സീറ്റുകൾ 50 ശതമാനം വർധിപ്പിക്കും; വനിതാ സംവരണം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ
ഡൽഹി: വനിതാ സംവരണ ബിൽ നടപ്പാക്കാൻ പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ. നിലവിലുള്ള ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണത്തിൽ 50 ശതമാനം വർധനവ് വരുത്തി വനിതാ സംവരണം ഉറപ്പാക്കാനാണ് കേന്ദ്ര നീക്കം.
പ്രതിപക്ഷം ഈ നിർദ്ദേശം അംഗീകരിക്കുകയാണെങ്കിൽ ബിൽ പാസാക്കുന്നതിനായി പാർലമെന്റ് സമ്മേളനം ഒരാഴ്ച കൂടി നീട്ടാനും സർക്കാർ തയ്യാറാണ്. ബിൽ പാസാക്കിയാൽ, ലോക്സഭാ സീറ്റുകൾ നിലവിലെ 543ൽ നിന്ന് 816 ആയി വർധിക്കും. അതായത് 273 സീറ്റുകളുടെ വർധനവ്. അതേസമയം, കേരളത്തിൽ നിലവിലുള്ള 20 ലോക്‌സഭാ സീറ്റുകൾ 30 ആയി ഉയരും. നിയമസഭാ സീറ്റുകളുടെ എണ്ണം 140-ൽ നിന്ന് 210 ആയും വർധിക്കും.
ഈ നിർദ്ദേശത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽ ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി (ശരദ് പവാർ വിഭാഗം), ബിജെഡി തുടങ്ങിയ പാർട്ടികൾ പങ്കെടുത്തു. ഈ നിർദ്ദേശത്തിൽ സമവായമുണ്ടായാൽ ഉടൻ തന്നെ ബിൽ നിയമമാക്കാനാണ് കേന്ദ്ര നീക്കം.
The Centre is considering increasing Lok Sabha seats by 50% to implement the Women's Reservation Bill, aiming to reserve 33% of seats for women. The proposed increase would raise the total seats from 543 to 816, with 273 seats allocated for women, pending delimitation exercise based on the 2011 Census ¹ ².
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."