  12 hours ago
No Image

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും തിരിച്ചടി;  മെഡിസെപ് പ്രീമിയം കുത്തനെ കൂട്ടി

Kerala
  •  12 hours ago
No Image

സഹകരണ സംഘത്തിൽ കോടികളുടെ തട്ടിപ്പ്: കായംകുളം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കൊച്ചിൻ ഷിപ്പ്‌യാർഡിലെ ചാരവൃത്തിയിൽ വീണ്ടും അറസ്റ്റ്; ഗുജറാത്ത് സ്വദേശി ഹിരേന്ദ്ര കുമാർ പാകിസ്ഥാന് ചോർത്തിക്കൊടുത്തത് അതീവ രഹസ്യങ്ങൾ 

National
  •  13 hours ago
No Image

പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെ ആക്രമണം: ബിജെപി പ്രവർത്തകൻ പിടിയിൽ; വധശ്രമത്തിന് കേസ്

Kerala
  •  13 hours ago
No Image

പയ്യന്നൂരിൽ പിഞ്ചുകുഞ്ഞുങ്ങളടക്കം കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ; കൂട്ട ആത്മഹത്യയെന്ന് സംശയം

Kerala
  •  13 hours ago