കൊട്ടാരക്കരയിൽ യുവാവിനെ വീടുകയറി ആക്രമിച്ച് മൂന്നംഗസംഘം; തടയാൻ ശ്രമിച്ച അമ്മയെയും ആക്രമിച്ചു; പ്രതികളിലൊരാൾ കാപ്പാ കേസ് പ്രതി
കൊല്ലം: കൊല്ലം കൊട്ടാരക്കര കോട്ടാത്തലയിൽ വീട് കയറി യുവാവിനെ ക്രൂരമായി മർദിച്ചു. കോട്ടാത്തല സ്വദേശിയായ അരുൺജിത്തിനെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. സംഭവത്തിൽ കാപ്പാ പ്രതിയായ ബിപിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ബിപിൻ, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അരുൺജിത്തിനെ ആക്രമിച്ചത്. ആക്രമണത്തിന് കാരണം മുൻ വൈരാഗ്യമാണെന്ന് പൊലിസ് പറയുന്നു. അരുൺജിത്തും അമ്മയുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
അതേസമയം, അയൽവാസികൾ പകർത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മകനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച അരുൺജിത്തിന്റെ അമ്മയെ പ്രതികൾ പിടിച്ചുതള്ളുന്നതും, അവർ നിലത്തുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
അയൽവാസികൾ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുമ്പോഴും മുഖ്യപ്രതിയായ ബിപിൻ മർദനം തുടരുകയായിരുന്നു. വീഡിയോ എടുക്കുന്നുണ്ടെന്ന് കണ്ടതോടെ കൂടെയുണ്ടായിരുന്ന രണ്ടുപേർ ആക്രമം അവസാനിപ്പിച്ച് മടങ്ങി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ അരുൺജിത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
Arun Jith, a resident of Kottathala in Kollam, was brutally attacked at his home by a group of three. One suspect, Bipin, a KAPPA accused, has been taken into custody, and a search is on for the others involved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."