HOME
DETAILS

ഷിന്ദഗയിലെ ആ ബാങ്കൊലി നിലക്കുന്നു; ശുയൂഖ് പള്ളിയിൽ നിന്നും ഇബ്രാഹിം മുസ്ലിയാർ പടിയിറങ്ങുന്നു

  
അഷറഫ് ചേരാപുരം
December 29, 2025 | 9:02 AM

ibrahim musliyar descends steps from shindaga shuyukh mosque stirring cultural memories

ദുബൈ: ദുബൈയിലെ വിഖ്യാതമായ ശൈഖ് പള്ളിയുടെ മിനാരങ്ങളിൽ നിന്നും ഇനി ആ ബാങ്ക് വിളി കേൾക്കില്ല. പതിറ്റാണ്ടുകൾ അല്ലാഹുവിന്റെ ഭവനത്തെ ആരാധനാ ധന്യമാക്കിയ ആ മലയാളി വിടപറയുകയാണ്. ദുബൈ  ഷിന്ദഗയിൽ ചരിത്രപ്രാധാന്യമേറിയ ആരാധനാലയമാണ് മസ്ജിദു ശൂയൂക്ക്. ദുബൈ ക്രീക്കിന്റെയും കടലിന്റെയും കാറ്റേറ്റ് ഈ നാടിന്റെ ചരിത്രം പറയുന്ന പൗരാണികമായ മസ്ജിദാണത്.

പേരു പോലെത്തന്നെ ദുബൈയിലെ ശൈഖുമാരുടെ പള്ളി. ഷിന്ദഗയിലെ ഹെറിറ്റേജ് മ്യൂസിയത്തിനടുത്ത് ഒന്നേകാൽ നൂറ്റാണ്ടിലേറെക്കാലമായി ആത്മീയ വെളിച്ചം വിതറുന്ന ഈ ദൈവ ഭവനത്തിലെ സേവനം അവസാനിപ്പിച്ചിരിക്കുകയാണ് കോഴിക്കോട് കായക്കൊടിയിലെ ഇബ്രാഹിം മുസ്ലിയാർ. 
 
1897ൽ ദുബൈ ഭരണാധികാരിയായിരുന്ന ശൈഖ് സഈദ്ബിൻ ഹാശിം അൽ മക്തൂമാണ് ഈ പള്ളിയുണ്ടാക്കിയത്. ഇപ്പോഴത്തെ ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ശൈഖ് റാഷിദിന്റെ പിതാവ്. അന്ന് അറേബ്യൻ ശൈലിയിൽ നിർമിച്ച പള്ളി വലിയ മാറ്റങ്ങളൊന്നുമില്ലാതെ ഇപ്പോഴും നിലനിൽക്കുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം.

1993ലാണ് ഇബ്രാഹിം മുസ്ലിയാർ ദുബൈയിലെത്തുന്നത്. ഇവിടുത്തെ മതകാര്യവിഭാഗം നടത്തിയ എഴുത്തു പരീക്ഷയിൽ പങ്കെടുത്ത് വിജയിച്ചാണ് ശുയൂഖ് പള്ളിയിലെ ഇമാമായത്. മലയാളികളും അറബികളും മറ്റ് ദേശക്കാരുമെല്ലാം പള്ളിയിലേക്ക് വരാറുണ്ട്. ജുമുഅയും പെരുന്നാൾ നിസ്‌കാരവും നടക്കുന്ന ഇടമാണ് ഈ പള്ളി. വിശേഷ ദിനങ്ങളിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടേക്ക് വരുന്നത്.

മുപ്പതാണ്ടിലേറെയായി ഈ പള്ളിയും പരിസരവും ഇബ്രാഹിം മുസ്ലിയാരുടെ സാന്നിധ്യത്തിൽ ആത്മീയനിർഭരമാണ്. തദ്ദേശീയരായ അറബികൾക്ക് അദ്ദേഹത്തെ ഏറെ ബഹുമാനമാണ്. ഈ നാടിന്റെ ചിത്ര സാക്ഷ്യമായ ശുയൂഖ് മസ്ജിദിലേക്ക് പ്രമുഖർ പലപ്പോഴും സന്ദർശകരായെത്താറുണ്ട്. മുൻ യു.എസ് പ്രസിഡന്റ് ജോർജ് ബുഷ് അടക്കമുള്ളവർ ഇവിടം സന്ദർശിച്ചിട്ടുണ്ട്.

