HOME
DETAILS

മഹാരാഷ്ട്രയിൽ മുസ്‌ലിം മന്ത്രി ക്ഷേത്രം സന്ദർശിച്ചു, പിന്നാലെ പശു മൂത്രം ഒഴിച്ച് 'ശുദ്ധിയാക്കി' 

  
Web Desk
February 16, 2026 | 3:45 PM

muslim minister visits temple in maharashtra purified with cow urine afterwards

മുംബൈ: ശിവസേന (ഷിൻഡെ വിഭാഗം) എംഎൽഎയും മുൻ മന്ത്രിയുമായ അബ്ദുൽ സത്താർ ക്ഷേത്രം സന്ദർശിച്ചതിന് പിന്നാലെ 'ശുദ്ധീകരണ' കലശവുമായി ബിജെപി പ്രവർത്തകർ. ഛത്രപതി സംഭാജി നഗറിലെ സില്ലോഡിന് സമീപമുള്ള ശിവക്ഷേത്രത്തിലാണ് സംഭവം. മുസ്‌ലിം എംഎൽഎ കയറിയതോടെ ക്ഷേത്രം അശുദ്ധമായെന്ന് ആരോപിച്ചാണ് ബിജെപി പ്രവർത്തകർ പശുമൂത്രം തളിച്ചത്.

ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് അബ്ദുൽ സത്താർ തന്റെ മണ്ഡലമായ റഹീമാബാദിലെ പുരാതന ശിവക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. സത്താർ മടങ്ങിയതിന് പിന്നാലെ ഒരു കൂട്ടം യുവാക്കൾ ക്ഷേത്രപരിസരത്ത് പശുമൂത്രം തളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പശുമാംസം കഴിക്കുന്ന വ്യക്തി ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമാണെന്നാണ് പ്രാദേശിക ബിജെപി നേതൃത്വത്തിന്റെ വാദം. 

സത്താർ അടുത്തിടെയാണ് ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തിയത്. പശുമാംസം കഴിക്കുന്ന അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ ദർശന പുണ്യം നഷ്ടപ്പെട്ടു. ഹിന്ദുക്കളെയും മുസ്‌ലിംങ്ങളെയും ഒരുപോലെ വിഡ്ഢികളാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഞങ്ങൾ ക്ഷേത്രം ശുദ്ധീകരിച്ചത് എന്നാണ് ബിജെപിയുടെവാദം.

ഛത്രപതി സംഭാജി നഗറിലെ ശക്തനായ നേതാവായ അബ്ദുൽ സത്താർ നേരത്തെ കോൺഗ്രസിലായിരുന്നു. പിന്നീട് ശിവസേനയിൽ ചേർന്ന അദ്ദേഹം മഹാവികാസ് അഘാഡി സർക്കാരിൽ കൃഷിമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിവസേന പിളർന്നപ്പോൾ ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം നിലയുറപ്പിച്ച സത്താർ നിലവിൽ ഭരണപക്ഷത്തെ പ്രമുഖ മുഖമാണ്.

സംഭവം ഇതിനോടകം തന്നെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിട്ടുണ്ട്. ബിജെപിയും ശിവസേനയുടെ ഷിൻഡെ വിഭാഗവും സഖ്യകക്ഷികളായിരിക്കെ, പ്രാദേശിക തലത്തിലുള്ള ഈ പോര് സർക്കാരിനുള്ളിലും അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

 

 

In a controversial incident in Maharashtra, a local temple was reportedly "purified" using cow urine shortly after a Muslim minister paid a visit. The minister had visited the shrine to offer prayers or meet with local citizens, but certain individuals claimed the sanctity of the temple had been compromised. This act has sparked a significant debate regarding religious harmony and discrimination, with many calling it an insult to the constitutional values of the country.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍ജിന്‍ തകരാര്‍; ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

National
  •  6 days ago
No Image

'കരച്ചിൽ നിർത്താത്തതിലുള്ള ദേഷ്യം'; ആറുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ശ്വാസം മുട്ടിച്ചുകൊന്നു

crime
  •  6 days ago
No Image

പ്രധാനമന്ത്രി 29 ന് പാലക്കാട്ട്; ശനിയും ഞായറും ഗതാഗത നിയന്ത്രണം, വാഹനങ്ങള്‍ വഴിതിരിച്ചുവിടും

Kerala
  •  6 days ago
No Image

ഐപിഎൽ ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സിഎസ്‌കെയ്‌ക്ക് കനത്ത തിരിച്ചടി; എം.എസ്. ധോണിക്ക് ആദ്യ രണ്ടാഴ്ചത്തെ മത്സരങ്ങൾ നഷ്ടമാകും!

Cricket
  •  6 days ago
No Image

'എല്ലില്ലാത്ത നാക്ക് കൊണ്ട് എന്തും വിളിച്ചുപറയരുത്'; ഡീല്‍ ആരോപണം തള്ളി മുഖ്യമന്ത്രി

Kerala
  •  6 days ago
No Image

18 മാസമായി ഫോമിലല്ല, പക്ഷേ ഇന്ന് കളി മാറും!; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽസൺറൈസേഴ്സ് താരത്തെക്കുറിച്ച് പ്രവചനവുമായി ആർ. അശ്വിൻ

Cricket
  •  6 days ago
No Image

വേനല്‍ചൂടില്‍ വിയര്‍ത്തൊലിച്ച് സ്ഥാനാര്‍ഥികള്‍, ആവേശം ചോരാതെ പ്രചാരണം

Kerala
  •  6 days ago
No Image

മൊബൈൽ റീചാർജ് വാലിഡിറ്റി ആദ്യം വാർത്തയാക്കിയത് സുപ്രഭാതം; അഭിനന്ദനങ്ങളുമായി കൊടിക്കുന്നിൽ സുരേഷ് എം.പി

National
  •  6 days ago
No Image

ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ

Kerala
  •  6 days ago
No Image

മുസ്‌ലിം വിദ്യാര്‍ഥിയെ 'തീവ്രവാദി'യെന്ന് വിളിച്ചു; പ്രൊഫസറെ സസ്‌പെന്‍ഡ് ചെയ്ത് പി.ഇ.എസ് സര്‍വകലാശാല

National
  •  6 days ago