2025ലെ അവസാന കളിയിലും ചരിത്രമെഴുതി റൊണാൾഡോ; റെക്കോർഡുകൾ തുടരും!
2025ലെ അവസാന ലീഗ് മത്സരത്തിൽ അൽ നാസറിന് സമനിലക്കുരുക്ക്. അൽ ഇത്തിഫാഖ് ആണ് അൽ നസറിനെ സമനിലയിൽ കുരുക്കിയത്. മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി പോയിന്റുകൾ പങ്കുവെക്കുകയായിരുന്നു. തുടർച്ചയായ 10 മത്സരങ്ങൾ വിജയിച്ചെത്തിയ അൽ നസറിന് ഈ വർഷത്തെ അവസാന മത്സരത്തിൽ പിഴക്കുകയായിരുന്നു.
മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിയിൽ മുന്നേറി. അൽ ഇത്തിഫാഖിനെതിരെ ഒരു ഗോൾ നേടിയാണ് റൊണാൾഡോ തിളങ്ങിയത്. ജാവോ ഫെലിക്സ് ആണ് അൽ നസറിന്റെ മറ്റൊരു ഗോൾ സ്‌കോറർ. ജോർജിനിയോ വിജാൽഡം അൽ ഇത്തിഫാഖിനായി ഇരട്ട ഗോൾ നേടി.
മത്സരത്തിൽ നേടിയ ഒറ്റ ഗോളോടെ അൽ നസറിനായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും റൊണാൾഡോക്ക് സാധിച്ചു. 113 ഗോളുകൾ അടിച്ചുകൂടിയാണ് റൊണാൾഡോ രണ്ടാം സ്ഥാനത്തെത്തിയത്. 112 ഗോളുകൾ നേടിയ മൊറോക്കൻ താരം ഹംദല്ലയെ മറികടന്നാണ് റൊണാൾഡോയുടെ കുതിപ്പ്. 120 ഗോളുകൾ അൽ നസറിനായി നേടിയ അൽ സാഹിൽഅവിയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് ഗോളുകൾ കൂടി നേടിയാൽ അൽ നസറിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാവാൻ റൊണാൾഡോക്ക് സാധിക്കും.
അൽ അഖ്ദൂദ് എഫ്സിക്കെതിരായ മത്സരത്തിൽ ഇരട്ട ഗോൾ നേടി മിന്നും പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു റൊണാൾഡോയുടെ രണ്ട് ഗോളുകളും പിറന്നത്. ഈ വർഷം ഇതിനോടകം തന്നെ 40 ഗോളുകളിലധികം ഗോളുകൾ റൊണാൾഡോ അടിച്ചു കൂട്ടിയിട്ടുണ്ട്.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ മറ്റൊരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു ചരിത്ര നേട്ടത്തിലേക്കും റൊണാൾഡോ കാലെടുത്തുവെച്ചു. 14 കലണ്ടർ ഇയറുകളിൽ 40+ ഗോളുകൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരമായാണ് റൊണാൾഡോ പുതിയ റെക്കോർഡിട്ടത്.
ഇതിനോടകം തന്നെ റൊണാൾഡോയുടെ ഗോൾ നേട്ടം 957 ആയി ഉയർന്നിട്ടുണ്ട്. 43 ഗോളുകൾ കൂടി നേടാൻ സാധിച്ചാൽ ഫുട്ബോളിൽ ആയിരം ഗോളുകൾ എന്ന നാഴികക്കല്ലിലേക്ക് നടന്നു കയറാനും റൊണാൾഡോക്ക് സാധിക്കും.
നിലവിൽ സഊദി ലീഗ് പോയിന്റ് പട്ടികയിൽ 11 മത്സരങ്ങളിൽ 10 ജയവും ഒരു സമനിലയുമായി 31 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് റൊണാൾഡോയും സംഘവും. ജനുവരി രണ്ടിന് അൽ അഹ്ലി സഊദിക്കെതിരെയാണ് അൽ നസറിന്റെ അടുത്ത മത്സരം. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
Al Nassr suffered a draw in the final league match of 2025. Although the match ended in a draw, Cristiano Ronaldo took the lead through goals. Ronaldo shone by scoring a goal against Al Ittifaq. With his single goal in the match, Ronaldo was able to move into second place in the list of Al Nassr's top scorers. Ronaldo reached second place with 113 goals. Ronaldo's leap overtook Moroccan player Hamdallah, who scored 112 goals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."