അജ്ഞാത വസ്തുക്കളിൽ സ്പർശിക്കരുത്; ജാഗ്രതാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം
ദോഹ: പൊതുജന സുരക്ഷ മുൻനിർത്തി അജ്ഞാത വസ്തുക്കളിൽ നിന്നും അവശിഷ്ടങ്ങളിൽ നിന്നോ അകലം പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ ഇത്തരം വസ്തുക്കളിൽ സ്പർശിക്കരുതെന്നും കണ്ടെത്തിയാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് അധികൃതരെ അറിയിക്കണമെന്നും മന്ത്രാലയം ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) അറിയിച്ചു.
ഒഴിപ്പിക്കൽ നടപടികൾ നിർദ്ദിഷ്ട പ്രദേശങ്ങളിൽ മാത്രം
നേരത്തെ പ്രഖ്യാപിച്ച താൽക്കാലിക മുൻകരുതൽ ഒഴിപ്പിക്കൽ നടപടികൾ എല്ലാ പ്രദേശങ്ങൾക്കും ബാധകമല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. നാഷണൽ അലേർട്ട് സിസ്റ്റം (National Alert System) വഴി സന്ദേശങ്ങൾ ലഭിച്ച നിശ്ചിത പ്രദേശങ്ങളിലെ താമസക്കാർക്ക് മാത്രമാണ് ഈ നിർദ്ദേശം നൽകിയിട്ടുള്ളത്.
മുൻകരുതൽ നടപടിയുടെ ഭാഗമായി മാറേണ്ടി വരുന്നവർക്ക് സുരക്ഷിതമായ ബദൽ താമസ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ഭീഷണി പൂർണ്ണമായും മാറുന്നത് വരെ ചില കുടുംബങ്ങൾ സ്വന്തം ഇഷ്ടപ്രകാരം സുരക്ഷിത ഇടങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
സഹായത്തിന് ബന്ധപ്പെടാം
ഒഴിപ്പിക്കൽ നടപടികളുമായി ബന്ധപ്പെട്ട് എന്തെങ്കിലും സഹായം ആവശ്യമായവർക്കും സംശയങ്ങൾ ഉള്ളവർക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:
ഹെൽപ്പ് ലൈൻ നമ്പർ: 40442999
വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
qatar’s interior ministry has urged residents not to touch unidentified objects and to immediately report them to authorities. the advisory comes as part of precautionary measures to ensure public safety and prevent potential risks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."