പ്രമുഖരായ പലർക്കും യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചപ്പോൾ പള്ളി ഇമാമുകൾക്കും ആ പദവി നൽകിയത് ശ്രദ്ധേയമായി. രാജ്യത്തെ പ്രമുഖ ഇമാമുമാരിൽ പ്രധാനിയായി അവർ ഇബ്രാഹിം മുസ്ലിയാരെ തിരഞ്ഞെടുത്ത് ​ഗോൾഡൻ വിസ നൽകിയിരുന്നു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിക്കടുത്ത കായക്കൊടി സ്വദേശിയാണ് ഇബ്രാഹിം മുസ്ലിയാർ. മതകാര്യ വിഭാഗത്തിൽ നിന്നും ഔദ്യോഗികമായി ഡിസംബർ അവസാനത്തോടെ അദ്ദേഹം പടിയിറങ്ങിയിരിക്കയാണ്. ജോലിയിൽ നിന്നും വിരമിച്ചുവെങ്കിലും ഈ മണ്ണിനോട് അത്ര പെട്ടന്ന് വിടപറയാൻ തനിക്കാവില്ലെന്നാണ് അദ്ദേഹം പറയുന്നത്. മലയാളികളും നാട്ടുകാരും അദ്ദേഹത്തെ പറഞ്ഞയക്കാൻ തയ്യാറല്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗൾഫിലെ കൊടുംചൂടിന് പിന്നിലെ രഹസ്യം കണ്ടെത്തി യുഎഇ ശാസ്ത്രജ്ഞർ; വില്ലന്മാർ ഇവർ

uae
  •  2 hours ago
No Image

'വെറുപ്പ് ഒരു രാത്രി കൊണ്ട് ഉണ്ടായതല്ല, ഉണ്ടാക്കിയതാണ്; ബി.ജെ.പി വിദ്വേഷ രാഷ്ട്രീയത്തെ സാധാരണവല്‍ക്കരിച്ചു' ഡെറാഡൂണ്‍ ആള്‍ക്കൂട്ടക്കൊലയില്‍ രാഹുല്‍ ഗാന്ധി

National
  •  3 hours ago
No Image

ദുബൈയിൽ വാടക കുതിപ്പ് തുടരും; 2026-ൽ 6 ശതമാനം വരെ വർദ്ധനവിന് സാധ്യതയെന്ന് റിപ്പോർട്ട്

uae
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

Kerala
  •  3 hours ago
No Image

ആരവല്ലി കുന്നുകളുടെ നിര്‍വചനത്തില്‍ വ്യക്തത വേണം: കേന്ദ്രസര്‍ക്കാരിന് നോട്ടിസ് അയച്ച് സുപ്രിംകോടതി

National
  •  3 hours ago
No Image

പക്ഷിപ്പനി; പത്തനംതിട്ടയിലും ആലപ്പുഴയിലും മുട്ടയുടെയും ചിക്കന്റെയും വില്‍പ്പന നിരോധിച്ചു

Kerala
  •  3 hours ago
No Image

ചരക്കുലോറിക്കടിയിൽ പെട്ട് ജീപ്പ് ഡ്രൈവർക്ക് ദാരുണാന്ത്യം; ഞെട്ടിക്കുന്ന വീഡിയോ

National
  •  4 hours ago
No Image

ചെരിപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം

Kerala
  •  4 hours ago
No Image

ഇസ്‌റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് ആയിരത്തോളം തവണ; 418 ഫലസ്തീനികളെ കൊലപ്പെടുത്തി

International
  •  4 hours ago
No Image

ഫിഫ വേൾഡ് ഫുട്ബോൾ അവാർഡ് ചടങ്ങിന് ദുബൈ വേദിയാകും; പ്രഖ്യാപനവുമായി ജിയാനി ഇൻഫാന്റിനോ

uae
  •  4 hours ago