ഞാൻ അദ്ദേഹത്തെ പോലെ സ്വയം മികച്ച താരമായി മാറും: ലാമിൻ യമാൽ
2025ലെ ഗ്ലോബ് സോക്കർ അവാർഡ്‌സിൽ മികച്ച ഫോർവേഡായി തെരഞ്ഞെടുക്കപ്പെട്ടത് ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പർതാരം ലാമിൻ യമാൽ ആയിരുന്നു. അവാർഡ് ചടങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നീ ഇതിഹാസതാരങ്ങളുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനെക്കുറിച്ച് യമാൽ സംസാരിക്കുകയും ചെയ്തു.
ദുബായിലെ അറ്റ്ലാൻന്റ്റിസ് റോയൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ തന്നെ ആരുമായും താരതമ്യം ചെയ്യേണ്ടതെന്നും റൊണാൾഡോയെ പോലുള്ള താരങ്ങൾ ചെയ്തതുപോലെ തനിക്ക് സ്വയം വളരണമെന്നുമാണ് യമാൽ പറഞ്ഞത്.
''ആരുമായും സ്വയം താരതമ്യം ചെയ്യാതിരിക്കുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലുള്ള താരങ്ങൾ ചെയ്തതുപോലെ മറ്റുള്ള താരങ്ങളുമായി സ്വയം താരതമ്യം ചെയ്യാതെ സ്വയം ആയിരിക്കാൻ ആണ് ആഗ്രഹിക്കേണ്ടത്. എനിക്ക് സ്വയം എന്റെ പാതയിലൂടെ മികച്ച താരമാവണം'' ലാമിൻ യമാൽ പറഞ്ഞു.
അതേസമയം യമാലിനെ പ്രശംസിച്ചുകൊണ്ട് റൊണാൾഡോയും അടുത്തിടെ സംസാരിച്ചിരുന്നു. യമാൽ നിലവിലുള്ള മികച്ച പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ ബാലൺ ഡി ഓർ നേടുമെന്നാണ് റൊണാൾഡോ പറഞ്ഞത്.
''ചാമ്പ്യൻസ് ലീഗ് ജയിക്കുന്നവർക്ക് ബാലൺ ഡി ഓർ സ്വന്തമാക്കാൻ കഴിയും. വ്യക്തിഗത അവാർഡുകളിൽ ഞാൻ ഇപ്പോൾ വലിയ വിശ്വാസമൊന്നും കാണിക്കാറില്ല. കാരണം ഇതിന് പിന്നിൽ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. ലാമിൻ യമാലിന് വലിയ കഴിവുണ്ട്. അതിൽ ഒരു സംശയവുമില്ല. അവൻ പ്രകടനങ്ങൾ ഇതേപോലെ തുടർന്നാൽ രണ്ടോ മൂന്നോ നാലോ വർഷത്തിനുള്ളിൽ എളുപ്പത്തിൽ ബാലൺ ഡി ഓർ വിജയിക്കും'' റൊണാൾഡോ പറഞ്ഞു.
2023ൽ തന്റെ പതിനഞ്ചാം വയസ്സിൽ കറ്റാലൻമാർക്ക് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ യമാൽ ഇതോടകം തന്നെ മികച്ച പ്രകടനങ്ങളാണ് പുറത്തെടുക്കുന്നത്. ബാഴ്സലോണക്കൊപ്പം ഒരുപിടി കിരീട നേട്ടത്തിൽ പങ്കാളിയാവാൻ യമാലിന് സാധിച്ചിട്ടുണ്ട്. രാജ്യാന്തര തലത്തിൽ സ്പാനിഷ് ടീമിന് വേണ്ടിയും ശ്രദ്ധേയമായ പ്രകടനങ്ങൾ പുറത്തെടുക്കാൻ യമാലിന് സാധിച്ചിട്ടുണ്ട്. സ്പാനിഷ് ടീമിനൊപ്പം 2024 യൂറോ കപ്പ് സ്വന്തമാക്കാനും ലാമിന് കഴിഞ്ഞു. കഴിഞ്ഞ സീസണിൽ ഹാൻസി ഫ്ലിക്കിന്റെ കീഴിൽ ബാഴ്സലോണക്കായി മിന്നും പ്രകടനമാണ് സ്പാനിഷ് യുവതാരം നടത്തിയത്.
Barcelona's Spanish superstar Lamine Yamal was named the best forward at the 2025 Globe Soccer Awards. Yamal also spoke about being compared to legends Cristiano Ronaldo and Lionel Messi at the awards ceremony.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."