വന്യജീവി സംരക്ഷണത്തിൽ വേറിട്ട ചുവടുവെപ്പുമായി സഊദി; അസീറിലെ അൽ സൗദ പാർക്കിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ തുറന്നുവിട്ടു
റിയാദ്: സഊദി അറേബ്യയിൽ വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളെ അസീർ മേഖലയിലെ അൽ സൗദ പാർക്കിൽ തുറന്നുവിട്ട് അധികൃതർ. വന്യജീവി സംരക്ഷണത്തിനായുള്ള നാഷണൽ സെന്റർ ഫോർ വൈൽഡ് ലൈഫ് (NCW), സൗദ ഡെവലപ്‌മെന്റുമായി സഹകരിച്ചാണ് നടപടി. ഇതിന്റെ ഭാഗമായി ആറ് നൂബിയൻ ഐബക്സുകളെയും (കാട്ടാട് വിഭാഗം) ആറ് അറേബ്യൻ ഗസലുകളെയുമാണ് (മാൻ വിഭാഗം) സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് അധികൃതർ തുറന്നുവിട്ടത്.
വംശനാശഭാഷണി നേരിടുന്ന മൃഗങ്ങളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പാക്കുക അതുവഴി ടൂറിസം സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തുറന്നുവിട്ട മൃഗങ്ങളുടെ ആരോഗ്യം, സ്വഭാവം എന്നിവ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സൂക്ഷമമായി നിരീക്ഷിക്കുമെന്നും സഊദി വിഷൻ 2030ന്റെ ഭാഗമാണ് ഈ പ്രധാന നീക്കമെന്നും അധികൃതർ അറിയിച്ചു.
In a move to restore biodiversity, Saudi Arabia’s National Center for Wildlife (NCW) and Soudah Development released endangered Nubian ibex and Arabian gazelles into Al-Soudah Park. Part of Saudi Vision 2030, this project uses advanced tracking technology to monitor the species' health while aiming to enhance ecological balance and nature tourism in the Asir region.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."