കേരളത്തിൽ പിറന്നത് ലോക റെക്കോർഡ്; ചരിത്രത്തിലേക്ക് നടന്നുകയറി ദീപ്തി ശർമ്മ
തിരുവനന്തപുരം: ശ്രീലങ്കക്കെതിരായ അഞ്ചു ടി-20 മത്സരങ്ങളുടെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ഇന്ത്യ. അവസാന മത്സരത്തിൽ 15 റൺസിനാണ് ഇന്ത്യൻ വനിതകൾ ലങ്കയെ കീഴടക്കിയത്. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളു.
ലങ്കക്കായി ഹാസിനി പെരേര, ഇമേഷ ദുലാനി എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 16.3 ഓവറിൽ 132 ന് നാല് എന്ന മികച്ച നിലയിൽ നിന്നാണ് ലങ്ക മത്സരം കൈവിട്ടത്. ഇന്ത്യക്കായി ദീപ്തി ശർമ, അരുന്ധതി റെഡ്ഢി, സ്നേഹ് റാണ, വൈഷ്ണവി ശർമ, നല്ലപുരെഡ്ഡി ചരണി, അമൻജോത് കൗർ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
മത്സരത്തിലെ ഒറ്റ വിക്കറ്റിന് പിന്നാലെ വിമൺസ് ടി-20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമായും ദീപ്തി ശർമ മാറി. 152 വിക്കറ്റുകളാണ് താരം ഇതുവരെ കുട്ടിക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഓസ്‌ട്രേലിയയുടെ മെഗാൻ ഷട്ടിനെ മറികടന്നാണ് ദീപ്തിയുടെ ഈ നേട്ടം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ അർദ്ധ സെഞ്ച്വറി നേടി. നേടി. 43 പന്തിൽ 68 റൺസ് നേടിയാണ് ഹർമൻപ്രീത് കൗർ തിളങ്ങിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
അരുന്ധതി റെഡ്ഢി 11 പന്തിൽ 27 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച അരുന്ധതി റെഡ്ഢിയുടെ പ്രകടനമാണ് ഇന്ത്യൻ സ്കോർ 175 റൺസിലെത്തിച്ചത്. നാല് ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്.
India have swept the five-match T20I series against Sri Lanka. The Indian women's team defeated Sri Lanka by 15 runs in the final match. Deepti Sharma created a world record in the match. After taking the only wicket in the match, Deepti Sharma also became the highest wicket-taker in Women's T20Is. The player has taken 152 wickets in women's cricket so far. Deepti's achievement has surpassed Australia's Megan Schutt.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."