HOME
DETAILS

ദേശീയപാത ഉദ്ഘാടനത്തിൽ വൻ തർക്കം; മന്ത്രി റിയാസിനെ കേന്ദ്ര സർക്കാർ തഴഞ്ഞതിൽ പ്രതിഷേധം, മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല

  
Web Desk
March 11, 2026 | 3:38 AM

National highway inauguration dispute erupts as center ignores minister riyas cm and ministers to skip event

കൊച്ചി: സംസ്ഥാനത്തെ ദേശീയപാത വികസനത്തിന്റെ ഉദ്ഘാടന ചടങ്ങിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം. ദേശീയപാത 66-ലെ തലപ്പാടി-ചെങ്കള, വെങ്ങളം-രാമനാട്ടുകര ആറുവരി പാതകളുടെ ഇന്ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നാണ് സംസ്ഥാനത്തെ പ്രധാന വകുപ്പ് മന്ത്രിയെ തന്നെ തഴഞ്ഞത്.

ഉദ്ഘാടനത്തിന്റെ ഔദ്യോഗിക നോട്ടീസിൽ പേരുണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും. എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവരും അസൗകര്യങ്ങൾ അറിയിച്ച് ചടങ്ങിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവർക്ക് ചടങ്ങിൽ സംബന്ധിക്കാൻ ക്ഷണിച്ചിട്ടുണ്ട്. മുൻ കേന്ദ്രസഹമന്ത്രി എന്ന പേരിലാണ് രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയത്

10,800 കോടി രൂപയുടെ വികസന പദ്ധതികളുടെ ഭാ​ഗമായാണ് ദേശീയപാതയുടെ ആദ്യ റീച്ചിന്റെ ഉദ്ഘാടനം ഇന്ന് കൊച്ചിയിൽ നടക്കുന്നത്. 

ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ സംസ്ഥാന സർക്കാർ വലിയ തുക ചെലവാക്കിയ പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രം ഒറ്റയ്ക്ക് എടുക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു. മറ്റൊരു സർക്കാരായിരുന്നെങ്കിൽ മുടങ്ങിപ്പോകുമായിരുന്ന പദ്ധതിയാണിത്. ഇത്രയും വലിയൊരു വികസന പദ്ധതിയെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നത് ശരിയല്ല. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പോലും ചടങ്ങിൽ എത്തുന്നില്ലെന്നാണ് വിവരം എന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും ജനാധിപത്യ മര്യാദകൾ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. 

ദേശീയപാത വികസനത്തിൽ സംസ്ഥാന സർക്കാരിനുള്ള പങ്ക് അവഗണിച്ച് ബിജെപി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു എന്നാണ് സിപിഎം ആരോപിക്കുന്നത്. മണ്ഡലത്തിലെ മറ്റ് പരിപാടികൾ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.എന്നാൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പ്രതിനിധികളില്ലാതെ കേന്ദ്ര സർക്കാർ കൊച്ചിയിൽ നടത്തുന്ന ചടങ്ങ് ബഹിഷ്കരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം.

 

The controversy stems from the exclusion of Kerala's Public Works Minister, P.A. Mohamed Riyas, from the official ceremony attended by Prime Minister Narendra Modi. Despite the state government funding 25% of the land acquisition costs (approximately ₹5,000 crore from KIIFB), Minister Riyas was reportedly left out of the formal invitation and the official notice.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊടിയത്തൂരിൽ ബൈക്ക് യാത്രയ്ക്കിടെ യുവാവിന് സൂര്യതപമേറ്റു; കൈകാലുകളിൽ ഗുരുതരമായ പൊള്ളൽ

Kerala
  •  2 days ago
No Image

യുദ്ധവും അധിനിവേശവും പ്രവചിച്ച് 'പ്രഡിക്ഷൻ മാർക്കറ്റുകൾ' വഴി പണമുണ്ടാക്കി യു.എസിലെ സമ്പന്നർ ┃in-depth

International
  •  2 days ago
No Image

'ആം ആദ്മി ശരിയായ പാതയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എംപിമാര്‍ പാര്‍ട്ടി വിടില്ലായിരുന്നു; ആപ്പിനെ കുറ്റപ്പെടുത്തി അണ്ണാ ഹസാരെ 

National
  •  2 days ago
No Image

തിരുവനന്തപുരത്ത് ഐഎസ്ആർഒയുടെ ഉപകരണം ബൈക്ക് യാത്രികരുടെ മേൽ പതിച്ചു; പരിഭ്രാന്തി

Kerala
  •  2 days ago
No Image

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിന് മുന്‍കൂര്‍ ജാമ്യമില്ല, ഡോ.സംഗീതയ്ക്ക് ജാമ്യം

Kerala
  •  2 days ago
No Image

'മുഖ്യമന്ത്രി ചര്‍ച്ച വേണ്ട'; അണികള്‍ക്കും നേതാക്കള്‍ക്കും കര്‍ശന നിര്‍ദേശവുമായി കെപിസിസി; പരസ്യ ചര്‍ച്ച അച്ചടക്ക ലംഘനമായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് 

Kerala
  •  2 days ago
No Image

അംഗനവാടി പരിസരം വൃത്തിയാക്കുന്നതിനിടെ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു

Kerala
  •  2 days ago
No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  2 days ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  2 days ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  2 days ago