ട്രെയിനിന് നേരെ കല്ലെറിഞ്ഞാൽ ഇനി ജീവപര്യന്തം; കടുത്ത നടപടിയുമായി റെയിൽവേ
ചെന്നൈ: ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന സംഭവത്തിൽ നടപടി കടുപ്പിച്ച് ദക്ഷിണ റെയിൽവേ. കല്ലേറ് കേസുകളിൽ 1989 ലെ റെയിൽവേ നിയമത്തിലെ 152, 154 വകുപ്പുകൾ പ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ വ്യക്തമാക്കി. പത്തു വർഷം മുതൽ ജീവപര്യന്തം വരെ തടവും ലഭിക്കുന്ന കുറ്റമാണിത്.
ഓടുന്ന ട്രെയിനുകൾക്ക് നേരെ എറിയുന്ന കല്ലുകൾ ജനൽ ചില്ലകൾ തകർക്കുകയും കുട്ടികൾ, മുതിർന്ന പൗരന്മാർ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഗുരുതരമായ പരുക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാൽ ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ഗുരുതരമായ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
ഇത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ചെന്നൈ ഡിവിഷനിൽ റെയിൽവേ സുരക്ഷ സേനയും ഗവ. റെയിൽവേ പൊലിസും പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ ഉൾപ്പെടെ സ്ഥാപിച്ചും നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ട്രെയിനുകളുടെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അധികൃതർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."