തെരുവുനായകളെ പിടിക്കാൻ കാംപസുകളിൽ നോഡൽ ഓഫിസർ; നിർദേശിച്ച് യുജിസി
നിലമ്പൂർ: കോളജ് കാംപസുകളിൽ തെരുവുനായകളെ പിടികൂടാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് യു.ജി.സി നിർദേശം.
നായയുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് കാംപസുകൾ സുരക്ഷിതമാക്കാനും ബോധവൽക്കരണ ക്ലാസുകൾ നടത്താനും യു.ജി.സി സർവകലാശാലകളോടും കോളജുകളോടും ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ അധ്യാപകരിൽ ഒരാൾക്ക് നോഡൽ ഓഫിസറുടെ ചുമതല നൽകേണ്ടിവരും. പഞ്ചായത്തുകളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കേണ്ടത്. നവംബർ 7ലെ സുപ്രിംകോടതിയുടെ നിർദേശപ്രകാരമാണ് യു.ജി.സി നടപടി.
തെരുവുനായകൾ കാംപസിൽ പ്രവേശിക്കുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിദ്യാർഥികൾക്കും ജീവനക്കാർക്കും നായകടി പ്രതിരോധം, പ്രഥമ ശുശ്രൂഷ, റിപ്പോർട്ടിങ് എന്നിവയെക്കുറിച്ച് അവബോധം നൽകണമെന്നുമാണ് നിർദേശത്തിലുള്ളത്.
ഈ കാര്യങ്ങൾ നടപ്പിലാക്കാൻ നോഡൽ ഓഫിസർമാരെ അടിയന്തരമായി നിയമിക്കണമെന്നും, കാംപസുകളിൽ 24 മണിക്കൂറും നിരീക്ഷണം ഉറപ്പാക്കണമെന്നും നിർദേശത്തിലുണ്ട്.
ugc recommends appointing nodal officers and safety measures on campuses due to increasing dog bite incidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."