രണ്ട് ഗുണ്ടാസംഘങ്ങൾ ഒരേ ജയിലിൽ വേണ്ട; അലുവ അതുൽ കൊലക്കേസ് പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി; നടപടി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്ന്
കൊല്ലം: കരുനാഗപ്പള്ളിയിലെ ഗുണ്ടാ നേതാവ് അലുവ അതുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൊല്ലം ജില്ലാ ജയിലിൽ നിന്ന് മാറ്റി. ജയിലിനകത്തും പുറത്തും പ്രതികൾക്ക് ഭീഷണിയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. കേസിലെ പത്ത് പ്രതികളെയും അതീവ സുരക്ഷാ അകമ്പടിയോടെ തിരുവനന്തപുരത്തെ വിവിധ ജയിലുകളിലേക്കാണ് മാറ്റിയത്.
കൊല്ലപ്പെട്ട അലുവ അതുലിന്റെ നേതൃത്വത്തിലുള്ള 'വയനകം' ഗുണ്ടാസംഘത്തിലെ പ്രമുഖർ നിലവിൽ കൊല്ലം ജില്ലാ ജയിലിൽ റിമാൻഡിലുണ്ട്. ജിം സന്തോഷ് വധക്കേസിലെ പ്രതികളായ തോട്ട രാജപ്പൻ (രാജീവ്) ഉൾപ്പെടെ ആറുപേരാണ് ഇവിടെ റിമാൻഡിലുള്ളത്.
ഈ സാഹചര്യത്തിൽ, അതുലിനെ വധിച്ച കടത്തൂർ സംഘാംഗങ്ങൾ ഇതേ ജയിലിലെത്തുന്നത് വലിയ സംഘർഷത്തിന് കാരണമാകുമെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് ഗുണ്ടാസംഘങ്ങളും ഒരേ ജയിലിൽ കഴിയുന്നത് തടയാനും ഏറ്റുമുട്ടൽ ഒഴിവാക്കാനുമാണ് ജയിൽ വകുപ്പിന്റെ ഈ നീക്കം.
The 10 accused in the Aluva Atul murder case have been transferred from Kollam district jail to various prisons in Thiruvananthapuram due to security threats, following a Special Branch report.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."